ആക്രമിച്ചത് പള്‍സര്‍ സുനിയാണ് ദിലീപ് അല്ല; മഞ്ജു കൂടി തുടക്കമിട്ട സംഘടനയാണ് ഡബ്ല്യുസിസി; എന്നിട്ട് എന്തുകൊണ്ട് വാർത്താസമ്മേളനത്തിൽ മഞ്ജു പങ്കെടുത്തില്ല? ചോദ്യ ശരങ്ങളുമായി വാർത്താസമ്മേളനത്തിൽ സിദ്ദിഖ്
ആക്രമിച്ചത് പള്‍സര്‍ സുനിയാണ് ദിലീപ് അല്ല. ദിലീപിനെ റേപിസ്റ്റ് എന്നു വിളിക്കുന്നത് ശരിയല്ല. ദിലീപ് ആരോപണവിധേയന്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ദിലീപിന് ജോലി നല്‍കരുതെന്ന് പറയാന്‍ അമ്മ സംഘനയ്ക്കാവില്ലെന്ന് കെ.പി.എ.സി ലളിതക്കൊപ്പം മാധ്യമങ്ങളെ കാണവെ സിദ്ധിഖ് വ്യക്തമാക്കി. ഒരാളുടെ ജോലി കളയാന്‍ ആര്‍ക്കും അവകാശമില്ല. ദിലീപ് ഒരു പ്രശ്‌നത്തിന് ഞാനില്ലെന്ന് പറഞ്ഞ് സ്വമേധയാ രാജി നല്‍കി പോകുകയാണ് ചെയ്തത്. അത് ദിലീപിന്റെ നല്ല മനസ്സാണെന്നും കെപിഎസി ലളിത പറയുകയുണ്ടായി.
നടികള്‍ എന്ന് വിളിക്കുന്നത് എങ്ങനെയാണ് അപമാനമാകുന്നതെന്നും സിദ്ദിഖ് ചോദിക്കുന്നു. ഇവര്‍ക്കെതിരെയുള്ള തെറിവിളി ജനവികാരമാണെന്നും അതില്‍ അത്ഭുതമില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.നടിമാര്‍ക്കെതിരെ ഫേസ്ബുക്കില്‍ തെറിവിളി ഉണ്ടാകുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്നും. അമ്മ പ്രസിഡന്റ് മോഹന്‍ ലാലിനെ അപമാനിക്കാന്‍ നടിമാര്‍ ശ്രമിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
നാല് പേര്‍ പുറത്ത് പോയി എന്ന് പറഞ്ഞ് അമ്മ എന്ന സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അതില്‍ നാലിന് പകരം നാനൂറ് പേര്‍ അകത്തുണ്ടെന്നും സിദ്ദിഖ് പറയുന്നു. നടിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 24ന് പ്രത്യേക ജനറല്‍ ബോഡി കൂടും എന്നാണ് അറിയിച്ചതെങ്കിലും ഇത് ഉണ്ടാകില്ലെന്നാണ് സിദ്ദിഖ് അറിയിച്ചത്.
സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന ആഷിഖ് അബുവിന്റെ പരാമര്‍ശത്തെയും സിദ്ദിഖ് പരിഹസിച്ചു. ആഷിഖ് അബുവിന്റെ സിനിമ സെറ്റില്‍ അങ്ങനെ നടക്കുന്നുവെന്ന തോന്നലുള്ളതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഞാന്‍ ഭാഗമായിട്ടുള്ള മലയാള സിനിമ സെറ്റില്‍ അങ്ങനെയില്ല എന്നുള്ളത്കൊണ്ട് അങ്ങനെ ഒരു സംവിധാനത്തിന്റെ ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു.
മഞ്ജു വാര്യര്‍ കൂടി തുടക്കമിട്ട സംഘടനയാണ് ഡബ്ല്യുസിസി. എന്നിട്ട് മഞ്ജു വാര്യര്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ എന്തുകൊണ്ട് വന്നില്ല. അമ്മയ്‌ക്കെതിരെ മഞ്ജു ഇതുവരെ പറഞ്ഞിട്ടില്ലെന്നും, മഞ്ജു ഇപ്പോഴും അമ്മയിലെ അംഗമാണെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha