Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മൈക്കലാഞ്‌ജലോ

12 NOVEMBER 2012 12:25 AM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

താന്‍വരച്ച ചിത്രങ്ങളിലൂടെയും നിര്‍മിച്ച ശില്‌പങ്ങളിലൂടെയും കലയുടെ ചരിത്രത്തിലെ നിത്യവിസ്‌മയമായിത്തീര്‍ന്നു മൈക്കലാഞ്‌ജലോ. ഇറ്റലിയിലെ ടസ്‌കനിയില്‍ 1475 മാര്‍ച്ച്‌ ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. രോഗാതുരയായിരുന്ന അമ്മയ്‌ക്കു മകനെ വളര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ അയല്‍പക്കത്തെ കല്‍പണിക്കാരുടെ കുടുംബമാണു സഹായിച്ചത്‌. ഉളിയും ചുറ്റികയുമായിരുന്നു ബാല്യത്തില്‍ കളിപ്പാട്ടങ്ങളായി ലഭിച്ചത്‌. അവ മൈക്കിളിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്‌തു. മൈക്കലിന്‌ ആറുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ആരോടും കൂട്ടുകൂടാതെ പ്രത്യേക സ്വഭാവക്കാരനും ഏകാകിയുമായി വളര്‍ന്ന ബാലന്റെ ഏക ആഗ്രഹം കലാകാരനാവുക എന്നതായിരുന്നു. ഈ പ്രകൃതം പില്‌ക്കാല ജീവിതത്തിലും തുടര്‍ന്നുപോന്ന അദ്ദേഹം സമകാലീനനായിരുന്ന നിസ്‌തുല കലാകാരന്‍ ഡാവിഞ്ചിയോടു ശത്രുത പുലര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. ആത്മപ്രചോദനമല്ലാതെ മറ്റൊന്നും തന്നെ കലാപ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.
തന്റെ സഹപാഠിയും, ഗിര്‍ലാന്‍ഡയോ എന്ന പ്രശസ്‌ത ചിത്രകാരന്റെ ശിഷ്യനുമായിരുന്ന ഗ്രനാച്ചിയുടെ സ്വാധീനമാണു മൈക്കലിന്റെ താത്‌പര്യം ചിത്രകലയിലേക്കു തിരിച്ചുവിട്ടത്‌. മകന്‍ ഒരു വ്യാപാരിയാകണമെന്നായിരുന്നു പിതാവിന്റെ താത്‌പര്യം. എതിര്‍പ്പു വകവയ്‌ക്കാതെ മൈക്കല്‍, ഗിര്‍ലാന്‍ഡയോയുടെ ശിഷ്യത്വം സ്വീകരിച്ചു. ഒരു വര്‍ഷത്തെ ചുവര്‍ചിത്ര പഠനത്തിനുശേഷം മെഡീസി കൊട്ടാരത്തിലെ ശില്‌പവിദ്യാലയത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കാലത്തു ശവശരീരങ്ങള്‍ പരിശോധിച്ചു മനുഷ്യശരീരഘടന മനസ്സിലാക്കി.
ചിത്രരചനയിലും ശില്‌പകലയിലും വൈദഗ്‌ധ്യം നേടിയ മൈക്കലാഞ്‌ജലോ റോമിലെത്തിച്ചേര്‍ന്നു. അവിടെവച്ചാണു തന്റെ കൂറ്റന്‍ ശില്‌പമായ `ബാക്കസ്‌' നിര്‍മിച്ചത്‌. അതിനെത്തുടര്‍ന്നു `പിയെത്ത'യുടെ നിര്‍മാണം ആരംഭിച്ചു. യേശുക്രിസ്‌തുവിന്റെ മൃതദേഹം മടിയില്‍ വച്ചു ദുഃഖമടക്കിപ്പിടിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ വിശ്രുത ശില്‌പമാണത്‌. മൈക്കലാഞ്‌ജലോ തന്റെ പേരു രേഖപ്പെടുത്തിയ ഏക സൃഷ്‌ടിയാണത്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയില്‍ ഇന്നും ആ ശ്രേഷ്‌ഠശില്‌പം നിലകൊള്ളുന്നു.
1501ല്‍ മൈക്കലാഞ്‌ജലോ ഇറ്റലിയിലേക്കു മടങ്ങി. അവിടെ അദ്ദേഹം ഡേവിഡ്‌ എന്ന കൂറ്റന്‍ മാര്‍ബിള്‍ ശില്‌പത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തു. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവുംകൊണ്ടു പരാജയപ്പെടുത്തിയ ആ ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രതീകമായാണ്‌ അദ്ദേഹം ഭാവന ചെയ്‌തത്‌. ഈ ശില്‌പം പൂര്‍ത്തിയായതോടെ ശില്‌പിയുടെ കീര്‍ത്തി വാനോളമുയര്‍ന്നു.
1503 ല്‍ സ്ഥാനാരോഹണം ചെയ്‌ത പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ സിസ്റ്റൈന്‍ ചാപ്പലിലെ മേല്‌ത്തട്ടില്‍ ചിത്രം വരയ്‌ക്കാന്‍ മൈക്കലാഞ്‌ജലോയെ ക്ഷണിച്ചു. ദേവാലയങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ പ്രഭുഭവനങ്ങളിലോ രചനയ്‌ക്കുള്ള കരാര്‍ ലഭിക്കുകയെന്നതായിരുന്നു അക്കാലത്ത്‌ ഒരു ചിത്രകാരനോ ശില്‌പിക്കോ കിട്ടുന്ന അംഗീകാരത്തിന്റെ അടയാളം. ചാപ്പലിന്റെ മേല്‌ത്തട്ടില്‍ പന്ത്രണ്ട്‌ അപ്പസ്‌തോലന്മാരുടെ ചിത്രങ്ങളും അലങ്കാര പണികളും വരയ്‌ക്കാനാണ്‌ അദ്ദേഹത്തെ ക്ഷണിച്ചത്‌.
1508ല്‍ അദ്ദേഹം ചിത്രരചനയ്‌ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1512ല്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായി. 300 രൂപങ്ങളാണു സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്‌ജലോ വരച്ചത്‌. എക്കാലത്തെയും മികച്ച ചിത്രങ്ങളായാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌.
പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെയും മെഡീസി കുടുംബത്തിലെ ലോറന്‍സോ, ഗിയുലിയാനോ എന്നീ പ്രഭുക്കന്മാരുടെയും ശവകുടീരങ്ങള്‍, ഒരു വാസ്‌തുശില്‌പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മിഴിവു പ്രകടിപ്പിക്കുന്നവയാണ്‌. പോപ്പ്‌ പോള്‍ മൂന്നാമന്റെ നിര്‍ദ്ദേശപ്രകാരമാണു മൈക്കലാഞ്‌ജലോ `അന്ത്യവിധി' ചിത്രീകരിച്ചത്‌. സിസ്റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയ്‌ക്കു പിന്നിലുള്ള ചുവരിലാണ്‌ 20.12 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലും ഈ ചിത്രം എഴുതിയത്‌. ക്രിസ്‌തുവിന്റെ രണ്ടാം വരവില്‍ മരിച്ചവരെയും ജീവനുള്ളവരെയും ന്യായം വിധിക്കുന്നതാണു ചിത്രത്തിന്റെ പ്രമേയം. ചിത്രമധ്യത്തില്‍ മഹിമയുടെ സിംഹാസനത്തില്‍ നിന്ന്‌ എഴുന്നേല്‌ക്കുന്ന ഭാവത്തില്‍ ക്രിസ്‌തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്മാര്‍ തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്നു. ഇറ്റാലിയന്‍ മഹാകവി ഡാന്റെയുടെ ഡിവൈന്‍ കോമഡിയില്‍ വര്‍ണിച്ചിട്ടുള്ള രീതിയിലാണു ചിത്രീകരണം നടത്തിയിരിക്കുന്നത്‌. മൈക്കലാഞ്‌ജലോ രചിച്ച മനുഷ്യരൂപങ്ങളെല്ലാം നഗ്നമായിരുന്നു. ഒരു വിശുദ്ധ ദേവാലയത്തില്‍ ഇത്തരം ചിത്രീകരണം പാടില്ലെന്നു കരുതിയ പില്‌ക്കാല പോപ്പുമാര്‍ അവയുടെ മേല്‍ വസ്‌ത്രങ്ങള്‍ ആലേഖനം ചെയ്‌തു ചേര്‍പ്പിച്ചു.
മൈക്കലാഞ്‌ജലോക്കു മനുഷ്യന്റെ ഭാഗധേയങ്ങളോടുള്ള അത്യഗാധമായ അനുഭാവമാണ്‌ ഈ ചിത്രം പ്രകാശിപ്പിക്കുന്നത്‌.
ഏകാന്തവും വിഷാദഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കര്‍മനിരതനായിരുന്ന ഈ കലാകാരന്‍ 1564 ഫ്രെബ്രുവരി 18 ന്‌ അന്തരിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (4 hours ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (4 hours ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (5 hours ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (5 hours ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (5 hours ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (5 hours ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (6 hours ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (6 hours ago)

ഷഹനാസിന്റെ നെഞ്ചത്ത് കുത്തി ശ്രീനാ..! പേര് വെട്ടിയവനെ കോടതി കയറ്റും..! തെളിവുകൾ എല്ലാം പുറത്ത് രാഹുലിനെവച്ചും പറച്ചിൽ ..!  (6 hours ago)

മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!  (6 hours ago)

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (6 hours ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (6 hours ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (7 hours ago)

Malayali Vartha Recommends