താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്
ഒരിടവേളയ്ക്ക് ശേഷം ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കണം എന്നാവശ്യപ്പെട്ട് നടിമാര്‍ കഴിഞ്ഞ ദിവസം അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കിയിരുന്നു. ഇതോടെ സിനിമാ രംഗത്ത് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നു.
ഇന്നസെന്റിന് പിന്നാലെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും അതേ പോലെ തുടരുകയാണ്. സ്ഥാനമേറ്റതിന് പിന്നാലെയായി നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയത്തെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇതേച്ചൊല്ലി സംഘടന പിളര്‍പ്പിലേക്ക് വരെ പോകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയാണ് അമ്മ നേതൃത്വത്തിനുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് അമ്മ ട്രഷറര്‍ ആയിരുന്ന ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. രമ്യാ നമ്പീശന്‍ അടക്കമുള്ള നടിമാരും പൃഥ്വിരാജ് അടക്കമുള്ള നടന്മാരും ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് അമ്മയ്ക്ക് അത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്.
അതിടെ ചേര്‍ന്ന ഒരു എക്‌സിക്യൂട്ടീവ് നടന്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെ തിരിച്ച് എടുക്കാനും തീരുമാനിച്ചു. നടിമാരുടെ രാജി എന്നാല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയിരുന്ന രമ്യയും പൃഥ്വിരാജും പോലും അറിയാതെ ആയിരുന്നു ഈ തീരുമാനം. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുറത്തായതോടെ അമ്മ പ്രതിസന്ധിയിലായി. വിമന്‍ ഇന്‍ സിനിമ കലക്ടീവ് അമ്മയെ വിമര്‍ശിച്ച് രംഗത്ത് വന്നു. നടി അടക്കമുള്ളവര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചു. അമ്മയ്ക്ക് കത്ത് അമ്മയില്‍ തുടരുന്ന നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഇത് പ്രകാരം അ്മ്മ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ആരോഗ്യകരമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം നടിമാരുടെ ആവശ്യം തള്ളണമോ കൊള്ളണോ എന്നറിയാത്ത അവസ്ഥയിലാണ് സംഘടനാ ഭാരവാഹികള്‍.
ദിലീപിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകളോ നടപടിയോ ആവശ്യമില്ലെന്ന തരത്തിലാണ് സംഘടനയുടെ നിലപാട്. അത്തരമൊരു ചര്‍ച്ചയ്ക്കായി മുറവിളി ഉയരുന്ന സാഹചര്യത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ ബോഡിയില്‍ വിഷയം അവതരിപ്പിക്കാമെന്ന നിലപാടിലാണ് അമ്മ. ജനറല്‍ബോഡി യോഗം ചേരുന്നതോടെ താരത്തെ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിക്കേണ്ടതില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കം കൂടിയാണ് സംഘടന നടത്തുന്നത്. ഗണേഷ് കുമാര്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ ഈ വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിലുമാണ്. അതേസമയം നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്നതാണ് ദിലീപിന്‌റെ നിലപാട്.
https://www.facebook.com/Malayalivartha