സിനിമയില്‍ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തത്?....പറയാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി
അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമയും ഇത്രയും കോളിളക്കം മലയാളികളുടെ വീട്ടിലും സോഷ്യല്‍മീഡിയയിലും ഉണ്ടാക്കിയിട്ടില്ല. ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. ഭൂരിഭാഗം കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് സിനിമ കണ്ട ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
തുല്യത പ്രമേയമാക്കി എടുത്ത സിനിമയില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ ജിയോ ബേബി. ഇത്തരം ചോദ്യങ്ങളുമായി വരുന്നവര്‍ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും, എത്ര വേതനം കൊടുത്തു എന്ന് പറയാന്‍ സൗകര്യമില്ലെന്നും സംവിധായകന്‍ ജിയോ ബേബി വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയഅഭിമുഖത്തിലാണ് ജിയോ ബേബിയുടെ മറുപടി. 'ഒന്നുകില്‍ ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാര്‍ക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവര്‍. ജില്ലാ കളക്റ്റര്‍ക്കും ഓഫീസില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവര്‍. നല്ല പൊളിറ്റിക്‌സൊക്കെയാണ്.
സമത്വം, തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? വീട് പണിയുവാന്‍ വരുന്ന എഞ്ചിനീയര്‍ക്കും ഒരേ ശമ്ബളമാണോ കൊടുക്കുന്നത്. ഈ സിനിമയില്‍ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തത് എന്നു പറയാന്‍ തനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയാല്‍ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണോ ഇവര്‍ കരുതുന്നതെന്നും ജിയോ ബേബി ചോദിക്കുന്നു.
ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിക്കപ്പെടാത്ത പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്നും അങ്ങനെയുള്ളവരെ നേരിട്ടറിയാമെന്നും ജിയോ ബേബി പറഞ്ഞിരുന്നു. അറിയാവുന്ന കഥയും സാഹചര്യവും തിരഞ്ഞെടുത്താണ് താന്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒരുക്കിയത്.
https://www.facebook.com/Malayalivartha