മലയാള സിനിമയിലും ലൈംഗീക പീഡങ്ങൾ!!; അഭിനയിക്കാന്‍ എത്തിയ പതിനേഴ് വയസുകാരി പാതിരാത്രിയില്‍ രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി രേവതി; വെളിപ്പെടുത്തൽ ഡബ്ല്യൂ.സി.സി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ
മലയാള സിനിമാ മേഖലയില്‍ ലൈംഗീക പീഡങ്ങൾ നടക്കുതായി തുറന്നുപറഞ്ഞ് രേവതി . അഭിനയിക്കാന്‍ എത്തിയ പതിനേഴ് വയസുകാരി പാതിരാത്രിയില്‍ അഭയം തേടി തന്റെ മുറിയില്‍ എത്തിയ സംഭവത്തിന് സാക്ഷിയാണെന്ന് രേവതി കൊച്ചിയില്‍ ഡബ്ലൂ സി സി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
പതിനേഴുവയസുകാരിയായ പെണ്‍കുട്ടി പാതി രാത്രിയില്‍ രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് വാതിലില്‍ മുട്ടിയ സംഭവം ഉണ്ട്.അത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടാകാം.സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സിനിമാ മേഖലയിലേക്ക് പെൺകുട്ടികൾ കടന്നുവന്നാൽ അവർക്ക് സുരക്ഷ ഉറപ്പാക്കാൻ സാധിക്കണം. നാളെ ഈ മേഖലയിലേക്ക് കടന്നുവരുന്ന കുട്ടികൾക്ക് എന്ത് സംരക്ഷണമാണ് ഇവർ നൽകുന്നത്.
ഞാനും ഒരു പെൺകുട്ടിയുടെ അമ്മയാണ് നാളെ ഒരുപക്ഷെ അവളും സിനിമയിലേക്ക് വന്നേക്കാം ഞാനും അവളുടെ സുരക്ഷയിൽ ആശങ്കാകുലയാണ്. രേവതി പറഞ്ഞു.
പരാതി ഉന്നയിച്ച നടിക്ക് നീതി നല്‍കാതെ അവളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.സമൂഹം എന്ന നിലയില്‍ നാം അവളോട് ചെയ്യുന്നത് നീതിയല്ല. വിശാലമായ ഒരു ഇന്‍ഡസ്ട്രിയില്‍ ഇനി കടന്നു വരുന്നവര്‍ക്ക് സുരക്ഷിതമാകണം. ശക്തമായി പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.
കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. ദിലീപിന്റെ അമ്മ അംഗത്വം ഇപ്പോള്‍ എന്താണെന്നും ഡബ്ല്യു.സി.സി ഭാരവാഹി പദ്മപ്രിയ ചോദിച്ചു. ഇരയെ അപമാനിക്കാനുള്ള ശ്രമമാണ് എല്ലായ്‌പ്പോഴും നടക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് നടിയെ പിന്തുണച്ചത്. പിന്തുണച്ചവരുടെ ആത്മാര്‍ത്ഥതയെ പോലും സംശയിക്കുന്നു. മറ്റ് അംഗങ്ങളുമായുള്ള ധാരണയുടെ പുറത്താണോ ചിലര്‍ പിന്തുണച്ചതെന്ന് പോലും സംശയിക്കുന്നുവെന്നും ഡബ്ല്യു.സി.സി ഭാരവാഹികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha