Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

തമ്പി കണ്ണന്താനം സിനിമ പഠിക്കാന്‍ ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാറിന്റെ മടയിലായിരുന്നു, നിര്‍മാതാവാകണം എന്ന ആഗ്രഹം അറിയിച്ചു സംവിധാന സഹായി ആകാന്‍ നിര്‍ദ്ദേശിച്ചു, ആ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തത്, രാജാവിന്റെ മകനാകാന്‍ മമ്മൂട്ടി വിസമ്മതിച്ചപ്പോള്‍ സ്വന്തം കീശയില്‍ നിന്ന് കാശിറക്കി മോഹന്‍ലാലിനെ നായകനാക്കി, നായിക അംബികയ്ക്ക് ഒരു ലക്ഷം പ്രതിഫലമാണെന്ന് അറിഞ്ഞ മോഹന്‍ലാല്‍ ആ പ്രതിഫലം വേണമെന്ന് പറഞ്ഞപ്പോള്‍ യാതൊരു മടിയും കാട്ടിയില്ല

02 OCTOBER 2018 08:11 PM IST
മലയാളി വാര്‍ത്ത

നിര്‍മാതാക്കള്‍ക്ക് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന കാലത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കി രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റുണ്ടാക്കിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാല്‍ എന്ന താരത്തിന്റെ വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു. മോഹന്‍ലാല്‍ വലിയ താരമായിക്കഴിഞ്ഞ് അദ്ദേഹത്തെ വെച്ച് വീണ്ടും ഒരു സിനിമയെടുക്കാന്‍ തമ്പി കൊതിച്ചിരുന്നു. മോഹന്‍ലാലിനോട് പല കഥകളും പറഞ്ഞിരുന്നു. ഒരിക്കല്‍ വിമാനത്താവളത്തില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഞാന്‍ അന്ന് പറഞ്ഞകഥ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഷൂട്ടിംഗ് സെറ്റ് വിട്ടാല്‍ അക്കാര്യങ്ങളൊന്നും താന്‍ ചിന്തിക്കാറില്ലെന്നാണ് മറുപടി പറഞ്ഞത്. അത് തന്നെ ഞെട്ടിച്ചെന്ന് തമ്പി കണ്ണന്താനം ഏതാനും മാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച തമ്പി കണ്ണന്താനത്തിന് ബാല്യത്തിലേ സിനിമ വലിയ ഹരമായിരുന്നു. വീടിനടുത്തുള്ള പീടികയില്‍ സിനിമാ പോസ്റ്റര്‍ ഒടിക്കുന്നത് നോക്കിനില്‍ക്കുമായിരുന്നു കുഞ്ഞു തമ്പി. അന്ന് കടക്കാരനോട് അദ്ദേഹം പറയുമായിരുന്നു, ഇത് പോലെ എന്റെ പേരും പോസ്റ്ററില്‍ അച്ചടിച്ച് വരുമെന്ന്. അത്രയ്ക്ക് ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. സമ്പന്ന കുടുംബത്തില്‍ പിറന്ന തമ്പി ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ സാറിന്റെ മടയിലായിരുന്നു. സിനിമ നിര്‍മിക്കണമെന്ന ആഗ്രഹം അറിയിച്ചു. നിരുല്‍സാഹപ്പെടുത്തി. ആദ്യം നീ സിനിമ എന്താണെന്ന് പഠിക്ക്, പിന്നാകാം നിര്‍മാണം. അങ്ങനെയാണ് ശശികുമാര്‍ സാറിന്റെ സംവിധാന സഹായിയായത്. 

ഹിറ്റ്‌മേക്കറായിരുന്ന ശശികുമാര്‍ സാര്‍ ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ സംവിധാനം ചെയ്തിരുന്ന കാലത്ത് തമ്പിയായിരുന്നു അസോസിയേറ്റ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകളൊരുക്കിയ ശശികുമാര്‍ സാറിന്റെ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തെടുത്തത്. ആദ്യസിനിമയായ താവളവും തുടര്‍ന്നുള്ള മൂന്ന് സിനിമകളും വലിയ പരാജയമായിരുന്നു. താവളത്തിലും ആ നേരം അല്‍പ ദൂരത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. സിനിമകള്‍ പരാജയപ്പെട്ടു. രാജാവിന്റെ മകന്റെ കഥയുമായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും നമ്മള്‍ തമ്മില്‍ സൗഹൃദം പോരേ സിനിമ വേണോ എന്ന് മമ്മൂട്ടി ചോദിച്ചു. അങ്ങനെയാണ് മോഹന്‍ലാലിനെ നായകനാക്കിയത്. തിരക്കഥ എഴുതി വന്നത് വായിച്ചപ്പോള്‍ പടം കസറുമെന്ന് മമ്മൂട്ടിക്ക് മനസിലായി. അങ്ങനെ മമ്മൂട്ടി അതിലെ പല ഡയലോഗുകളും തമ്പിയെ പറഞ്ഞ് കേള്‍പ്പിക്കുമായിരുന്നു. പക്ഷെ, തമ്പി അപ്പോഴും മോഹന്‍ലാലിനെ മാറ്റാന്‍ തയ്യാറായില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛന്റെ വേഷം മമ്മൂട്ടി ചെയ്യാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തിരക്ക് കാരണം നടന്നില്ലെന്ന് തമ്പ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കില്‍ മഹാരാജാവിന്റെ മകന്‍ എന്ന് സിനിമയ്ക്ക് പേരിട്ടേനേ എന്നും പറഞ്ഞിരുന്നു. 

രാജാവിന്റെ മകന് ശേഷം ഭൂമിയിലെ രാജാക്കന്‍മാര്‍, വഴിയോരക്കാഴ്ചകള്‍, നാടോടി, ഇന്ദ്രജാലം, മാന്ത്രികം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ തമ്പി മോഹന്‍ലാലിന് സമ്മാനിച്ചു. രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ 50,000 രൂപയായിരുന്നു പ്രതിഫലം. നായിക അംബികയ്ക്ക് ഒരു ലക്ഷവും. ഇതറിഞ്ഞ മോഹന്‍ലാല്‍ തനിക്കും ഒരുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. നിര്‍മാതാവ് കൂടിയായ തമ്പികണ്ണന്താനം അത് നല്‍കി. പക്ഷെ, മോഹന്‍ലാലിനെ നായകനാക്കി ഒരു സൂപ്പര്‍ഹിറ്റ് എന്ന വലിയ മോഹമുണ്ടായിരുന്നു. മലയാളസിനിമ മദ്രാസില്‍ നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ ഭാര്യയും മക്കളും ചെന്നൈയില്‍ നിന്ന് ഇവിടേക്ക് വന്നില്ല. സിനിമ എന്ന മോഹവുമായി അദ്ദേഹം കൊച്ചിയിലേക്ക് വന്ന് താമസിച്ചു. മോഹന്‍ലാല്‍ സിനിമയെന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (15 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (27 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (49 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

Malayali Vartha Recommends