Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹൻലാലിന് കിട്ടേണ്ട സൗഭാഗ്യമായിരുന്നു ; ഇന്ന് കോടികളാണ് വില; തട്ടിയെടുത്തത് ആന്റണി പെരുമ്പാവൂർ വഴി; നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോയെന്ന് ആരാധകർ ;നരസിംഹത്തിലെ ആ ജൂനിയർ മാൻട്രെക്ക് ഇന്ന് ഇവിടെയാണ് !

20 JULY 2021 02:24 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം. ഇന്നും മോഹൻലാലിൻറെ തലയെടുപ്പ് എടുത്തുകാട്ടുന്ന ഹിറ്റ് സിനിമകളിൽ ഒന്ന്. 2000 ൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാണ്.

 

 

മോഹൻലാലിന്റ ശക്തനായ നായക കഥാപാത്രങ്ങളിലൊന്നാണ് പൂവള്ളി ഇന്ദുചൂഡൻ. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂഡന്റെ ഡയലോഗും ഗെറ്റപ്പുമെല്ലാം ചർച്ചയാണ്. ഐശ്വര്യ ആയിരുന്നു ചിത്രത്തിലെ നായിക. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി ഇരുവരും തിളങ്ങിയ കാലം.

 

 


സിനിമയും ഇന്ദുചൂഡനെയും പോലെ തന്നെ ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന ജീപ്പും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പൊതുവെ നമ്മുടെ താരരാജാക്കന്മാരുടെ വാഹനങ്ങളോട് നമുക്കൊരു പ്രത്യേക ഇഷ്ടം കടന്നുവരാറുണ്ട്. അതൊരു ബൈക്ക് അയാൾ പോലും. അപ്പോഴാണ് പ്രത്യേക ഗെറ്റപ്പിൽ നരസിംഹത്തിൽ എത്തിയ ജീപ്പ്.

 

 

ഇന്ദുചൂഡനോടൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ഓടി കയറിയ ജീപ്പ് ഇന്ന് മധു ആശാന്റെ കയ്യിലാണ്. കൈനിറയെ ഭാഗ്യവുമായിട്ടാണ് ഇന്ദുചൂഡന്റെ ജീപ്പ് തന്റെ കൈകളിലേയ്ക്ക് വന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

 

 

നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വഴിയാണ് ആ ജീപ്പ് തനിക്ക് കിട്ടുന്നതെന്നാണ് മധു ആശാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... ആന്റണി പെരുമ്പാവൂർ തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമാണ്. ചിത്രം പുറത്ത് ഇറങ്ങി കുറച്ച് നാൾ കാഴിഞ്ഞപ്പോൾ ആന്റണി ഈ വണ്ടി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. തന്നോട് ഈ ജീപ്പ് വേണോ എന്ന് ചോദിച്ചു. എന്നാൽ അധികമൊന്നും ആലോചിക്കാതെ തന്നെ ജീപ്പ് വാങ്ങുകയായിരുന്നു,

 

 

അന്ന് 80,000 രൂപ കൊടുത്താണ് ചുവന്ന നിറത്തിലുള്ള ആ ജീപ്പ് വാങ്ങിയത്. വണ്ടി വാങ്ങിയത് മുതൽ പൊന്ന് പോലെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീപ്പ് വന്നതിന് ശേഷം പല സൗഭാഗ്യങ്ങളും തനിക്കുണ്ടായെന്നും മധു ആശാൻ കൂട്ടിച്ചേർത്തു. ലാലേട്ടൻ ഉപയോഗിച്ച ജീപ്പിന് കോടികൾ വിലയിട്ടെങ്കിലും അത് മറ്റൊരാൾക്കും കൊടുക്കാൻ തയ്യാറായില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

 

 

ജീപ്പ് വന്നതിന് ശേഷം തന്റെ ജീവിതം മാറിയെന്നാണ് മധു ആശാൻ പറയുന്നത്. വണ്ടി വാങ്ങിയതിന് ശേഷമാണ് ജീവിതത്തിൽ പല സമ്പാദ്യങ്ങളും ഉണ്ടാകുന്നത്. ജീപ്പ് മറ്റാർക്കും കൊടുക്കില്ലെന്ന് പറഞ്ഞ മധു, മോഹൻലാലോ മകൻ പ്രണവോ ആന്റണി പെരുമ്പാവൂരോ വന്ന് ചോദിച്ചാൽ നൽകുമെന്നും പറയുന്നുണ്ട്. അല്ലാതെ മറ്റാർക്കും ജീപ്പ് വിൽക്കില്ലെന്നും ഒരിക്കൽ കൂടി ആവർത്തിച്ചു.

 

 

സിനിമ ഷൂട്ടുകൾക്കും തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും ജീപ്പ് നൽകാറുണ്ടെന്നും മധു ആശാൻ പറയുന്നു. പിണറായി വിജയൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കന്മാർക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജീപ്പ് നൽകിയത്. നല്ല രാശിയാണ്. അതേസമയം ചില മാറ്റങ്ങൾ ജീപ്പിന് വരുത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴും പ്രൗഡിക്ക് യാതൊരു കുറവുമില്ലെന്നും മധു പറയുന്നു.

 

 

മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു നരസിംഹത്തിൽ അണിനിരന്നത്. മമ്മൂട്ടിയും അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു. സിനിമ പോലെതന്നെ പാട്ടുകളു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2000 ൽ പുറത്തിറങ്ങിയ ചിത്രം 100 ദിവസത്തിലേറ തിയേറ്ററിൽ ഓടിയിരുന്നു.മൊത്തം കളക്ഷനായി 22 കോടി നേടുകയും ചെയ്തു. നിർമ്മാതാവിന് വലിയ ലാഭംനേടി കൊടുത്ത മോഹൻലാൽ ചിത്രമായിരുന്നു സരസിംഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends