Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

'അവൾ' വന്നത് ഇണയെ തേടിയോ അതോ മത്തിയും കൊഞ്ചും തിന്നാനോ ..

29 MARCH 2018 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്

അയ്യായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച കേരളവും ഗോവയും ചുറ്റി ‘ലുബാന്‍’ എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയത്തി. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ ദേശാടനം തുടങ്ങിയതാണ് ലുബാൻ എന്ന പെൺ തിമിംഗിലം .
വംശനാശഭീഷണി നേരിടുന്ന കൂനന്‍ തിമിംഗലങ്ങളില്‍ പെട്ടതാണ് ലുബാൻ . ഒമാന്‍ ഉള്‍ക്കടലിൽ ആകെ പതിനാലു കൂനന്‍ തിമിംഗലങ്ങൾ മാത്രമാണുള്ളത് ,അക്കൂട്ടത്തിലെ ഏക പെൺ തിമിംഗലമാണ് ലുബാന്‍. 

മറ്റുള്ള തിമിംഗലങ്ങൾ സ്ഥിരമായി പുറപ്പെടുവിക്കുന്നതിൽ നിന്നു വ്യത്യസ്തമായി ഇവയ്ക്ക് സ്വന്തമായി ശബ്ദമുണ്ട് .10 മുതൽ 20 മിനിട്ടു വരെ തുടർച്ചയായി ഈ തിമിംഗലങ്ങൾ പാട്ടു പാടാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 14 വിഭാഗം കൂനൻ തിമിംഗലങ്ങൾക്കും 14 തരം പാട്ടുകളാണെന്നതും രസകരമാണ്. ഇണചേരാനാണോ അതോ ഭക്ഷണത്തെപ്പറ്റി സൂചന നൽകുന്നതാണോ യാത്രയ്ക്കിടെ വഴി തെളിക്കുന്നതാണോ ഈ പാട്ടെന്നതിനെ കുറിച്ച ഗവേഷണങ്ങൾ നടക്കുന്നതേയുള്ളു .

അറബിയില്‍ കുന്തിരിക്കം ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. പതിനാറ് മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്. തലയ്ക്ക് മുകളിലും വളരെ നീണ്ട 'കൈകളു'ടെ അരികുകളിലും കാണുന്ന മുഴകള്‍ ഇവയുടെ മാത്രം പ്രത്യേകത. 30-40 മിനിറ്റ് ഇടവേളയില്‍ വെള്ളത്തിന് മുകളിലെത്തുന്ന ഇവയുടെ വാലിന്റെ അറ്റവും വെള്ള നിറമാണ്. 16 മീറ്ററിലേറെ വലിപ്പമുള്ള ലുബാന് 36,000 കിലോഗ്രാമാണ് ഭാരം

ഉപഗ്രഹങ്ങളുടെ സഹായത്തോടെയും ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി ഘടിച്ച റേഡിയോ ട്രാന്‍സിസ്റ്റര്‍ വഴിയും തിമംഗലത്തിന്റെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ്. അറബിക്കടലില്‍ കാണുന്ന ജനിതകമായി ഏറെ വ്യത്യസ്തമായ കൂനന്‍ തിമിംഗലങ്ങള്‍ ദേശാടനം നടത്തുന്നവയല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഒമാനില്‍നിന്ന് യാത്രതുടങ്ങിയ ലുബാന്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡിസംബര്‍ അവസാനവാരം ഗോവന്‍ തീരത്തെത്തിയത്. പിന്നീട് കേരളതീരത്തേക്ക് നീങ്ങുകയായിരുന്നു. അറബിക്കടല്‍ വഴി കിഴക്കോട്ട് തിരിഞ്ഞായിരുന്നു സഞ്ചാരം.ഡിസംബര്‍ 31ന് പുതുവർഷം ആഘോഷിക്കാൻ ലുബാന്‍ കൊച്ചി ഉള്‍ക്കടലിലും എത്തി

കേരളത്തിലെ ഗവേഷകരും ലുബാന്റെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു. ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങിലൂടെ ശ്രീലങ്കയിലേക്കും നീണ്ടു ഈ ഐതിഹാസിക യാത്ര. പക്ഷേ പിന്നീട് ലുബാനില്‍ ഘടിപ്പിച്ച ട്രാന്‍സിസ്റ്റര്‍ തകരാറിലായതോടെ പിന്നീടുള്ള വിവരങ്ങള്‍ ലഭിക്കാതായി.

എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വന്നവഴിയേ തന്നെ ലുബാന്‍ തിരിച്ചു മടങ്ങിയെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം വ്യക്തമാക്കുന്നത്. ലുബാന്‍ തിരിച്ച് മസീറ ഉള്‍ക്കടലില്‍ എത്തിയതായി ഒമാന്‍ എന്‍വയോണ്‍മെന്റ് സൊസൈറ്റി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
യാത്ര കഴിഞ്ഞ് ലുബാന്‍ മടങ്ങിയെത്തിയെങ്കിലും എന്തിനായിരുന്നു ഈ അസാധാരണ യാത്ര എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ കൂനന്‍ തിമിംഗലങ്ങള്‍ ഇത്തരത്തില്‍ യാത്ര നടത്താത്തതും ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നു.

ഇണയെ തേടിയുള്ള യാത്രയായിരുന്നെന്നും അതല്ല ഇഷ്ടഭക്ഷണമായ മത്തിയും കൊഞ്ചും തേടിയുള്ളതാകാം ഈ യാത്രയെന്നുമാണ് ഉയരുന്ന വാദങ്ങള്‍. വരും ദിവസങ്ങളില്‍ ലുബാന്റെ യാത്രയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ. 16 മീറ്ററിലേറെ വലിപ്പമുള്ള ലുബാന് 36,000 കിലോഗ്രാമാണ് ഭാരം

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (5 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (5 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (6 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (10 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (10 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (10 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (11 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (11 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (11 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (12 hours ago)

Malayali Vartha Recommends