Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...

കൊട്ടാരക്കര ഗണപതിയും 108 ഉണ്ണിയപ്പവും പിന്നെ മമ്മൂട്ടിയും; മോഹന്‍ലാലിന് വഴിത്തിരിവായത്... ഓര്‍മകള്‍ പങ്കുവച്ച് ഫാന്‍സ് അസോസിയേഷന്‍

21 MAY 2020 06:28 PM IST
മലയാളി വാര്‍ത്ത

'കൊട്ടാരക്കര ഉണ്ണിയപ്പവും മമ്മൂക്കയും ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകുമായിരുന്നില്ല. ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഫാന്‍സ് അസോസിയേഷന്‍കാര്‍. ് കൊട്ടാരക്കര ഉണ്ണിയപ്പവും മമ്മൂട്ടി സാറും ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ തുടങ്ങുന്ന സമയം. മോഹന്‍ലാല്‍ സാറിന്റെ അമ്മയ്ക്ക് എന്നെ വളരെ നന്നായി അറിയാം.

ആ സമയത്ത് സാറിന്റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 108 ഉണ്ണിയപ്പം വഴിപാട് നേര്‍ന്നിരുന്നു. പ്രസാദം വീട്ടില്‍ കൊണ്ടു വച്ചിട്ടുമുണ്ട്. അങ്ങനെ എന്നെ അമ്മ വിളിച്ചിട്ട്, മോനെ ആരെങ്കിലുമുണ്ടോ? ഊട്ടിയില്‍ പ്രസാദം എത്തിക്കാനെന്ന് ചോദിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കാത്തിരുന്ന നിമിഷമല്ലേ അത്. ലാല്‍ സാറിനെ കാണാന്‍ കഴിയുമല്ലോ? അങ്ങനെ ഞാനും ഒരു സുഹൃത്തുംകൂടി ഉണ്ണിയപ്പവുമായിട്ട് ബസില്‍ ഊട്ടിയിലേക്ക് തിരിച്ചു. ഊട്ടിയില്‍ ലാല്‍ സാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. സുചിത്ര പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഇരുവരും ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി. കുറച്ചുദൂരം ചെന്നപ്പോള്‍ എതിരെ ലാല്‍ സാറിന്റെ കാര്‍ വരുന്നു. കാര്‍ ഓടിച്ചത് സാക്ഷാല്‍ മമ്മൂട്ടി സാര്‍ ആയിരുന്നു. മുന്‍ സീറ്റില്‍ തന്നെ ലാല്‍ സാറുമുണ്ട്. അങ്ങനെ വീണ്ടും തിരിച്ച് ഹോട്ടലില്‍ എത്തി. ഉണ്ണിയപ്പം ലാല്‍ സാറിന്റെ റൂമില്‍ എത്തിച്ചു. അന്നും പതിവുപോലെ ഫാന്‍സ് അസോസിയേഷന്റെ കാര്യം ഞാന്‍ എടുത്തിട്ടു.

പക്ഷേ ആ വിഷയത്തോടു മാത്രം ഒരു താല്‍പര്യവും അദ്ദേഹം കാണിച്ചില്ല. അങ്ങനെ മമ്മൂട്ടി സാറിനെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി അദ്ദേഹത്തിന്റെ റൂമിനടുത്തേക്ക് ചെന്നു. മേയ്ക്കപ്പ് മാന്‍ ജോര്‍ജേട്ടന്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ ശബ്ദം കേട്ട് മമ്മൂട്ടി സാര്‍ പുറത്തേക്ക് വന്നു. ഞങ്ങള്‍ ആകെ പേടിച്ചാണ് നില്‍പ്പ്. ഭയങ്കര ജാഡയാണ് എന്നൊക്കെയാണല്ലോ കേട്ടിരിക്കുന്നത്. അല്‍പം കഴിഞ്ഞ്, ഒരു ലുങ്കിയൊക്കെ ഉടുത്ത് സാര്‍ വന്നു. ഞങ്ങളോട് കാര്യമൊക്കെ ചോദിച്ചു. അക്കൂട്ടത്തില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ലാല്‍ സാര്‍ സമ്മതിക്കുന്നില്ല എന്നകാര്യംകൂടി ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു. അന്ന് മമ്മൂക്കയ്ക്ക് ഫാന്‍സ് അസോസിയേഷനുണ്ട്.'ഇതൊരു നല്ല കാര്യമല്ലേ, ഞാന്‍ ലാലിനോട് സംസാരിക്കാം', എന്ന മമ്മൂക്കയുടെ മറുപടി ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു. ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാല്‍ അടുത്തത് ആലപ്പുഴയിലാണെന്നും, നിങ്ങള്‍ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി സാര്‍ ഞങ്ങളോട് പറഞ്ഞു.

അതനുസരിച്ച് ഞങ്ങള്‍ ആറേഴുപേര്‍ കൃത്യദിവസം തന്നെ ആലപ്പുഴയിലെത്തി. സെറ്റില്‍ ഞങ്ങളെ കണ്ടയുടന്‍ മമ്മൂക്ക അരികിലേക്ക് വിളിപ്പിച്ചു. ഞാനിപ്പോള്‍ ലാലിനോട് പറയാം എന്ന് പറഞ്ഞു. അങ്ങനെ ലാല്‍ സാറിനെ വിളിച്ചുകൊണ്ടുപോയി മമ്മൂക്ക അരമണിക്കൂറോളം സംസാരിച്ചു. അതുകഴിഞ്ഞ് എന്നെ വിളിപ്പിച്ചു. എന്നിട്ട് ലാലേട്ടനെ നോക്കി ഇങ്ങനെ പറഞ്ഞു, 'ഇത് വിമല്‍. ഇവനാണ് ഇനിമുതല്‍ നിന്റെ ഫാന്‍സ് അസോസിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക. നീ ഇവരുടെ കൂടെയുണ്ടാകണം'. ഞങ്ങള്‍ ഞെട്ടിപ്പോയി. മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാത്ത അവസ്ഥയിലായി. ഒന്നും ചോദിക്കാതെ തന്നെ മമ്മൂക്ക എല്ലാം ചെയ്തു തന്നല്ലോ എന്ന സന്തോഷമായിരുന്നു മനസു മുഴുവനും. പിന്നീട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് വന്ന് ഉദ്ഘാടനം ചെയ്തതും മമ്മൂട്ടി സാര്‍ ആയിരുന്നു. അതുവരെ കണ്ട ലാല്‍ സാര്‍ ആയിരുന്നില്ല പിന്നീട് ഈ നിമിഷം വരെയും. ഒരുകാര്യവും അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. സഹോദരങ്ങള്‍ എന്ന രീതിയില്‍ മാത്രമേ ഞങ്ങളില്‍ ഓരോരുത്തരെയും അദ്ദേഹം എന്നും കണ്ടിട്ടുള്ളൂ, കാണുന്നുള്ളൂ. ആരുടെയെങ്കിലും കുറ്റം പറയുന്നതോ, കേള്‍ക്കുന്നതോ അദ്ദേഹത്തിന് ഇഷ്ടമല്ല. അസോസിയേഷനിലെ ഓരോ ആളിനെയും വ്യക്തിപരമായി ലാല്‍ സാറിന് അറിയാം. എല്ലാവരുടെ കാര്യവും കൃത്യമായി അന്വേഷിക്കും. അതാണ് ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (10 minutes ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (17 minutes ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (19 minutes ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (23 minutes ago)

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.  (33 minutes ago)

സ്വർണവിലയിൽ വൻ വർദ്ധനവ്... പവന് 2320 രൂപയുടെ വർദ്ധനവ്  (1 hour ago)

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും...  (1 hour ago)

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിൽ... നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (1 hour ago)

മാലിന്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....  (2 hours ago)

കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു... ഇന്റർകാശിക്കെതിരെ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  (2 hours ago)

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (3 hours ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (3 hours ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (4 hours ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (4 hours ago)

Malayali Vartha Recommends