അമ്മ ഭാരവാഹികൾക്ക് പണിനിർത്തി പൊയ്ക്കൂടെ.... പല മീറ്റിങും അമ്മ വിളിച്ചത് കണ്ണിൽ പൊടിയിടാനായിരുന്നുവെന്ന് ഡബ്ല്യുസിസി
വാർത്താസമ്മേളനത്തിനിടെ അമ്മ താര സംഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി. അമ്മ പല മീറ്റിങും വിളിച്ചത് ഞങ്ങളെയും മീഡിയയെയും കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ഡബ്ല്യുസിസി. നിങ്ങള്‍ മീഡിയയോട് ഒന്നും പറയരുതെന്ന് ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടു. 15 മാസമായിട്ടും ആരും കൂടെ നിന്നില്ല. പല കള്ളവും അമ്മ സംഘടന പറഞ്ഞു. കാത്തിരുന്നു, തീരുമാനത്തിനുവേണ്ടി. ഞങ്ങള്‍ അവരെ വിശ്വസിച്ചു, മനസ്സില്‍ മുറിവേറ്റെന്നും പാര്‍വ്വതി പറയുന്നു.
ചര്‍ച്ചയില്‍ ഉന്നയിച്ച ഒരാവശ്യത്തിനും നടപടിയുണ്ടായില്ല.. അമ്മ നീതികേട് കാട്ടിയെന്നും അവര്‍ പറയുന്നു. പ്രതിഷേധം അമ്മയോടല്ല നീതികേടിനെതിരെയാണെന്നും രേവതി പറഞ്ഞു. അമ്മ എക്‌സിക്യൂട്ടീവ് അംഗം നടന്‍ ബാബുരാജ് ഇരയെ അപമാനിച്ചുവെന്നും വനിതാ കൂട്ടായ്മ ആരോപിക്കുന്നു.
താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു. അമ്മയില്‍നിന്ന് രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി.
ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തും പറയാനുണ്ടെങ്കിൽ അടിയന്തര യോഗം ചേരും എന്ന് ഇടവേള ബാബു പറഞ്ഞു. തുടർന്നാണ് അമ്മയുമായി വീണ്ടും വിഷയം ചർച്ച ചെയ്യാൻ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. കെഞ്ചി പറഞ്ഞു സംസാരിക്കാന്‍ അവസരം തരാൻ. പക്ഷേ അവർ അതിനു തയാറായില്ലെന്നും പാർവതി പറഞ്ഞു.
യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു
https://www.facebook.com/Malayalivartha