Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയായ ശേഷം വേഷവിധാനം മാറ്റിയിരുന്നു, ഇത്തിക്കര പക്കി മോഷ്ടിച്ച വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്, അങ്ങനെ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ മുണ്ട് മാറ്റി

04 JULY 2018 01:54 PM IST
മലയാളി വാര്‍ത്ത

കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മുതല്‍ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓരോ കഥാപാത്രങ്ങളുടെയും ലുക്ക് എങ്ങനെ ഉള്ളതായിരിക്കണമെന്നുള്ള തീരുമാനം കൈക്കൊള്ളുന്നതായിരുന്നു. കൊച്ചുണ്ണി, ഇത്തിക്കര പക്കി, ജാനകി, കേശവന്‍, തങ്ങള്‍ ഇങ്ങനെ ഓരോരുത്തരേയും പ്രേക്ഷകന് ഇഷ്ടപ്പെടുന്ന വിധത്തില്‍ എങ്ങനെ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. റിസേര്‍ച്ച് ടീം കണ്ടെത്തിയ പല വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് കോസ്റ്റ്യൂം ഡിസൈനറായ ധന്യ ബാലകൃഷ്ണനോടും പിന്നീട് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയോടും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചര്‍ച്ച ചെയ്തു. അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ബാഹുബലിയുടെ വി എഫ് എക്‌സും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ചെയ്ത സുഹൃത്ത് സനതുമായി പങ്കുവെക്കുകയും ചെയ്തു. താന്‍ മനസ്സില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പോലെ ഓരോ കഥാപാത്രങ്ങളും എങ്ങനെ ആയിരിക്കണമെന്ന നിര്‍ദേശങ്ങള്‍ സംവിധായകന്‍ അവര്‍ക്ക് നല്‍കുകയും ഒരു മാസത്തോളം പല റഫറന്‍സുകളും സ്‌കെച്ചുകളും അവര്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. അതില്‍ നിന്നും കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കുമെല്ലാമുള്ള കൃത്യമായ ലുക്കുകള്‍ സംവിധായകന്‍ നിശ്ചയിക്കുകയും അത് തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.


മോഹന്‍ലാലിന്റെ മുണ്ടുടുത്ത ഇത്തിക്കര പക്കിയെ മാറ്റി

ഏറെ വൈറലായി തീര്‍ന്ന മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറപ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹന്‍ലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാല്‍ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇത്തിക്കര പക്കി കൂടുതലും മോഷ്ടിച്ച വസ്ത്രങ്ങള്‍ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന വസ്തുതയും ഇപ്പോള്‍ നാം കാണുന്ന ആ ലുക്കില്‍ എത്തിച്ചേരുവാന്‍ ഏറെ സഹായിച്ചു. 

കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയായ ശേഷം വേറെ ലെവല്‍

കായംകുളം കൊച്ചുണ്ണിയുടെ കാര്യത്തിലാകട്ടെ മലയാളികള്‍ കണ്ടിട്ടുള്ളത് മുണ്ട് ഉടുത്തുള്ള കൊച്ചുണ്ണിയെയാണ്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയായി തീര്‍ന്നതിന് ശേഷം ആയുധങ്ങളും മറ്റുമായി അദ്ദേഹത്തിന്റെ വേഷവിധാനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ തലമുടി പറ്റെ വെട്ടാമെന്ന് നിവിന്‍ പോളി സംവിധായകനെ അറിയിക്കുകയും ചെയ്തു. ഏകദേശം എട്ടു മണിക്കൂറോളം നിവിന്റെ ലുക്കിന് വേണ്ടി ചിലവിടുകയും ചെയ്തു. ജാനകിയായി ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. അതിനനുസൃതമായി തയ്യാറാക്കിയിരുന്ന ലുക്ക് പ്രിയ ആനന്ദിലേക്ക് മാറ്റുക മാത്രമാണ് ജാനകിക്കായി ചെയ്തത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ലുക്ക് അവരുടെ ശരീരഘടനക്ക് അനുസൃതമായി വിശദമായി തന്നെ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്തതാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഹെയര്‍ സ്‌റ്റൈല്‍ പോലും ക്രിയേറ്റീവ് മീറ്റിങ്ങില്‍ നിശ്ചയിച്ചിരുന്നു. സംവിധായകനും സനതും ചേര്‍ന്നൊരുക്കിയ ആ സ്‌കെച്ചുകള്‍ പ്രാവര്‍ത്തികമാക്കി തീര്‍ത്ത ധന്യയും രഞ്ജിത്തും എല്ലാത്തരത്തിലുമുള്ള പ്രശംസക്കും അര്‍ഹരാണ്.

സനിതിന്റെ വാക്കുകളിലൂടെ...

'കായംകുളം കൊച്ചുണ്ണിയുടെ ക്യാരക്ടര്‍ ഡിസൈനും ലൊക്കേഷനും ഏതെങ്കിലും ഒരു ഫോട്ടോയില്‍ നിന്നും പുനര്‍സൃഷ്ടിച്ചെടുത്ത ഒന്നല്ല. മറിച്ച് കൊച്ചുണ്ണി ജീവിച്ച കാലഘട്ടം, അന്നത്തെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക ഘടകങ്ങള്‍ എല്ലാത്തിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. ആ ഒരു പശ്ചാത്തലത്തിലൂന്നി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും കിരാതഭരണത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങിയ അടിമകളുടെ ഒരു ചിത്രം ഒരുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ അവര്‍ക്ക് സ്വന്തമെന്ന് പറയുവാന്‍ തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. അവര്‍ നടത്തിയ കൊള്ളകളില്‍ നിന്നുമാണ് അവര്‍ക്കുള്ളത് കണ്ടെത്തിയിരുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷുകാരുടെ ബൂട്ടണിഞ്ഞ, ഉന്നതന്മാരുടെ പടവാളേന്തിയ ഇത്തിക്കര പക്കിയെ നമുക്ക് കാണാന്‍ സാധിക്കും. ചൈനീസ് വ്യാപാരിയില്‍ നിന്നും കൊള്ള ചെയ്ത ഫാന്‍സി ഒബ്‌ജെക്ട് വരെ നമുക്ക് കാണാം'

ഇത്തിക്കര പക്കിയുടെ ആ ലുക്കില്‍ എണ്‍പത് ശതമാനത്തോളം ക്രെഡിറ്റും ലാലേട്ടന് തന്നെയാണ്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവം പക്കിക്ക് വേണമെന്ന് സംവിധായകന്‍ പറയുകയും മോഹന്‍ലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേര്‍ന്ന് അതൊരുക്കി തരികയും ചെയ്തു. 1830കളിലെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയില്‍ അതിനനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് അവരുടെ ലുക്കുകള്‍ കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

അതിനെല്ലാം ഉപരി കായംകുളം കൊച്ചുണ്ണിയില്‍ കേരളം കാത്തിരിക്കുന്ന ഒരു 'രഹസ്യവുമുണ്ട്' ...!!! അതിനായി കാത്തിരിക്കാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം; ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍  (10 minutes ago)

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (8 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (8 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (8 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (9 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (10 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (11 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (12 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (12 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (12 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (12 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (12 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (12 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (13 hours ago)

Malayali Vartha Recommends