Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മൈക്കലാഞ്‌ജലോ

12 NOVEMBER 2012 12:25 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

താന്‍വരച്ച ചിത്രങ്ങളിലൂടെയും നിര്‍മിച്ച ശില്‌പങ്ങളിലൂടെയും കലയുടെ ചരിത്രത്തിലെ നിത്യവിസ്‌മയമായിത്തീര്‍ന്നു മൈക്കലാഞ്‌ജലോ. ഇറ്റലിയിലെ ടസ്‌കനിയില്‍ 1475 മാര്‍ച്ച്‌ ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. രോഗാതുരയായിരുന്ന അമ്മയ്‌ക്കു മകനെ വളര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ അയല്‍പക്കത്തെ കല്‍പണിക്കാരുടെ കുടുംബമാണു സഹായിച്ചത്‌. ഉളിയും ചുറ്റികയുമായിരുന്നു ബാല്യത്തില്‍ കളിപ്പാട്ടങ്ങളായി ലഭിച്ചത്‌. അവ മൈക്കിളിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്‌തു. മൈക്കലിന്‌ ആറുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ആരോടും കൂട്ടുകൂടാതെ പ്രത്യേക സ്വഭാവക്കാരനും ഏകാകിയുമായി വളര്‍ന്ന ബാലന്റെ ഏക ആഗ്രഹം കലാകാരനാവുക എന്നതായിരുന്നു. ഈ പ്രകൃതം പില്‌ക്കാല ജീവിതത്തിലും തുടര്‍ന്നുപോന്ന അദ്ദേഹം സമകാലീനനായിരുന്ന നിസ്‌തുല കലാകാരന്‍ ഡാവിഞ്ചിയോടു ശത്രുത പുലര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. ആത്മപ്രചോദനമല്ലാതെ മറ്റൊന്നും തന്നെ കലാപ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.
തന്റെ സഹപാഠിയും, ഗിര്‍ലാന്‍ഡയോ എന്ന പ്രശസ്‌ത ചിത്രകാരന്റെ ശിഷ്യനുമായിരുന്ന ഗ്രനാച്ചിയുടെ സ്വാധീനമാണു മൈക്കലിന്റെ താത്‌പര്യം ചിത്രകലയിലേക്കു തിരിച്ചുവിട്ടത്‌. മകന്‍ ഒരു വ്യാപാരിയാകണമെന്നായിരുന്നു പിതാവിന്റെ താത്‌പര്യം. എതിര്‍പ്പു വകവയ്‌ക്കാതെ മൈക്കല്‍, ഗിര്‍ലാന്‍ഡയോയുടെ ശിഷ്യത്വം സ്വീകരിച്ചു. ഒരു വര്‍ഷത്തെ ചുവര്‍ചിത്ര പഠനത്തിനുശേഷം മെഡീസി കൊട്ടാരത്തിലെ ശില്‌പവിദ്യാലയത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കാലത്തു ശവശരീരങ്ങള്‍ പരിശോധിച്ചു മനുഷ്യശരീരഘടന മനസ്സിലാക്കി.
ചിത്രരചനയിലും ശില്‌പകലയിലും വൈദഗ്‌ധ്യം നേടിയ മൈക്കലാഞ്‌ജലോ റോമിലെത്തിച്ചേര്‍ന്നു. അവിടെവച്ചാണു തന്റെ കൂറ്റന്‍ ശില്‌പമായ `ബാക്കസ്‌' നിര്‍മിച്ചത്‌. അതിനെത്തുടര്‍ന്നു `പിയെത്ത'യുടെ നിര്‍മാണം ആരംഭിച്ചു. യേശുക്രിസ്‌തുവിന്റെ മൃതദേഹം മടിയില്‍ വച്ചു ദുഃഖമടക്കിപ്പിടിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ വിശ്രുത ശില്‌പമാണത്‌. മൈക്കലാഞ്‌ജലോ തന്റെ പേരു രേഖപ്പെടുത്തിയ ഏക സൃഷ്‌ടിയാണത്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയില്‍ ഇന്നും ആ ശ്രേഷ്‌ഠശില്‌പം നിലകൊള്ളുന്നു.
1501ല്‍ മൈക്കലാഞ്‌ജലോ ഇറ്റലിയിലേക്കു മടങ്ങി. അവിടെ അദ്ദേഹം ഡേവിഡ്‌ എന്ന കൂറ്റന്‍ മാര്‍ബിള്‍ ശില്‌പത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തു. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവുംകൊണ്ടു പരാജയപ്പെടുത്തിയ ആ ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രതീകമായാണ്‌ അദ്ദേഹം ഭാവന ചെയ്‌തത്‌. ഈ ശില്‌പം പൂര്‍ത്തിയായതോടെ ശില്‌പിയുടെ കീര്‍ത്തി വാനോളമുയര്‍ന്നു.
1503 ല്‍ സ്ഥാനാരോഹണം ചെയ്‌ത പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ സിസ്റ്റൈന്‍ ചാപ്പലിലെ മേല്‌ത്തട്ടില്‍ ചിത്രം വരയ്‌ക്കാന്‍ മൈക്കലാഞ്‌ജലോയെ ക്ഷണിച്ചു. ദേവാലയങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ പ്രഭുഭവനങ്ങളിലോ രചനയ്‌ക്കുള്ള കരാര്‍ ലഭിക്കുകയെന്നതായിരുന്നു അക്കാലത്ത്‌ ഒരു ചിത്രകാരനോ ശില്‌പിക്കോ കിട്ടുന്ന അംഗീകാരത്തിന്റെ അടയാളം. ചാപ്പലിന്റെ മേല്‌ത്തട്ടില്‍ പന്ത്രണ്ട്‌ അപ്പസ്‌തോലന്മാരുടെ ചിത്രങ്ങളും അലങ്കാര പണികളും വരയ്‌ക്കാനാണ്‌ അദ്ദേഹത്തെ ക്ഷണിച്ചത്‌.
1508ല്‍ അദ്ദേഹം ചിത്രരചനയ്‌ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1512ല്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായി. 300 രൂപങ്ങളാണു സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്‌ജലോ വരച്ചത്‌. എക്കാലത്തെയും മികച്ച ചിത്രങ്ങളായാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌.
പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെയും മെഡീസി കുടുംബത്തിലെ ലോറന്‍സോ, ഗിയുലിയാനോ എന്നീ പ്രഭുക്കന്മാരുടെയും ശവകുടീരങ്ങള്‍, ഒരു വാസ്‌തുശില്‌പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മിഴിവു പ്രകടിപ്പിക്കുന്നവയാണ്‌. പോപ്പ്‌ പോള്‍ മൂന്നാമന്റെ നിര്‍ദ്ദേശപ്രകാരമാണു മൈക്കലാഞ്‌ജലോ `അന്ത്യവിധി' ചിത്രീകരിച്ചത്‌. സിസ്റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയ്‌ക്കു പിന്നിലുള്ള ചുവരിലാണ്‌ 20.12 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലും ഈ ചിത്രം എഴുതിയത്‌. ക്രിസ്‌തുവിന്റെ രണ്ടാം വരവില്‍ മരിച്ചവരെയും ജീവനുള്ളവരെയും ന്യായം വിധിക്കുന്നതാണു ചിത്രത്തിന്റെ പ്രമേയം. ചിത്രമധ്യത്തില്‍ മഹിമയുടെ സിംഹാസനത്തില്‍ നിന്ന്‌ എഴുന്നേല്‌ക്കുന്ന ഭാവത്തില്‍ ക്രിസ്‌തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്മാര്‍ തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്നു. ഇറ്റാലിയന്‍ മഹാകവി ഡാന്റെയുടെ ഡിവൈന്‍ കോമഡിയില്‍ വര്‍ണിച്ചിട്ടുള്ള രീതിയിലാണു ചിത്രീകരണം നടത്തിയിരിക്കുന്നത്‌. മൈക്കലാഞ്‌ജലോ രചിച്ച മനുഷ്യരൂപങ്ങളെല്ലാം നഗ്നമായിരുന്നു. ഒരു വിശുദ്ധ ദേവാലയത്തില്‍ ഇത്തരം ചിത്രീകരണം പാടില്ലെന്നു കരുതിയ പില്‌ക്കാല പോപ്പുമാര്‍ അവയുടെ മേല്‍ വസ്‌ത്രങ്ങള്‍ ആലേഖനം ചെയ്‌തു ചേര്‍പ്പിച്ചു.
മൈക്കലാഞ്‌ജലോക്കു മനുഷ്യന്റെ ഭാഗധേയങ്ങളോടുള്ള അത്യഗാധമായ അനുഭാവമാണ്‌ ഈ ചിത്രം പ്രകാശിപ്പിക്കുന്നത്‌.
ഏകാന്തവും വിഷാദഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കര്‍മനിരതനായിരുന്ന ഈ കലാകാരന്‍ 1564 ഫ്രെബ്രുവരി 18 ന്‌ അന്തരിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (4 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (4 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends