ബിഗ്‌ബോസ് ഹൗസില്‍ അഭിനയിക്കുകയാണോ? ഉത്തരവുമായി മത്സരാർത്ഥികൾ...
ബിഗ്‌ബോസ് പരിപാടി സ്‌ക്രിപ്റ്റഡ് ആണോ എന്ന സംശയത്തിലാണ് ഇപ്പോഴും പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്കങ്ങനെ തോന്നാന്‍ വ്യക്തമായ കാരണങ്ങളും ഉണ്ട്. ബിഗ് ബോസ് ഹൗസില്‍ ഒരേ ദിവസവും നടക്കുന്നത് ഒരു സീരിയലിനെ വെല്ലുന്ന സംഭവ വികാസങ്ങളാണ്. വേഗം വഴക്കുണ്ടാകും പെട്ടെന്ന് തന്നെ ഒന്നാകുകയും ചെയ്യും.
ഇതു കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നും ബിഗ് ബോസ് തിരക്കഥയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണോ, മത്സരാര്‍ഥികള്‍ കാണിക്കുന്നത് അഭിനയമാണോ എന്നൊക്കെ. ആദ്യ മുതല്‍ തന്നെ ലാലേട്ടന്‍ അല്ലയെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രേക്ഷകര്‍ക്കിടയിലെ സംശയം കൂടുകയാണ്. അതു കൊണ്ട് ഇത്തവണ മത്സരാര്‍ഥികള്‍ തന്നെ അത് തുറന്ന് പറയുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് അതിനെക്കുറിച്ച് മത്സരാര്‍ത്ഥികളോട് ചേദിച്ചത്.
ബിഗ്‌ബോസ് ഹൗസില്‍ അഭിനയിക്കുകയാണോ എന്നായിരുന്നു സുരേഷിനോട് ലാലേട്ടന്റെ ചോദ്യം. അല്ലായെന്ന് തന്നെ സുരേഷ് പറഞ്ഞു. ഇവിടെ ആരും അഭിനയിക്കുകയല്ലെന്ന് സുരേഷ് പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ ഹിമയും സാബുവുമായി നടന്ന വഴക്കിനെ ഇതിനോടൊപ്പം പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുരേഷിന്റെ മറുപടി.
മറ്റുള്ള ഭാഷയിലെ ബിഗ് ബോസ് ഷോ കണ്ടപ്പോള്‍ സ്‌ക്രിപ്റ്റഡ് ആണോ എന്ന് സംശയമുണ്ടായിരുന്നു എന്നാണ് ബഷീര്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ആ സംശയം മാറി. ബിഗ് ബോസ് ഹൗസിലേയ്ക്ക് വരുന്നതിനും തൊട്ട് മുന്‍പ് പുറത്തുള്ള അവിടെ ചെറിയ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ഒരു ഇടപെടലുകളും ഇവിടെയില്ലയെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ബഷീറിന്റെ വാക്കിനെ പിന്തുണച്ചായിരുന്നു സാബുവും സംസാരിച്ചത്. താന്‍ വര്‍ഷങ്ങളായി ടെലിവിഷനില്‍ ഷോ അവതരിപ്പിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ ചെറിയ രീതിയിലുളള ഇടപെടലുകള്‍ താനും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ അങ്ങനെയുള്ള ഒരു സംഭവവുമില്ല. നര്‍മ്മ രൂപത്തിലായിരുന്നു സാബു മറുപടി നല്‍കിയത്.
‘അരിപ്പൊടി ചോദിച്ചിട്ട് തരാത്ത ബിഗ്‌ബോസാണ് തിരക്കഥ നല്‍കുന്നത്’. ഇതുപോലൊരു സാഹചര്യത്തില്‍ വരുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിതെന്നും. തന്റെ സ്വഭാവത്തിലെ മാറ്റം എങ്ങനെയാണെന്ന് അറിയില്ലെന്നും സാബു പറഞ്ഞു. കൂടാതെ പുറത്തിറങ്ങുമ്പോള്‍ എന്താണ് ഇനി ഉണ്ടാകുന്നതെന്നും തനിയ്ക്ക് തീര്‍ച്ചയില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.
എന്തിന്റെ പേരിലായാലും ആരും സ്വന്തം പേര് ചീത്തയാക്കാന്‍ ആഗ്രഹിക്കില്ലെന്ന് ശ്രീനീഷ് പറഞ്ഞു.സാബു പറഞ്ഞതുപോലെ ഇവിടെ നടക്കുന്ന പലകാര്യങ്ങളും സംഭവിച്ചു പോകുന്നതാണെന്ന് ശ്രീനീഷ് പറഞ്ഞു. ഭൂരിഭാഗം പേരും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.
ബിഗ്‌ബോസ് ഹൗസിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെടുത്തിയാണ് ഷിയാസ് സംസാരിച്ചത്. എന്ത് തന്നാലും ബിഗ്‌ബോസ് ഹൗസിലേയ്ക്ക് താന്‍ പോകില്ലെന്ന് ഷിയാസ് ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ഇല്ലെന്നായിരുന്നു ഷിയാസിന്റെ മറുപടി. എന്നെ കുറിച്ചല്ല മറ്റൊരാളെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ലാലേട്ടന്റെ ചോദ്യത്തിലേയ്ക്ക് വരുകയായിരുന്നു. ഇവിടെ വരുന്നതിനും മുന്‍പ് നല്ല ആഹാരം കിട്ടുമെന്നാണ് വിചാരിച്ചതെന്നും ഷിയാസ് പറഞ്ഞു.
രണ്ടാമതും അകത്ത് നിന്ന് പുറത്തു വന്ന ആളാണ് താനെന്ന് ഹിമ പറഞ്ഞു. എന്നാല്‍ ഹിമ തനിയ്ക്ക് തന്ന വാക്ക് തെറ്റിച്ചുവെന്നും ലലേട്ടന്‍ പറഞ്ഞു. പുറത്തു നടക്കുന്ന കാര്യം ഇവിടെ വന്ന പറയരുതെന്ന് ഹിമയോട പറഞ്ഞിരുന്നതാണ്. എന്നല്‍ അത് ഹിമ പാലിച്ചില്ല. തനിയ്ക്ക് ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോകുന്നുണ്ടെന്നും. അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുളള ഒരു തെറ്റ് സംഭവിച്ചതെന്നും ഹിമ പറഞ്ഞു. ഹിമ് ബിഗ്‌ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നും തങ്ങള്‍ക്ക് മാത്രമേ അറിയുകയുളളൂ എന്നാണ് അര്‍ച്ചന പറഞ്ഞത്. അങ്ങനെയുള്ള ഒരു അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് ഹൗസില്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് പറഞ്ഞു തരാന്‍ പോലും ആരുമില്ലെന്ന് പേളി പറഞ്ഞു. എന്നാല്‍ പേളിയാണോ സ്‌ക്രിപ്റ്റില്‍ കളിയ്ക്കുന്നത് എന്ന് പുറത്തുള്ളവര്‍ ചോദിക്കുന്നുണ്ടെന്ന് മേഹന്‍ലാല്‍ പേളിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha