മീറ്റ് ടുവിൽ മുകേഷിനു പിന്നാലെ കൂടുതൽ താരങ്ങൾ; ഭയപ്പെട്ട അമ്മ സമവായത്തിലേക്ക്
മീ ടു ആരോപണത്തിൽ മുകേഷിന് പിന്നാലെ കൂടുതൽ ചലച്ചിത്രതാരങ്ങൾ പ്രതികൂട്ടിലാകുമെന്ന് സൂചന. ചലച്ചിത്രതാരങ്ങളെ പ്രതികൂട്ടിലാക്കുമെന്ന നടിമാരുടെ കർശന നിലപാട് പ്രമുഖ താരങ്ങൾ ഉൾപ്പെടെമുള്ളവരുടെ ഉറക്കം കെടുത്തുകയാണ്. തന്ത്രപരമായി നടിമാരെ കൈയിലെടുത്ത് കൂടുതൽ വിവാദങ്ങളിൽ നിന്നു അകന്നു നിൽക്കാൻ അമ്മ തീരുമാനിച്ചത് ഇതു കൊണ്ടാണ്.
രേവതി, പത്മപ്രിയ, പാർവതി, അർച്ചന തുടങ്ങിയ താരങ്ങളാണ് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ രംഗത്തുള്ളത്. രേവതി മോഹൻ ലാലിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. അത് മീറ്റ് ടു ഓപ്പറേഷന്റെ ഭാഗമാണെന്ന് കരുതുന്നവർ സിനിമയിൽ കുറവല്ല. ചുരുക്കത്തിൽ മലയാള സിനിമയിലെ പല നടൻമാരും വൻ പ്രതിസന്ധിയിലാണ്. മുകേഷിന്റെ പിന്നാലെ തങ്ങളും വാർത്തകളിൽ നിറയുമോ സംശയം.
മലയാളിവാർത്ത ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിൽ പലതും പുറത്തു വരാനിടയുണ്ടെന്ന് തന്നെയാണ് സിനിമയിലെ പ്രമുഖർ പറയുന്നത്. സിനിമയിൽ ഒരു ശുദ്ധികലശം ആവശ്യമാണെന്നു തന്നെയാണ് പുതിയ തലമുറയിലെ നായകൻമാർ പറയുന്നത്. സിനിമാരംഗത്ത് ചിലരെങ്കിലും പഴയ കോടമ്പാക്കം മോഡൽ വിക്രിയകൾ തുടരുന്നുണ്ടെന്നു തന്നെയാണ് രംഗത്തുള്ളവർ പറയുന്നത്. പുതിയ തലമുറയിലെ നടൻമാരും സംവിധായകരും മാത്രമാണ് വ്യത്യസ്തം. വിദ്യാഭാസപരമായി ഉന്നത നിലവാരം പുലർത്തുന്നവരാണ് ഇപ്പോൾ സിനിമയിൽ സജീവമായിട്ടുള്ളത് . അവർ ഇത്തരം വ്യത്തികേടുകളിൽ തത്പരരല്ല.
മീ ടു കാമ്പയിനുമായി സഹകരിക്കാൻ നടിമാർ രഹസ്യമായി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നടിമാർക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ അവരെ അതിൽ നിന്നും പിൻമാറ്റാൻ ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. കൂടുതൽ വിവാദങ്ങളിലേക്ക് കടത്താതിരിക്കാനാണ് ശ്രമം.
അതേസമയം നടിമാരെ പിണക്കാൻ അമ്മ തയ്യാറായില്ല. വിമൻ കളക്ടീവ് ഉന്നയിച്ച ആരോപണങ്ങൾ പരിഗണിക്കുന്നതിനിടയിലാണ് പ്രളയം വന്നതെന്നും അതിനാൽ പ്രശ്നപരിഹാരത്തിനു കഴിഞ്ഞില്ലെന്നും അമ്മയുടെ വക്കതാവ് അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്ത് പ്രശന പരിഹാരം ഉണ്ടാക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും ജഗദീഷിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് അമ്മ പറഞ്ഞിട്ടില്ല. കോടതി വിധി വരുന്നത് വരെ ആരോപണ വിധേയർ കുറ്റാരോപിതർ മാത്രമാണെന്നും അമ്മയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ദിലീപിനെയും കലഹിച്ചു നിൽക്കുന്ന നടിമാരെയും ഒരു പോലെ കൈയിലെടുക്കുന്ന പ്രസ്താവനയാണിതെന്ന് മനസ്സിലാക്കാം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ സെറ്റില്‍ നടന്ന സംഭവം ഒരു സിനിമാപ്രവര്‍ത്തകന്‍ മലയാളിവാർത്തയോട് പറഞ്ഞത് ഇങ്ങനെ ... തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. നായകന്‍ ഇടപെട്ട് ഒരു നടിയെ നായികയാക്കുന്നു. അവര്‍ അതിന് കൊടുക്കേണ്ടിവന്നത് വലിയ വിലയാണ്. നായകന്റെ മുറിയുടെ ഓപ്പോസിറ്റ് നടിയെ താമസിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാഞ്ഞ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ കസേര ആദ്യം നായകന്‍ തെറിപ്പിച്ചു. (പിന്നീട് കുറേ നാള്‍ ഈ നായകന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പരിസരത്ത് പോലും ആ കണ്‍ട്രോളര്‍ പോയില്ല) പിന്നെ പ്രൊഡക്ഷന്‍മാനേജരെ കണ്‍ട്രോളറാക്കി കാര്യം സാധിച്ചു.
നടന്റെ ഇംഗിതത്തിന് വഴങ്ങുകയേ നടിക്ക് വഴിയുണ്ടായിരുന്നുള്ളൂ. അങ്ങനെ ഇരുപത്ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായി നായിക മടങ്ങി. അടുത്ത ദിവസം നായകന്‍ തിരക്കഥാകൃത്തിനെ ചാക്കിലാക്കി. അടുത്ത രണ്ട് മൂന്ന് പടങ്ങള്‍ക്ക് നീ തന്നെ എഴുതണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷം ചിത്രീകരണം നടക്കുന്ന സിനിമയില്‍ നായികയും താനുമുള്ള കുറേ കോമ്പിനേഷന്‍ സീനുകള്‍ എഴുതണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നായിക മടങ്ങിയെന്നും നാലഞ്ച് ദിവസത്തിനുള്ളില്‍ പടം പാക്കപ്പ് ആകുമെന്നും പറഞ്ഞപ്പോള്‍, നീ എഴുത് അവളെ നമുക്ക് വരുത്താമെന്ന് പറഞ്ഞു. അങ്ങനെ ആവശ്യമില്ലാത്ത സീനുകള്‍ തിരക്കഥാകൃത്ത് എഴുതി. പോയ നായികയെ സംവിധായകന് തിരിച്ച് വിളിക്കേണ്ടിവന്നു. ശേഷം ഭാഗം ചിന്ത്യം...
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സിനിമയില്‍ നടന്നിട്ടുണ്ട്. അതൊക്കെ താമസിക്കാതെ പുറത്ത് വരുമെന്നാണ് സിനിമയിലുള്ളവരും ഉണ്ടായിരുന്നവരുമായ പലരും പറയുന്നത്. സമ്പൂര്‍ണശുദ്ധികലശം വേണം. അതിനായി കാത്തിരിക്കുകയാണെന്ന് യുവനടന്‍മാരും ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha