Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

തമ്പി കണ്ണന്താനം സിനിമ പഠിക്കാന്‍ ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാറിന്റെ മടയിലായിരുന്നു, നിര്‍മാതാവാകണം എന്ന ആഗ്രഹം അറിയിച്ചു സംവിധാന സഹായി ആകാന്‍ നിര്‍ദ്ദേശിച്ചു, ആ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തത്, രാജാവിന്റെ മകനാകാന്‍ മമ്മൂട്ടി വിസമ്മതിച്ചപ്പോള്‍ സ്വന്തം കീശയില്‍ നിന്ന് കാശിറക്കി മോഹന്‍ലാലിനെ നായകനാക്കി, നായിക അംബികയ്ക്ക് ഒരു ലക്ഷം പ്രതിഫലമാണെന്ന് അറിഞ്ഞ മോഹന്‍ലാല്‍ ആ പ്രതിഫലം വേണമെന്ന് പറഞ്ഞപ്പോള്‍ യാതൊരു മടിയും കാട്ടിയില്ല

02 OCTOBER 2018 08:11 PM IST
മലയാളി വാര്‍ത്ത

നിര്‍മാതാക്കള്‍ക്ക് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന കാലത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കി രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റുണ്ടാക്കിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാല്‍ എന്ന താരത്തിന്റെ വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു. മോഹന്‍ലാല്‍ വലിയ താരമായിക്കഴിഞ്ഞ് അദ്ദേഹത്തെ വെച്ച് വീണ്ടും ഒരു സിനിമയെടുക്കാന്‍ തമ്പി കൊതിച്ചിരുന്നു. മോഹന്‍ലാലിനോട് പല കഥകളും പറഞ്ഞിരുന്നു. ഒരിക്കല്‍ വിമാനത്താവളത്തില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഞാന്‍ അന്ന് പറഞ്ഞകഥ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഷൂട്ടിംഗ് സെറ്റ് വിട്ടാല്‍ അക്കാര്യങ്ങളൊന്നും താന്‍ ചിന്തിക്കാറില്ലെന്നാണ് മറുപടി പറഞ്ഞത്. അത് തന്നെ ഞെട്ടിച്ചെന്ന് തമ്പി കണ്ണന്താനം ഏതാനും മാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച തമ്പി കണ്ണന്താനത്തിന് ബാല്യത്തിലേ സിനിമ വലിയ ഹരമായിരുന്നു. വീടിനടുത്തുള്ള പീടികയില്‍ സിനിമാ പോസ്റ്റര്‍ ഒടിക്കുന്നത് നോക്കിനില്‍ക്കുമായിരുന്നു കുഞ്ഞു തമ്പി. അന്ന് കടക്കാരനോട് അദ്ദേഹം പറയുമായിരുന്നു, ഇത് പോലെ എന്റെ പേരും പോസ്റ്ററില്‍ അച്ചടിച്ച് വരുമെന്ന്. അത്രയ്ക്ക് ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. സമ്പന്ന കുടുംബത്തില്‍ പിറന്ന തമ്പി ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ സാറിന്റെ മടയിലായിരുന്നു. സിനിമ നിര്‍മിക്കണമെന്ന ആഗ്രഹം അറിയിച്ചു. നിരുല്‍സാഹപ്പെടുത്തി. ആദ്യം നീ സിനിമ എന്താണെന്ന് പഠിക്ക്, പിന്നാകാം നിര്‍മാണം. അങ്ങനെയാണ് ശശികുമാര്‍ സാറിന്റെ സംവിധാന സഹായിയായത്. 

ഹിറ്റ്‌മേക്കറായിരുന്ന ശശികുമാര്‍ സാര്‍ ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ സംവിധാനം ചെയ്തിരുന്ന കാലത്ത് തമ്പിയായിരുന്നു അസോസിയേറ്റ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകളൊരുക്കിയ ശശികുമാര്‍ സാറിന്റെ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തെടുത്തത്. ആദ്യസിനിമയായ താവളവും തുടര്‍ന്നുള്ള മൂന്ന് സിനിമകളും വലിയ പരാജയമായിരുന്നു. താവളത്തിലും ആ നേരം അല്‍പ ദൂരത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. സിനിമകള്‍ പരാജയപ്പെട്ടു. രാജാവിന്റെ മകന്റെ കഥയുമായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും നമ്മള്‍ തമ്മില്‍ സൗഹൃദം പോരേ സിനിമ വേണോ എന്ന് മമ്മൂട്ടി ചോദിച്ചു. അങ്ങനെയാണ് മോഹന്‍ലാലിനെ നായകനാക്കിയത്. തിരക്കഥ എഴുതി വന്നത് വായിച്ചപ്പോള്‍ പടം കസറുമെന്ന് മമ്മൂട്ടിക്ക് മനസിലായി. അങ്ങനെ മമ്മൂട്ടി അതിലെ പല ഡയലോഗുകളും തമ്പിയെ പറഞ്ഞ് കേള്‍പ്പിക്കുമായിരുന്നു. പക്ഷെ, തമ്പി അപ്പോഴും മോഹന്‍ലാലിനെ മാറ്റാന്‍ തയ്യാറായില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛന്റെ വേഷം മമ്മൂട്ടി ചെയ്യാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തിരക്ക് കാരണം നടന്നില്ലെന്ന് തമ്പ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കില്‍ മഹാരാജാവിന്റെ മകന്‍ എന്ന് സിനിമയ്ക്ക് പേരിട്ടേനേ എന്നും പറഞ്ഞിരുന്നു. 

രാജാവിന്റെ മകന് ശേഷം ഭൂമിയിലെ രാജാക്കന്‍മാര്‍, വഴിയോരക്കാഴ്ചകള്‍, നാടോടി, ഇന്ദ്രജാലം, മാന്ത്രികം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ തമ്പി മോഹന്‍ലാലിന് സമ്മാനിച്ചു. രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ 50,000 രൂപയായിരുന്നു പ്രതിഫലം. നായിക അംബികയ്ക്ക് ഒരു ലക്ഷവും. ഇതറിഞ്ഞ മോഹന്‍ലാല്‍ തനിക്കും ഒരുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. നിര്‍മാതാവ് കൂടിയായ തമ്പികണ്ണന്താനം അത് നല്‍കി. പക്ഷെ, മോഹന്‍ലാലിനെ നായകനാക്കി ഒരു സൂപ്പര്‍ഹിറ്റ് എന്ന വലിയ മോഹമുണ്ടായിരുന്നു. മലയാളസിനിമ മദ്രാസില്‍ നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ ഭാര്യയും മക്കളും ചെന്നൈയില്‍ നിന്ന് ഇവിടേക്ക് വന്നില്ല. സിനിമ എന്ന മോഹവുമായി അദ്ദേഹം കൊച്ചിയിലേക്ക് വന്ന് താമസിച്ചു. മോഹന്‍ലാല്‍ സിനിമയെന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (2 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (2 hours ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (2 hours ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (9 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (9 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (10 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (10 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (10 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (10 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (11 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (11 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends