രണ്ടു വള്ളത്തിൽ ചവിട്ടി അമ്മ നിലപാട് വ്യക്തമാക്കുന്നു; ദിലീപ് നിരപരാധിയുമല്ല, അപരാധിയുമല്ല: അതെ സമയം നടിക്ക് നീതിയും ലഭിക്കണം: എഴുതി തയ്യാറാക്കിയ സ്‌ക്രിപ്പ്റ്റ് റെഡി കോടതി വിധിക്ക് മുമ്പ് ദിലീപിനെ പുറത്താക്കില്ല
ഡബ്ല്യൂ സിസിക്ക് മറുപടിയുമായി നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ). ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് അമ്മയുടെ നിലപാട്. എല്ലാ ആരോപണവും മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഏകകണ്‌ഠേനയായി എടുത്തതാണ്. ഡബ്ല്യൂ സിസി പരാതി പരിഗണിച്ച് വരവെയാണ് പ്രളയമുണ്ടായത്. കമ്മിറ്റി അംഗങ്ങളെല്ലാവരും ചേര്‍ന്ന് പ്രശ്‌ന പരിഹാരം കണ്ടെത്തുമെന്നുമാണ് താരസംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ഇറക്കിയ വാര്‍ത്താ കുറിപ്പ് പറയുന്നു.
ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ അമ്മ നിലപാട് എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നാണ് അമ്മയുടെ നിലപാട്. കോടതി വിധിക്കും വരെ ആരോപണവിധേയന്‍ നിരപരാധിയാണ്. ഡബ്ല്യുസിസിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവയ്ക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടേതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
അധികം വൈകാതെ പ്രത്യേക ജനറല്‍ ബോഡി വിളിച്ചുകൂട്ടാമെന്ന് കരുതുന്നു. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മികതയിലൂന്നി തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുമെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha