ചാലക്കുടിയിൽ ഞാനൊരു 500 രൂപ കൊടുത്താൽ എന്നെകുറിച്ച് പുകഴ്ത്തിപ്പറയാൻ ആള് കാണും; കൊച്ചിയിലേയ്ക്ക് വന്നാൽ സ്‌കോച്ചും ഫൈവ്സ്റ്റാര്‍ സൗകര്യവും ഒരുക്കി മണി മദ്യപാനിയാണെന്ന് സിനിമയിലെ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞുപരത്തും... മണിയുടെ ആ വാക്കുകൾ ഓർത്തെടുത്ത് വിനയൻ
കലാഭവൻ മാണിയുടെ ദുരൂഹ മരണത്തിൽ സംവിധായകൻ വിനയന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തിയിരുന്നു. തനിക്ക് സിനിമയില്‍ വിലക്കുകള്‍ ഉണ്ടായിരുന്ന സമയത്തും മണിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് വിനയന്‍ പറയുന്നു. മണിയുടെ ജീവിതകഥ മുന്‍നിര്‍ത്തി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം ദിവസങ്ങൾ കഴിയുംതോറും വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മണിയെ ചതിച്ചതാണെന്ന് വിനയൻ തുറന്നടിച്ചിരുന്നു.
ഞാന്‍ കൊച്ചിയിലേക്ക് വന്നാല്‍ സ്‌കോച്ചും ഫൈവ്സ്റ്റാര്‍ സൗകര്യവും ഒരുക്കിത്തരാന്‍ ആളുകളുണ്ടാവും. പക്ഷെ സിനിമയിലെ എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണിക്കുന്ന രീതി എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ ചാലക്കുടിയില്‍ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്. അവര്‍ക്ക് ഞാനൊരു 500 രൂപ കൊടുത്താല്‍ അവരെന്നെ പുകഴ്ത്തി പറയും. ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും, പാട്ടുപാടും. അതെനിക്കൊരു സുഖമാണ് സാര്‍, എന്നായിരുന്നു മറുപടി.
എങ്കിലും തന്റെ വാക്കുകള്‍ കേട്ട് കലാഭവന്‍ മണി കൊച്ചിയിലേക്ക് താമസം മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും വിനയന്‍ പറഞ്ഞു. സിനിമയില്‍ നിന്ന് അകന്ന്, സുഹൃത്തുക്കളുമായി മദ്യപാനത്തോട് താല്‍പര്യം കാട്ടി മണി മാറാന്‍ തുടങ്ങുന്ന സമയവും ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യില്‍ കാണിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ഒരു കഥാപാത്രം മണിയുടെ കഥാപാത്രത്തോട് ചാലക്കുടിയില്‍ നിന്നും മാറി കൊച്ചിയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha