Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

മൈക്കലാഞ്‌ജലോ

12 NOVEMBER 2012 12:25 AM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

താന്‍വരച്ച ചിത്രങ്ങളിലൂടെയും നിര്‍മിച്ച ശില്‌പങ്ങളിലൂടെയും കലയുടെ ചരിത്രത്തിലെ നിത്യവിസ്‌മയമായിത്തീര്‍ന്നു മൈക്കലാഞ്‌ജലോ. ഇറ്റലിയിലെ ടസ്‌കനിയില്‍ 1475 മാര്‍ച്ച്‌ ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. രോഗാതുരയായിരുന്ന അമ്മയ്‌ക്കു മകനെ വളര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ അയല്‍പക്കത്തെ കല്‍പണിക്കാരുടെ കുടുംബമാണു സഹായിച്ചത്‌. ഉളിയും ചുറ്റികയുമായിരുന്നു ബാല്യത്തില്‍ കളിപ്പാട്ടങ്ങളായി ലഭിച്ചത്‌. അവ മൈക്കിളിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്‌തു. മൈക്കലിന്‌ ആറുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ആരോടും കൂട്ടുകൂടാതെ പ്രത്യേക സ്വഭാവക്കാരനും ഏകാകിയുമായി വളര്‍ന്ന ബാലന്റെ ഏക ആഗ്രഹം കലാകാരനാവുക എന്നതായിരുന്നു. ഈ പ്രകൃതം പില്‌ക്കാല ജീവിതത്തിലും തുടര്‍ന്നുപോന്ന അദ്ദേഹം സമകാലീനനായിരുന്ന നിസ്‌തുല കലാകാരന്‍ ഡാവിഞ്ചിയോടു ശത്രുത പുലര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. ആത്മപ്രചോദനമല്ലാതെ മറ്റൊന്നും തന്നെ കലാപ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.
തന്റെ സഹപാഠിയും, ഗിര്‍ലാന്‍ഡയോ എന്ന പ്രശസ്‌ത ചിത്രകാരന്റെ ശിഷ്യനുമായിരുന്ന ഗ്രനാച്ചിയുടെ സ്വാധീനമാണു മൈക്കലിന്റെ താത്‌പര്യം ചിത്രകലയിലേക്കു തിരിച്ചുവിട്ടത്‌. മകന്‍ ഒരു വ്യാപാരിയാകണമെന്നായിരുന്നു പിതാവിന്റെ താത്‌പര്യം. എതിര്‍പ്പു വകവയ്‌ക്കാതെ മൈക്കല്‍, ഗിര്‍ലാന്‍ഡയോയുടെ ശിഷ്യത്വം സ്വീകരിച്ചു. ഒരു വര്‍ഷത്തെ ചുവര്‍ചിത്ര പഠനത്തിനുശേഷം മെഡീസി കൊട്ടാരത്തിലെ ശില്‌പവിദ്യാലയത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കാലത്തു ശവശരീരങ്ങള്‍ പരിശോധിച്ചു മനുഷ്യശരീരഘടന മനസ്സിലാക്കി.
ചിത്രരചനയിലും ശില്‌പകലയിലും വൈദഗ്‌ധ്യം നേടിയ മൈക്കലാഞ്‌ജലോ റോമിലെത്തിച്ചേര്‍ന്നു. അവിടെവച്ചാണു തന്റെ കൂറ്റന്‍ ശില്‌പമായ `ബാക്കസ്‌' നിര്‍മിച്ചത്‌. അതിനെത്തുടര്‍ന്നു `പിയെത്ത'യുടെ നിര്‍മാണം ആരംഭിച്ചു. യേശുക്രിസ്‌തുവിന്റെ മൃതദേഹം മടിയില്‍ വച്ചു ദുഃഖമടക്കിപ്പിടിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ വിശ്രുത ശില്‌പമാണത്‌. മൈക്കലാഞ്‌ജലോ തന്റെ പേരു രേഖപ്പെടുത്തിയ ഏക സൃഷ്‌ടിയാണത്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയില്‍ ഇന്നും ആ ശ്രേഷ്‌ഠശില്‌പം നിലകൊള്ളുന്നു.
1501ല്‍ മൈക്കലാഞ്‌ജലോ ഇറ്റലിയിലേക്കു മടങ്ങി. അവിടെ അദ്ദേഹം ഡേവിഡ്‌ എന്ന കൂറ്റന്‍ മാര്‍ബിള്‍ ശില്‌പത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തു. ഇസ്രായേലിന്റെ ശത്രുക്കളെ ഇച്ഛാശക്തിയും ദൈവവിശ്വാസവുംകൊണ്ടു പരാജയപ്പെടുത്തിയ ആ ബൈബിള്‍ കഥാപാത്രത്തെ ഫ്‌ളോറന്‍സിന്റെ ദേശാഭിമാന പ്രതീകമായാണ്‌ അദ്ദേഹം ഭാവന ചെയ്‌തത്‌. ഈ ശില്‌പം പൂര്‍ത്തിയായതോടെ ശില്‌പിയുടെ കീര്‍ത്തി വാനോളമുയര്‍ന്നു.
1503 ല്‍ സ്ഥാനാരോഹണം ചെയ്‌ത പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ സിസ്റ്റൈന്‍ ചാപ്പലിലെ മേല്‌ത്തട്ടില്‍ ചിത്രം വരയ്‌ക്കാന്‍ മൈക്കലാഞ്‌ജലോയെ ക്ഷണിച്ചു. ദേവാലയങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ പ്രഭുഭവനങ്ങളിലോ രചനയ്‌ക്കുള്ള കരാര്‍ ലഭിക്കുകയെന്നതായിരുന്നു അക്കാലത്ത്‌ ഒരു ചിത്രകാരനോ ശില്‌പിക്കോ കിട്ടുന്ന അംഗീകാരത്തിന്റെ അടയാളം. ചാപ്പലിന്റെ മേല്‌ത്തട്ടില്‍ പന്ത്രണ്ട്‌ അപ്പസ്‌തോലന്മാരുടെ ചിത്രങ്ങളും അലങ്കാര പണികളും വരയ്‌ക്കാനാണ്‌ അദ്ദേഹത്തെ ക്ഷണിച്ചത്‌.
1508ല്‍ അദ്ദേഹം ചിത്രരചനയ്‌ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1512ല്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായി. 300 രൂപങ്ങളാണു സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്‌ജലോ വരച്ചത്‌. എക്കാലത്തെയും മികച്ച ചിത്രങ്ങളായാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌.
പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെയും മെഡീസി കുടുംബത്തിലെ ലോറന്‍സോ, ഗിയുലിയാനോ എന്നീ പ്രഭുക്കന്മാരുടെയും ശവകുടീരങ്ങള്‍, ഒരു വാസ്‌തുശില്‌പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മിഴിവു പ്രകടിപ്പിക്കുന്നവയാണ്‌. പോപ്പ്‌ പോള്‍ മൂന്നാമന്റെ നിര്‍ദ്ദേശപ്രകാരമാണു മൈക്കലാഞ്‌ജലോ `അന്ത്യവിധി' ചിത്രീകരിച്ചത്‌. സിസ്റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയ്‌ക്കു പിന്നിലുള്ള ചുവരിലാണ്‌ 20.12 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലും ഈ ചിത്രം എഴുതിയത്‌. ക്രിസ്‌തുവിന്റെ രണ്ടാം വരവില്‍ മരിച്ചവരെയും ജീവനുള്ളവരെയും ന്യായം വിധിക്കുന്നതാണു ചിത്രത്തിന്റെ പ്രമേയം. ചിത്രമധ്യത്തില്‍ മഹിമയുടെ സിംഹാസനത്തില്‍ നിന്ന്‌ എഴുന്നേല്‌ക്കുന്ന ഭാവത്തില്‍ ക്രിസ്‌തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്മാര്‍ തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്നു. ഇറ്റാലിയന്‍ മഹാകവി ഡാന്റെയുടെ ഡിവൈന്‍ കോമഡിയില്‍ വര്‍ണിച്ചിട്ടുള്ള രീതിയിലാണു ചിത്രീകരണം നടത്തിയിരിക്കുന്നത്‌. മൈക്കലാഞ്‌ജലോ രചിച്ച മനുഷ്യരൂപങ്ങളെല്ലാം നഗ്നമായിരുന്നു. ഒരു വിശുദ്ധ ദേവാലയത്തില്‍ ഇത്തരം ചിത്രീകരണം പാടില്ലെന്നു കരുതിയ പില്‌ക്കാല പോപ്പുമാര്‍ അവയുടെ മേല്‍ വസ്‌ത്രങ്ങള്‍ ആലേഖനം ചെയ്‌തു ചേര്‍പ്പിച്ചു.
മൈക്കലാഞ്‌ജലോക്കു മനുഷ്യന്റെ ഭാഗധേയങ്ങളോടുള്ള അത്യഗാധമായ അനുഭാവമാണ്‌ ഈ ചിത്രം പ്രകാശിപ്പിക്കുന്നത്‌.
ഏകാന്തവും വിഷാദഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കര്‍മനിരതനായിരുന്ന ഈ കലാകാരന്‍ 1564 ഫ്രെബ്രുവരി 18 ന്‌ അന്തരിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീ പദ്ധതിയില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ചു പേരെയും കണ്ടെത്തി  (1 hour ago)

മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ്ഗപങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി  (1 hour ago)

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്നത് തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

ബോളിവുഡ് സംഗീത സംവിധായകന്‍ സച്ചിന്‍ സാങ്‌വി അറസ്റ്റില്‍  (3 hours ago)

നടന്മാരായ ശ്രീകാന്തിനോടും കൃഷ്ണകുമാറിനോടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതി സജ്ജമായി  (4 hours ago)

പി എം ശ്രീയില്‍ മോദിയുടെ കാലുനക്കിയ പിണറായി വിജയനെന്ന് ; മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് പിഴുതെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ !! വിജയന്റെ നെഞ്ചത്ത് കൊണ്ടുപോയി കൊടികുത്തി സമരം ചെയ്യാന്‍ എസ് എഫ് ഐ-ഡി വൈ  (4 hours ago)

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്ന കേരളത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രശംസ  (5 hours ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (5 hours ago)

പൊന്മുടി അടച്ചു,  (6 hours ago)

കൈവെള്ളയില്‍ ആത്മഹത്യാ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി  (6 hours ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (6 hours ago)

മൊന്ത വരുന്നു ; ബംഗാൾ ഉൾക്കടലിൽ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത  (6 hours ago)

Malayali Vartha Recommends