അമ്മയും ഡബ്ള്യൂ സി.സിയും തമ്മിലുള്ള പോരാട്ടം കോടതിയിലേക്ക്; സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാൻ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ഡബ്ള്യൂ സി.സി. ഹൈക്കോടതിയിൽ ഹർജി നൽകി
മലയാള സിനിമ സംഘടന അമ്മയും വിമൻ ഇൻ സിനിമ കലക്ടീവ് തമ്മിലുള്ള പോരാട്ടം തുടങ്ങി. കഴിഞ്ഞ ദിവസം വിമൻ ഇൻ സിനിമ കലക്ടീവ് അംഗങ്ങൾ സിനിമ മേഖലയിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും. സഹപ്രവർത്തകയ്ക്ക് ഉണ്ടായ ദുരാനുഭവത്തിൽ അമ്മ എടുത്ത നിലപാടിനെ ചോദ്യം ചെയ്തു രംഗത്ത് വന്നിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാൻ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് ഹൈക്കോടതിയിൽ ഹർജി നൽകി. റിമ കല്ലിങ്കലും പത്മപ്രിയയും ആണ് ഹർജി നൽകിയിരിക്കുന്നത്. ഇത് നാളെ തന്നെ കോടതി പരിഗണിക്കും.
അമ്മയെയും സംസ്ഥാന സർക്കാരിനെയും എതിർ കക്ഷിയാക്കിയാക്കിയാണ് ഹർജി. ലൊക്കേഷനുകളിലെ ഇത്തരം മോശം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡബ്ല്യു.സി.സി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം മലയാള സിനിമാരംഗത്ത് മീടു വെളിപ്പെടുത്തലുകൾ തുടരുകയാണ്. നടൻ അലൻസിയർക്കെതിരെ ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് ആണ് രംഗത്തെത്തിയത്. ആരോപണം പാതി സത്യമാണെന്നാണ് ഇക്കാര്യത്തിൽ അലൻസിയർ പ്രതികരിച്ചത്. വിഷയത്തിൽ ദിവ്യക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha