ശ്രീകുമാർ മേനോനുമായി മോഹൻലാൽ തെറ്റി ; രണ്ടാമൂഴം സിനിമയുമായി ബനിധപ്പെട്ട് എം. ടി. വാസുദേവൻ നായർക്കെതിരെ ശ്രീകുമാർ മേനോൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതിൽ മോഹൻലാൽ ക്ഷുഭിതൻ
രണ്ടാമൂഴം സിനിമയുമായി ബനിധപ്പെട്ട് എം. ടി. വാസുദേവൻ നായർക്കെതിരെ ശ്രീകുമാർ മേനോൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതിൽ മോഹൻലാൽ ക്ഷുഭിതനായി. ശ്രീകുമാർ മേനോനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ അറിവോ സമ്മതമോ ഹൈക്കോടതി കേസിന് പിന്നിൽ ഇല്ലെന്നും ദൂതൻ മുഖേന എം ടിയെ അറിയിക്കാനും മോഹൻലാൽ തീരുമാനിച്ചതായി അറിയുന്നു. എംടിക്ക് കത്ത് കൊടുത്തയക്കാനാണ് ലാലിന്റെ തീരുമാനം.
ഒടിയൻ സാമ്പത്തിക പരാജയമായപ്പോൾ തന്നെ ശ്രീകുമാറുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മോഹൻലാൽ മനസു കൊണ്ട് തീരുമാനിച്ചിരുന്നു. രണ്ടാമൂഴത്തിന് ഡേറ്റ് കൊടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഒടിയൻ പോലൊരു ചിത്രം തീർത്തും വേസ്റ്റാണെന്നാണ് മോഹൻലാലിന് ലഭിച്ച ഉപദേശം. ഇത്തരം സിനിമകൾക്ക് വേണ്ടി സമയം കളയരുതെന്നും മോഹൻലാലിന് ഉപദേശം ലഭിച്ചു. ലാലുമായി അടുപ്പം പുലർത്തുന്ന പത്രപ്രവർത്തകരും ഇതേ അഭിപ്രായമാണ് ലാലിനെ അറിയിച്ചത്.
രണ്ടാമൂഴം നടക്കില്ലെന്നും അതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും മോഹൻലാൽ തീരുമാനിച്ചിരുന്നു. രണ്ടാമൂഴത്തിന്റെ കേസിനു ശേഷം ഒരു തവണ മോഹൻലാൽ എം ടിയുമായി സംസാരിച്ചു. താൻ രണ്ടാമൂഴവുമായി സഹകരിക്കില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്നെ ഭാഗ ഭാകാക്കരുതെന്നും എം.ടി യോട് മോഹൻലാൽ പറഞ്ഞു. എന്നാൽ എം.ടിക്ക് ലാലിനോടും അതൃപ്തി ഉണ്ട്. കാരണം ലാലിന്റെ പേരിലാണ് ശ്രീകുമാർ എം.ടിയെ കണ്ടതും പരിചയപ്പെട്ടതും.
എം. ടി.യെ ലാൽ കാണുന്നത് ഗുരുതുല്യനായാണ്. അദ്ദേഹത്തെ പോലൊരു മനുഷ്യനെതിരെ കേസ് കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും ലാലിനാകില്ല. പണ്ട് സുകുമാർ അഴിക്കോടുമായി ലാൽ ഇത്തരത്തിൽ കൊമ്പു കോർത്തിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്ന് ഇപ്പോഴും ലാൽ ആവർത്തിക്കുന്നു. ഇനി ഇത്തരത്തിൽ ഒരു പോറൽ ആരുടെ മനസിലും ഉണ്ടാകരുതെന്ന വാശിയും ലാലിനുണ്ട്. അതു കൊണ്ട് തന്നെയാണ് എം. ടി ക്കെതിരായ നീക്കത്തിൽ മോഹൻലാൽ ക്ഷോഭിച്ചത്. എന്നാൽ മോഹൻലാലിന്റെ വാക്കുകളെ ഗൗരവത്തിലെടുക്കാൻ ശ്രീകുമാർ മേനോൻ തയ്യാറായില്ല.
കരാർക്കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് എം. ടി. കോടതിയെ സമീപിച്ചത്. കേസിൽ മധ്യസ്ഥൻ വേണമെന്നാണ് ശ്രീകുമാറിന്റെ ആവശ്യം. മോഹൻലാലിനെ ഇടപെടുത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രീകുമാറിന്റെ ശ്രമം. എന്നാൽ മോഹൻലാൽ വിസമ്മതിച്ചതോടെ മറൊരു മധ്യസ്ഥന് വേണ്ടി ശ്രീകുമാർ ശ്രമം തുടങ്ങി. ശ്രീകുമാറിന്റെ വാദം രാജ്യത്തെ ഒരു കോടതിയും അംഗീകരിക്കുകയില്ല . കാരണം കരാർ കാലാവധി കഴിഞ്ഞ ശേഷമാണ് എംടി കോടതിയെ സമീപിച്ചത്. മുൻസിഫ് കോടതി ശ്രീകുമാറിന്റെ ഹർജി തള്ളിയതാണ്. കോടതിയുടെ തീരുമാനമായിരിക്കും നിലനിൽക്കുക.
ജനുവരിയിൽ മഹാഭാരതം എന്ന പേരിൽ ഒരു ചിത്രം തുടങ്ങുമെന്നാണ് ശ്രീകുമാറിന്റെ പ്രഖ്യാപനം. എന്നാൽ എം. ടി യുടെ തിരക്കഥ അവലംബിച്ച് സിനിമ ചെയ്യാനാണ് ശ്രീകുമാറിന്റെ പദ്ധതി. അത് നേർവഴിക്ക് അല്ല എന്നതാണ് രസകരം.
https://www.facebook.com/Malayalivartha