സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്‍മാറിയെന്നും തന്നെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായവുമാണെന്നും വ്യക്തമാക്കി ബി ആര്‍ ഷെട്ടി .തിരക്കഥാകൃത്തും നിര്‍മ്മാതാവും പിന്‍വാങ്ങിയതോടെ മലയാളത്തിൽ മഹാഭാരതത്തിന് 'രണ്ടാമൂഴം ' ഉണ്ടാവില്ല
രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്‍മാറിയെന്നും തന്നെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായവുമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി .
വന്‍തുക മുടക്കി ഈ സിനിമ നിര്‍മ്മിക്കാമെന്നു ബി ആര്‍ ഷെട്ടിഏറ്റിരുന്നെങ്കിലും ഇടയ്ക്ക് വെച്ചാണ് തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി രംഗത്തെത്തിയിരുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം ടി നല്‍കിയ ഹര്‍ജിയില്‍ ഇതുവരെ തീർപ്പായിട്ടില്ല . . പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നത്
. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള പ്രശ്‌നവും പത്മാവത് സൃഷ്ടിച്ച വിവാദങ്ങളുമൊക്കെ മനസ്സിലാക്കിയാണ് താന്‍ ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് ബി ആര്‍ ഷെട്ടി പറയുന്നത്
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ ഭീമനായെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതൽ ആരാധകര്‍ ഏറെ സന്തോശത്തിലായിരുന്നു. എം ടി യുടെ ഭീമനെ മോഹൻലാലിലൂടെ കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് ഇരുട്ടടിയായി ഷെട്ടിയുടെ പ്രഖ്യാപനം.
.എംടി വാസുദേവന്‍ നായരുട തിരക്കഥയിലാണ് സിനിമയൊരുക്കാനിരുന്നത്. ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സംവിധായകനും സംഘവും ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
. മലയാളം കൂടാതെ മറ്റ് ഭാഷകളിലും മഹാഭാരതം ഒരുക്കുന്നുണ്ട്. മലയാള പതിപ്പിനാണ് രണ്ടാമൂഴമെന്ന പേര് നല്‍കിയത്. 1000 കോടിയോളം രൂപ മുതല്‍മുടക്കില്‍ രണ്ടാമൂഴം നിര്‍മ്മിക്കാമെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്. . എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് അദ്ദേഹം രണ്ടാമൂഴം സിനിമയില്‍ നിന്നും പിന്‍മാറുകയാണ്
മഹാഭാരതവുമായി ബന്ധപ്പെട്ട കഥയുമായി സിനിമ നിര്‍മ്മിക്കണമെന്ന് ഇപ്പോഴും അദ്ദേഹം പറയുന്നുണ്ട്. . ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അതിന് അനുയോജ്യമായ തിരക്കഥ തേടുകയാണെന്നും അദ്ദേഹം പറയുന്നു. അതിനായി മാറ്റിവെച്ച പണം ഇപ്പോഴും അത് പോലെ തന്നെയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപനം നടന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ സിനിമ കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ദൃശ്യവിസ്മയമാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.
സിനിമയുടെ ചിത്രീകരണം അനിയന്ത്രിതമായി നീണ്ടു പോയതോടെയാണ് എം ടി തിരക്കഥ തിരികെ ചോദിച്ചത് . നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ കൈമാറിയിരുന്നുവെന്നും മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാറെന്നും മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ് എംടി സംവിധായകന് കൊടുത്തിരുന്നത് .
എം ടി യുമായി സംസാരിച്ച് സിനിമ യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. തിരക്കഥാകൃത്ത് മാത്രമല്ല നിര്‍മ്മാതാവും പിന്‍വാങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha