പ്രസംഗത്തിനിടെ കെെ’ത്തോക്ക്’ ചൂണ്ടി രണ്ട് തവണ വെടിയുതിര്‍ത്തു! ലാല്‍ പ്രസംഗം നിര്‍ത്തി; വിശദീകരണവുമായി അലൻസിയർ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രതിേഷധമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി.
തുടര്‍ന്നു സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം സുരക്ഷാ ഉദ്വേോഗസ്ഥരെത്തി തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.
വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവയ്ക്കുന്നതു ബാലന്‍ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. അതേ സമയം ‘കൈ’ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി അലന്‍സിയര്‍ രംഗത്തെത്തി. താന്‍ മോഹന്‍ലാലിനെതിരെയല്ല പകരം സ്റ്റേജിലേക്കാണ് കൈചൂണ്ടിയതെന്നു അലന്‍സിയര്‍ ഒരു ഓണ്‍ലെെന്‍ മാധ്യമത്തോട് വ്യക്തമാക്കി.
നിലനില്‍ക്കുന്ന വ്യവസ്ഥി തിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു കെെകള്‍ ഉപയോഗിച്ചുളള പ്രതീകാത്മകമായ തോക്ക് ചൂണ്ടലെന്നും സാമൂഹിക വ്യവ്യസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അലന്‍സിയര്‍ വ്യക്തമാക്കി.
നേരത്തെ മോഹന്‍ലാലിനെ സ്ംസ്ഥാന അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉര്‍ന്നിരുന്നു. അലന്‍സി്യറിന്‍റെ പ്രതിഷേധവും ഇത്തരത്തില്‍ മോഹന്‍ലാലിനെതിരായ പ്രതിഷേധമായി കണക്കാക്കപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha