Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

മീറ്റ് ടുവിൽ മുകേഷിനു പിന്നാലെ കൂടുതൽ താരങ്ങൾ; ഭയപ്പെട്ട അമ്മ സമവായത്തിലേക്ക്

16 OCTOBER 2018 09:16 AM IST
മലയാളി വാര്‍ത്ത

മീ ടു ആരോപണത്തിൽ മുകേഷിന് പിന്നാലെ കൂടുതൽ ചലച്ചിത്രതാരങ്ങൾ പ്രതികൂട്ടിലാകുമെന്ന് സൂചന. ചലച്ചിത്രതാരങ്ങളെ പ്രതികൂട്ടിലാക്കുമെന്ന നടിമാരുടെ കർശന നിലപാട് പ്രമുഖ താരങ്ങൾ ഉൾപ്പെടെമുള്ളവരുടെ ഉറക്കം കെടുത്തുകയാണ്. തന്ത്രപരമായി നടിമാരെ കൈയിലെടുത്ത് കൂടുതൽ വിവാദങ്ങളിൽ നിന്നു അകന്നു നിൽക്കാൻ അമ്മ തീരുമാനിച്ചത് ഇതു കൊണ്ടാണ്.

രേവതി, പത്മപ്രിയ, പാർവതി, അർച്ചന തുടങ്ങിയ താരങ്ങളാണ് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ രംഗത്തുള്ളത്. രേവതി മോഹൻ ലാലിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. അത് മീറ്റ് ടു ഓപ്പറേഷന്റെ ഭാഗമാണെന്ന് കരുതുന്നവർ സിനിമയിൽ കുറവല്ല. ചുരുക്കത്തിൽ മലയാള സിനിമയിലെ പല നടൻമാരും വൻ പ്രതിസന്ധിയിലാണ്. മുകേഷിന്റെ പിന്നാലെ തങ്ങളും വാർത്തകളിൽ നിറയുമോ സംശയം.

മലയാളിവാർത്ത ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിൽ പലതും പുറത്തു വരാനിടയുണ്ടെന്ന് തന്നെയാണ് സിനിമയിലെ പ്രമുഖർ പറയുന്നത്. സിനിമയിൽ ഒരു ശുദ്ധികലശം ആവശ്യമാണെന്നു തന്നെയാണ് പുതിയ തലമുറയിലെ നായകൻമാർ പറയുന്നത്. സിനിമാരംഗത്ത് ചിലരെങ്കിലും പഴയ കോടമ്പാക്കം മോഡൽ വിക്രിയകൾ തുടരുന്നുണ്ടെന്നു തന്നെയാണ് രംഗത്തുള്ളവർ പറയുന്നത്. പുതിയ തലമുറയിലെ നടൻമാരും സംവിധായകരും മാത്രമാണ് വ്യത്യസ്തം. വിദ്യാഭാസപരമായി ഉന്നത നിലവാരം പുലർത്തുന്നവരാണ് ഇപ്പോൾ സിനിമയിൽ സജീവമായിട്ടുള്ളത് . അവർ ഇത്തരം വ്യത്തികേടുകളിൽ തത്പരരല്ല.

മീ ടു കാമ്പയിനുമായി സഹകരിക്കാൻ നടിമാർ രഹസ്യമായി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നടിമാർക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ അവരെ അതിൽ നിന്നും പിൻമാറ്റാൻ ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. കൂടുതൽ വിവാദങ്ങളിലേക്ക് കടത്താതിരിക്കാനാണ് ശ്രമം.

അതേസമയം നടിമാരെ പിണക്കാൻ അമ്മ തയ്യാറായില്ല. വിമൻ കളക്ടീവ് ഉന്നയിച്ച ആരോപണങ്ങൾ പരിഗണിക്കുന്നതിനിടയിലാണ് പ്രളയം വന്നതെന്നും അതിനാൽ പ്രശ്നപരിഹാരത്തിനു കഴിഞ്ഞില്ലെന്നും അമ്മയുടെ വക്കതാവ് അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്ത് പ്രശന പരിഹാരം ഉണ്ടാക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും ജഗദീഷിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് അമ്മ പറഞ്ഞിട്ടില്ല. കോടതി വിധി വരുന്നത് വരെ ആരോപണ വിധേയർ കുറ്റാരോപിതർ മാത്രമാണെന്നും അമ്മയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ദിലീപിനെയും കലഹിച്ചു നിൽക്കുന്ന നടിമാരെയും ഒരു പോലെ കൈയിലെടുക്കുന്ന പ്രസ്താവനയാണിതെന്ന് മനസ്സിലാക്കാം.


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ സെറ്റില്‍ നടന്ന സംഭവം ഒരു സിനിമാപ്രവര്‍ത്തകന്‍ മലയാളിവാർത്തയോട് പറഞ്ഞത് ഇങ്ങനെ ... തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. നായകന്‍ ഇടപെട്ട് ഒരു നടിയെ നായികയാക്കുന്നു. അവര്‍ അതിന് കൊടുക്കേണ്ടിവന്നത് വലിയ വിലയാണ്. നായകന്റെ മുറിയുടെ ഓപ്പോസിറ്റ് നടിയെ താമസിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാഞ്ഞ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ കസേര ആദ്യം നായകന്‍ തെറിപ്പിച്ചു. (പിന്നീട് കുറേ നാള്‍ ഈ നായകന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പരിസരത്ത് പോലും ആ കണ്‍ട്രോളര്‍ പോയില്ല) പിന്നെ പ്രൊഡക്ഷന്‍മാനേജരെ കണ്‍ട്രോളറാക്കി കാര്യം സാധിച്ചു.

നടന്റെ ഇംഗിതത്തിന് വഴങ്ങുകയേ നടിക്ക് വഴിയുണ്ടായിരുന്നുള്ളൂ. അങ്ങനെ ഇരുപത്ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായി നായിക മടങ്ങി. അടുത്ത ദിവസം നായകന്‍ തിരക്കഥാകൃത്തിനെ ചാക്കിലാക്കി. അടുത്ത രണ്ട് മൂന്ന് പടങ്ങള്‍ക്ക് നീ തന്നെ എഴുതണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷം ചിത്രീകരണം നടക്കുന്ന സിനിമയില്‍ നായികയും താനുമുള്ള കുറേ കോമ്പിനേഷന്‍ സീനുകള്‍ എഴുതണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നായിക മടങ്ങിയെന്നും നാലഞ്ച് ദിവസത്തിനുള്ളില്‍ പടം പാക്കപ്പ് ആകുമെന്നും പറഞ്ഞപ്പോള്‍, നീ എഴുത് അവളെ നമുക്ക് വരുത്താമെന്ന് പറഞ്ഞു. അങ്ങനെ ആവശ്യമില്ലാത്ത സീനുകള്‍ തിരക്കഥാകൃത്ത് എഴുതി. പോയ നായികയെ സംവിധായകന് തിരിച്ച് വിളിക്കേണ്ടിവന്നു. ശേഷം ഭാഗം ചിന്ത്യം...

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സിനിമയില്‍ നടന്നിട്ടുണ്ട്. അതൊക്കെ താമസിക്കാതെ പുറത്ത് വരുമെന്നാണ് സിനിമയിലുള്ളവരും ഉണ്ടായിരുന്നവരുമായ പലരും പറയുന്നത്. സമ്പൂര്‍ണശുദ്ധികലശം വേണം. അതിനായി കാത്തിരിക്കുകയാണെന്ന് യുവനടന്‍മാരും ആവശ്യപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (4 minutes ago)

അവസാനഘട്ട അന്വേഷണത്തില്‍  (9 minutes ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (27 minutes ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (39 minutes ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (55 minutes ago)

സുഹാൻ എവിടെ?  (1 hour ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (1 hour ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (9 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (9 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (10 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (10 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (11 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (12 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (12 hours ago)

Malayali Vartha Recommends