സംശയ രോഗം; വനിതാ അസിസ്റ്റന്റ്ഡയറക്ടറെ ചൊല്ലി പ്രമുഖ സംവിധായകന്‍ നിര്‍മ്മാതാവിന്റെ മകനെ വീട്ടില്‍ കയറി തല്ലി; റോഷന്‍ ആഡ്രൂസിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റെണി
സംവിധായകൻ റോഷൻ ആഡ്രൂസിനെതിരെ പരാതിയുമായി നിർമ്മാതാവ് ആൽവിൻ ആന്റണി. തന്റെ വീട്ടിൽ കയറി റോഷൻ ആൻഡ്രൂസും ഗുണ്ടകളും ആക്രമണം നടത്തി എന്നാണ് നിർമ്മാതാവിന്റെ പരാതി. റോഷൻ ആൺഡ്രൂസിന് അസിസ്റ്റന്റ് ഡയറക്ടറോട് തോനിയ അടുപ്പവും അതിനെ തുടർന്നുണ്ടായ സംശയങ്ങളുമാണ് സംഭവം ഇത്രയും വഷളാക്കിയത്. സംഭവത്തെ കുറിച്ച് നിർമ്മാതാവ് പറയുന്നത് ഇങ്ങനെ.മലയാളത്തിലെ പ്രമുഖ സംവിധായകൻ റോഷൻ ആഡ്രൂസിന് തന്റെ വനിത അസിസ്റ്റന്റ് ഡയറക്ടറോട് കടുത്ത പ്രേമം. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സൂപ്പർതാരം അഭിനയിച്ച ചരിത്ര സിനിമയുടെ സംവിധായകന് ഒടുവിൽ സംശയം തുടങ്ങി. തന്റെ സ്വന്തമെന്ന് കരുതുന്ന സുഹൃത്തിന് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയം അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു അതിനാൽ കൂടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റുമാരായി ജോലിചെയ്തിരുന്ന മൂന്ന് പേരെയും റോഷൻ പറഞ്ഞു വിട്ടിതായും നിർമ്മാതാവ് ആരോപിക്കുന്നു.ഒടുവിലാണ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. തന്റെ മകന് ഈ സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പതിനഞ്ചോളം ഗുണ്ടകളുമായി നിർമ്മാതാവിന്റെ വീട്ടിലെത്തുകയായിരുന്നു. ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അതുപോലെതന്നെ മകനെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തനിക്ക് അടുപ്പമുള്ള പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു സംവിധായകന്റെ മർദ്ദനം. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ക്രിമിനൽ സ്വഭാവമുള്ള ഡയറക്ടർക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാണ് നിർമ്മാതാവ് പറയുന്നത്.സഹസംവിധായകനായ ആന്റണി സാം മിടുക്കനായ പാവം പയ്യനായിരുന്നു. നിരവധി ചിത്രങ്ങളുടെ സഹ സംവിധായകനായ ആന്റണി സാം കായംകുളം കൊച്ചുണ്ണിയിലാണ് റോഷന്റെ സഹായിയായത്. ഈ സെറ്റിലെ രണ്ട് സഹായികളെ റോഷൻ പറഞ്ഞു വിട്ടിരുന്നു. തന്റെ പെൺ സുഹൃത്തുമായി ഇവർ അടുക്കുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. ഒരു ദിവസം ഈ പെൺകുട്ടിയെ കുറിച്ച് ആന്റണിയോടും റോഷൻ കാര്യങ്ങൾ തിരക്കി. ഉള്ളത് ഉള്ളതു പോലെ ആന്റണി വിവരിച്ചു. പെൺ സുഹൃത്തിന്റെ മറ്റ് ചില ബന്ധങ്ങളേയും ചൂണ്ടിക്കാട്ടി. ഇതെല്ലാം മനസ്സിൽ കുറിച്ച റോഷൻ തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു. ഒരു ദിവസം ആന്റണിയെ ഫോണിൽ വിളിച്ചു. ഈ പെൺകുട്ടിയെ കുറിച്ച് ചോദിച്ചു. ഈ സമയം മുമ്പ് പറഞ്ഞതെല്ലാം അതേ പടി ആന്റണി സാം ആവർത്തിച്ചു. ഇതേ സമയം ഫോൺ കോൾ കോൺഫറൻസിലായിരുന്നു. പെൺസുഹൃത്തും ആന്റണി പറഞ്ഞ സ്ത്യങ്ങൾ അതേ പടി കേട്ടു. ഇതോടെ ആൻണി സാമിനോട് യുവതിക്കും വൈരാഗ്യം തുടങ്ങി.റോഷന്റെ ശിഷ്യനായിരുന്നു ആൽവിൻ ആന്റണിയുടെ മകൻ. ഈ ബന്ധം ഉപയോഗിച്ചാണ് ആൽവിന്റെ ആന്റണിയുടെ മകൻ യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിച്ചു. ഇടപാടുകളിൽ സംശയം തോന്നിയ റോഷൻ പലതവണ ആൽവിൻ ആന്റണിയുടെ മകനെ യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് വിലക്കി. തന്റെ സുഹൃത്തുമായി ബന്ധം പാടില്ലെന്നും പറഞ്ഞു. എന്നാൽ സൗഹൃദം തുടർന്ന അസിസ്റ്റന്റ് ഡയറക്ടർ റോഷന്റെ ഭീഷണികളെ കാര്യമായെടുത്തില്ല. ഇതോടെ അച്ഛൻ ആൽവിൻ ആന്റണിക്ക് മുമ്പിൽ വിഷയമെത്തി.പറഞ്ഞാൽ കേട്ടില്ലെങ്കിൽ മകനെ വകവരുത്തുമെന്ന് പോലും ഭീഷണിപ്പെടുത്തി. ഇതോടെ മകനെ കൊച്ചിയിൽ നിന്നും ആൽവിൻ മാറ്റി നിർത്തി. ഇതോടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് കുരതി. ഇന്നലെ അൽവിന്റെ വീട്ടിൽ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷൻ സുഹൃത്തുമൊത്ത് ആൽവിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരോടെല്ലാം കലിപ്പ് തീർത്തു. ആൽവിൻ ആന്റണിയുടെ ഭാര്യയെ നിലത്തിട്ടു ചവിട്ടി. മകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പതിനഞ്ചോളം ഗുണ്ടകളുമായി എത്തിയാണ് നിർമ്മാതാവിന്റെ വീട്ടിലെത്തി നിർമ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചത്.ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തന്റെ സുഹൃത്തായ പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മർദ്ദനം. നിർമ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് നിർമ്മാതാവ് പറഞ്ഞു. പെൺ സുഹൃത്തുമായുള്ള ബന്ധം കാരണം മറ്റ് രണ്ട് അസിസ്റ്റന്റുമാരെയും റോഷൻ പറഞ്ഞുവിട്ടിരുന്നു. നിർമ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടർ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയിലും ഫെഫ്കയിലുമെല്ലാം ഈ പരാതി എത്തുമെന്നാണ് സൂചന.