Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയായ ശേഷം വേഷവിധാനം മാറ്റിയിരുന്നു, ഇത്തിക്കര പക്കി മോഷ്ടിച്ച വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്, അങ്ങനെ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ മുണ്ട് മാറ്റി

04 JULY 2018 01:54 PM IST
മലയാളി വാര്‍ത്ത

കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മുതല്‍ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓരോ കഥാപാത്രങ്ങളുടെയും ലുക്ക് എങ്ങനെ ഉള്ളതായിരിക്കണമെന്നുള്ള തീരുമാനം കൈക്കൊള്ളുന്നതായിരുന്നു. കൊച്ചുണ്ണി, ഇത്തിക്കര പക്കി, ജാനകി, കേശവന്‍, തങ്ങള്‍ ഇങ്ങനെ ഓരോരുത്തരേയും പ്രേക്ഷകന് ഇഷ്ടപ്പെടുന്ന വിധത്തില്‍ എങ്ങനെ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. റിസേര്‍ച്ച് ടീം കണ്ടെത്തിയ പല വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് കോസ്റ്റ്യൂം ഡിസൈനറായ ധന്യ ബാലകൃഷ്ണനോടും പിന്നീട് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയോടും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചര്‍ച്ച ചെയ്തു. അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ബാഹുബലിയുടെ വി എഫ് എക്‌സും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ചെയ്ത സുഹൃത്ത് സനതുമായി പങ്കുവെക്കുകയും ചെയ്തു. താന്‍ മനസ്സില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പോലെ ഓരോ കഥാപാത്രങ്ങളും എങ്ങനെ ആയിരിക്കണമെന്ന നിര്‍ദേശങ്ങള്‍ സംവിധായകന്‍ അവര്‍ക്ക് നല്‍കുകയും ഒരു മാസത്തോളം പല റഫറന്‍സുകളും സ്‌കെച്ചുകളും അവര്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. അതില്‍ നിന്നും കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കുമെല്ലാമുള്ള കൃത്യമായ ലുക്കുകള്‍ സംവിധായകന്‍ നിശ്ചയിക്കുകയും അത് തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.


മോഹന്‍ലാലിന്റെ മുണ്ടുടുത്ത ഇത്തിക്കര പക്കിയെ മാറ്റി

ഏറെ വൈറലായി തീര്‍ന്ന മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറപ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹന്‍ലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാല്‍ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇത്തിക്കര പക്കി കൂടുതലും മോഷ്ടിച്ച വസ്ത്രങ്ങള്‍ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന വസ്തുതയും ഇപ്പോള്‍ നാം കാണുന്ന ആ ലുക്കില്‍ എത്തിച്ചേരുവാന്‍ ഏറെ സഹായിച്ചു. 

കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയായ ശേഷം വേറെ ലെവല്‍

കായംകുളം കൊച്ചുണ്ണിയുടെ കാര്യത്തിലാകട്ടെ മലയാളികള്‍ കണ്ടിട്ടുള്ളത് മുണ്ട് ഉടുത്തുള്ള കൊച്ചുണ്ണിയെയാണ്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയായി തീര്‍ന്നതിന് ശേഷം ആയുധങ്ങളും മറ്റുമായി അദ്ദേഹത്തിന്റെ വേഷവിധാനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ തലമുടി പറ്റെ വെട്ടാമെന്ന് നിവിന്‍ പോളി സംവിധായകനെ അറിയിക്കുകയും ചെയ്തു. ഏകദേശം എട്ടു മണിക്കൂറോളം നിവിന്റെ ലുക്കിന് വേണ്ടി ചിലവിടുകയും ചെയ്തു. ജാനകിയായി ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. അതിനനുസൃതമായി തയ്യാറാക്കിയിരുന്ന ലുക്ക് പ്രിയ ആനന്ദിലേക്ക് മാറ്റുക മാത്രമാണ് ജാനകിക്കായി ചെയ്തത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ലുക്ക് അവരുടെ ശരീരഘടനക്ക് അനുസൃതമായി വിശദമായി തന്നെ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്തതാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഹെയര്‍ സ്‌റ്റൈല്‍ പോലും ക്രിയേറ്റീവ് മീറ്റിങ്ങില്‍ നിശ്ചയിച്ചിരുന്നു. സംവിധായകനും സനതും ചേര്‍ന്നൊരുക്കിയ ആ സ്‌കെച്ചുകള്‍ പ്രാവര്‍ത്തികമാക്കി തീര്‍ത്ത ധന്യയും രഞ്ജിത്തും എല്ലാത്തരത്തിലുമുള്ള പ്രശംസക്കും അര്‍ഹരാണ്.

സനിതിന്റെ വാക്കുകളിലൂടെ...

'കായംകുളം കൊച്ചുണ്ണിയുടെ ക്യാരക്ടര്‍ ഡിസൈനും ലൊക്കേഷനും ഏതെങ്കിലും ഒരു ഫോട്ടോയില്‍ നിന്നും പുനര്‍സൃഷ്ടിച്ചെടുത്ത ഒന്നല്ല. മറിച്ച് കൊച്ചുണ്ണി ജീവിച്ച കാലഘട്ടം, അന്നത്തെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക ഘടകങ്ങള്‍ എല്ലാത്തിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. ആ ഒരു പശ്ചാത്തലത്തിലൂന്നി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും കിരാതഭരണത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങിയ അടിമകളുടെ ഒരു ചിത്രം ഒരുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ അവര്‍ക്ക് സ്വന്തമെന്ന് പറയുവാന്‍ തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. അവര്‍ നടത്തിയ കൊള്ളകളില്‍ നിന്നുമാണ് അവര്‍ക്കുള്ളത് കണ്ടെത്തിയിരുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷുകാരുടെ ബൂട്ടണിഞ്ഞ, ഉന്നതന്മാരുടെ പടവാളേന്തിയ ഇത്തിക്കര പക്കിയെ നമുക്ക് കാണാന്‍ സാധിക്കും. ചൈനീസ് വ്യാപാരിയില്‍ നിന്നും കൊള്ള ചെയ്ത ഫാന്‍സി ഒബ്‌ജെക്ട് വരെ നമുക്ക് കാണാം'

ഇത്തിക്കര പക്കിയുടെ ആ ലുക്കില്‍ എണ്‍പത് ശതമാനത്തോളം ക്രെഡിറ്റും ലാലേട്ടന് തന്നെയാണ്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവം പക്കിക്ക് വേണമെന്ന് സംവിധായകന്‍ പറയുകയും മോഹന്‍ലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേര്‍ന്ന് അതൊരുക്കി തരികയും ചെയ്തു. 1830കളിലെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയില്‍ അതിനനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് അവരുടെ ലുക്കുകള്‍ കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

അതിനെല്ലാം ഉപരി കായംകുളം കൊച്ചുണ്ണിയില്‍ കേരളം കാത്തിരിക്കുന്ന ഒരു 'രഹസ്യവുമുണ്ട്' ...!!! അതിനായി കാത്തിരിക്കാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (1 hour ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (1 hour ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (1 hour ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (1 hour ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (1 hour ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (1 hour ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (2 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (2 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (2 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends