Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

തമ്പി കണ്ണന്താനം സിനിമ പഠിക്കാന്‍ ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാറിന്റെ മടയിലായിരുന്നു, നിര്‍മാതാവാകണം എന്ന ആഗ്രഹം അറിയിച്ചു സംവിധാന സഹായി ആകാന്‍ നിര്‍ദ്ദേശിച്ചു, ആ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തത്, രാജാവിന്റെ മകനാകാന്‍ മമ്മൂട്ടി വിസമ്മതിച്ചപ്പോള്‍ സ്വന്തം കീശയില്‍ നിന്ന് കാശിറക്കി മോഹന്‍ലാലിനെ നായകനാക്കി, നായിക അംബികയ്ക്ക് ഒരു ലക്ഷം പ്രതിഫലമാണെന്ന് അറിഞ്ഞ മോഹന്‍ലാല്‍ ആ പ്രതിഫലം വേണമെന്ന് പറഞ്ഞപ്പോള്‍ യാതൊരു മടിയും കാട്ടിയില്ല

02 OCTOBER 2018 08:11 PM IST
മലയാളി വാര്‍ത്ത

നിര്‍മാതാക്കള്‍ക്ക് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന കാലത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കി രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റുണ്ടാക്കിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാല്‍ എന്ന താരത്തിന്റെ വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു. മോഹന്‍ലാല്‍ വലിയ താരമായിക്കഴിഞ്ഞ് അദ്ദേഹത്തെ വെച്ച് വീണ്ടും ഒരു സിനിമയെടുക്കാന്‍ തമ്പി കൊതിച്ചിരുന്നു. മോഹന്‍ലാലിനോട് പല കഥകളും പറഞ്ഞിരുന്നു. ഒരിക്കല്‍ വിമാനത്താവളത്തില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഞാന്‍ അന്ന് പറഞ്ഞകഥ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഷൂട്ടിംഗ് സെറ്റ് വിട്ടാല്‍ അക്കാര്യങ്ങളൊന്നും താന്‍ ചിന്തിക്കാറില്ലെന്നാണ് മറുപടി പറഞ്ഞത്. അത് തന്നെ ഞെട്ടിച്ചെന്ന് തമ്പി കണ്ണന്താനം ഏതാനും മാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച തമ്പി കണ്ണന്താനത്തിന് ബാല്യത്തിലേ സിനിമ വലിയ ഹരമായിരുന്നു. വീടിനടുത്തുള്ള പീടികയില്‍ സിനിമാ പോസ്റ്റര്‍ ഒടിക്കുന്നത് നോക്കിനില്‍ക്കുമായിരുന്നു കുഞ്ഞു തമ്പി. അന്ന് കടക്കാരനോട് അദ്ദേഹം പറയുമായിരുന്നു, ഇത് പോലെ എന്റെ പേരും പോസ്റ്ററില്‍ അച്ചടിച്ച് വരുമെന്ന്. അത്രയ്ക്ക് ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. സമ്പന്ന കുടുംബത്തില്‍ പിറന്ന തമ്പി ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ സാറിന്റെ മടയിലായിരുന്നു. സിനിമ നിര്‍മിക്കണമെന്ന ആഗ്രഹം അറിയിച്ചു. നിരുല്‍സാഹപ്പെടുത്തി. ആദ്യം നീ സിനിമ എന്താണെന്ന് പഠിക്ക്, പിന്നാകാം നിര്‍മാണം. അങ്ങനെയാണ് ശശികുമാര്‍ സാറിന്റെ സംവിധാന സഹായിയായത്. 

ഹിറ്റ്‌മേക്കറായിരുന്ന ശശികുമാര്‍ സാര്‍ ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ സംവിധാനം ചെയ്തിരുന്ന കാലത്ത് തമ്പിയായിരുന്നു അസോസിയേറ്റ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകളൊരുക്കിയ ശശികുമാര്‍ സാറിന്റെ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തെടുത്തത്. ആദ്യസിനിമയായ താവളവും തുടര്‍ന്നുള്ള മൂന്ന് സിനിമകളും വലിയ പരാജയമായിരുന്നു. താവളത്തിലും ആ നേരം അല്‍പ ദൂരത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. സിനിമകള്‍ പരാജയപ്പെട്ടു. രാജാവിന്റെ മകന്റെ കഥയുമായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും നമ്മള്‍ തമ്മില്‍ സൗഹൃദം പോരേ സിനിമ വേണോ എന്ന് മമ്മൂട്ടി ചോദിച്ചു. അങ്ങനെയാണ് മോഹന്‍ലാലിനെ നായകനാക്കിയത്. തിരക്കഥ എഴുതി വന്നത് വായിച്ചപ്പോള്‍ പടം കസറുമെന്ന് മമ്മൂട്ടിക്ക് മനസിലായി. അങ്ങനെ മമ്മൂട്ടി അതിലെ പല ഡയലോഗുകളും തമ്പിയെ പറഞ്ഞ് കേള്‍പ്പിക്കുമായിരുന്നു. പക്ഷെ, തമ്പി അപ്പോഴും മോഹന്‍ലാലിനെ മാറ്റാന്‍ തയ്യാറായില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛന്റെ വേഷം മമ്മൂട്ടി ചെയ്യാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തിരക്ക് കാരണം നടന്നില്ലെന്ന് തമ്പ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കില്‍ മഹാരാജാവിന്റെ മകന്‍ എന്ന് സിനിമയ്ക്ക് പേരിട്ടേനേ എന്നും പറഞ്ഞിരുന്നു. 

രാജാവിന്റെ മകന് ശേഷം ഭൂമിയിലെ രാജാക്കന്‍മാര്‍, വഴിയോരക്കാഴ്ചകള്‍, നാടോടി, ഇന്ദ്രജാലം, മാന്ത്രികം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ തമ്പി മോഹന്‍ലാലിന് സമ്മാനിച്ചു. രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ 50,000 രൂപയായിരുന്നു പ്രതിഫലം. നായിക അംബികയ്ക്ക് ഒരു ലക്ഷവും. ഇതറിഞ്ഞ മോഹന്‍ലാല്‍ തനിക്കും ഒരുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. നിര്‍മാതാവ് കൂടിയായ തമ്പികണ്ണന്താനം അത് നല്‍കി. പക്ഷെ, മോഹന്‍ലാലിനെ നായകനാക്കി ഒരു സൂപ്പര്‍ഹിറ്റ് എന്ന വലിയ മോഹമുണ്ടായിരുന്നു. മലയാളസിനിമ മദ്രാസില്‍ നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ ഭാര്യയും മക്കളും ചെന്നൈയില്‍ നിന്ന് ഇവിടേക്ക് വന്നില്ല. സിനിമ എന്ന മോഹവുമായി അദ്ദേഹം കൊച്ചിയിലേക്ക് വന്ന് താമസിച്ചു. മോഹന്‍ലാല്‍ സിനിമയെന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (9 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (9 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (9 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (10 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (11 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (11 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (11 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (11 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (12 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (12 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (12 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (13 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (14 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (15 hours ago)

Malayali Vartha Recommends