ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പോലും കൊതിക്കുന്നു... നിന്റെ പുഞ്ചിരിപ്പൂക്കൾ കൊണ്ട് സ്‌ക്രീനിൽ നീ തീർത്ത വസന്തങ്ങൾ കാണാൻ. നനവൂറുന്ന കണ്ണുകളുമായി..., ഇടറുന്ന മനസ്സുമായി..., വിറയാർന്ന മൊഴികളാലെ... ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി; നീ ഒരായിരമായിരം ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു
മലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പറയാനുള്ളു, അത് സാന്ത്വനം എന്നാണ്. അതിനെ ചിലര്‍ ശിവാഞ്ജലി ഇഫക്ട് എന്നും, ചിപ്പി മാജിക്കെന്നും, സേതു കണ്ണന്‍ കൂട്ടുകെട്ടെന്നുമെല്ലാം പറയാറുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പര ആണെന്നതില്‍ മാത്രം സംശയമില്ല.
സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയിക്ക് കഴിഞ്ഞു. ലിംഗ, പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം. കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ കൂടുതലാണ്.
പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂർ. സീരിയലിൽ ദേവി ഏട്ടത്തിയുടെ സഹോദരൻ സേതു എന്ന കഥാപാത്രത്തെയാണ താരം അവതരിപ്പിക്കുന്നത്. ബിജേഷ് എന്ന പേരിനെക്കാളും ' സേതു' എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷ നേരം കൊണ്ട് വൈറലാവാറുമുണ്ട്.
ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സാന്ത്വനത്തിന്റെ തമിഴ് പതിപ്പ് പാണ്ഡ്യസ്റ്റോഴ്സ് താരം ചിത്രയെ കുറിച്ചുള്ള വാക്കുകളാണ്. നടി ലോകത്ത് നിന്ന് വിടവാങ്ങിയിട്ട് ഒരു വർഷം ആവുകയാണ്. മലയാളത്തിൽ ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്ര തമിഴിൽ അവതരിപ്പിച്ചിരുന്നത്. മുല്ലെ എന്നാണ് കഥാപാത്രത്തിന്റെ പേര്. തമിഴിൽ മാത്രമല്ല മലയാളത്തിലും നടിയ്ക്ക് ആരാധകരുണ്ട്. പാണ്ഡ്യസ്റ്റോഴ്സായിരുന്നു ആദ്യം തുടങ്ങിയത്.
നടിയുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മുല്ലെയെ കുറിച്ച് ബിജേഷ് വാചാലനായത്.'' ഇന്നേക്ക് ഒരു വർഷമായി പ്രിയ സഹോദരി നീ ഇ മണ്ണിൽ നിന്നും പോയിട്ട്... എന്നിട്ടും...ഇവിടെ നിന്നെ സ്നേഹിക്കുന്നവർ അറിഞ്ഞിട്ടില്ല ഇനി ഒരിക്കലും നീ തിരികെ വരില്ലെന്ന്... ഒരു പക്ഷെ... അറിഞ്ഞിട്ടും വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുകയാണ് അവർ...ഒരു യാത്ര പോയതാണ് നീ എന്നും നിനച്ചു . അവർക്കതിനെ കഴിയു...എന്തിനു...ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പോലും കൊതിക്കുന്നു... നിന്റെ പുഞ്ചിരിപ്പൂക്കൾ കൊണ്ട് സ്‌ക്രീനിൽ നീ തീർത്ത വസന്തങ്ങൾ കാണാൻ. നനവൂറുന്ന കണ്ണുകളുമായി..., ഇടറുന്ന മനസ്സുമായി..., വിറയാർന്ന മൊഴികളാലെ... ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി. മരണം മണ്ണിൽ മാത്രം നടക്കുന്ന പ്രതിഭാസമല്ലേ...നീ ഒരായിരമായിരം ഹൃദയങ്ങളിൽ ജീവിക്കുകയല്ലേ നീ...മറക്കാൻ ശ്രമിച്ചാൽ പോലും മറക്കാനാകാത്ത സ്നേഹ സ്പർശമായി.. എന്നാണ് ബിജേഷ് കുറിച്ചത്.
ചിത്രയുടെ മലയാളി ആരാധകർ ബിജേഷിന്റെ വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്. ഹൃദയസ്പർശിയായ നിരവധി കമെന്റുകൾ ആരാധകർ പങ്കുവെക്കുകയും ചെയ്തിരുന്നു. '' ഏട്ടന്റെ ഓരോ വാക്കും പ്രേതിഭലിപ്പിക്കുന്നത് ഞങ്ങളുടെ ഓരോരുത്തരുടേം മനസിന്റെ വിങ്ങളാണ്. ഒരു വർഷം എത്രപേട്ടന്നാണ് പോയത്. ഒറപ്പിച്ചു പറയാൻ കഴിയും ഈ ഒരു വർഷത്തിൽ നിന്നെ പ്രേതീക്ഷിക്കാത്തതോ, നിന്നെ ഓർത്തു കരയാത്തതുമായിട്ടുള്ള ഒറ്റ ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ഒരു നടിയോടോ നടനോടോ തോന്നാത്ത എന്തോ ഒന്ന്, പലപ്പോളും നിന്നെ പറ്റി ഞാൻ പറയുമ്പോളൊ സ്റ്റാറ്റസ് ഇടുമ്പോളും ഞാൻ കളിയാക്കലുകൾ ഏറ്റുവാങ്ങാറുണ്ട് എന്തിനാണ് ഇങ്ങ്നെ മരിച്ചുപോയ ഒരു നടിയെ ഓർത്തു വിഷമിക്കുന്നത് എന്ന്.ഞാൻ നിന്നെ ഒരിക്കലും ഒരു നടിയെന്ന കണ്ണിലൂടെ കണ്ടിട്ടേ ഇല്ല. നീ എന്റെ എല്ലാമാണ്. ഈ രണ്ടു ദിവസം ഞാൻ കടന്നു പോയത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്.
തിരികെ വരില്ലന്നറിഞ്ഞിട്ടും ഓരോ ദിവസവും ഞാൻ നിന്നെ പ്രേതീക്ഷിക്കുന്നു, നിന്നെ കാണാൻ ഞാൻ വല്ലാണ്ട് ആഗ്രഹിക്കുന്നു. ഇറനണിയാതെ നിന്റെ മുല്ലയെ എനിക്ക് കാണാൻ പറ്റുന്നില്ല. മരിക്കാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ചു ഞങ്ങളെ വിട്ടു പോഹൃദയ സ്പർശിയായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
മുൻപ് ഒരിക്കലും ചിത്രയെ കുറിച്ച് വാചലനായി ബിജേഷ് എത്തിയിരുന്നു. നടിയുടെ വിയോഗത്തെ കുറിച്ചായിരുന്നു നടൻ അന്ന് കുറിച്ചത് നേരത്തെ ചിത്രയെ കുറിച്ച നടന് അധികം അറിയില്ലായിരുന്നു. വൈകിയാണ് നടി ആരാണെന്നും അവരെ പ്രേക്ഷകർ എത്രത്തോളം നെഞ്ചിലേറ്റിയതെന്നും ബിജേഷിന് മനസ്സിലായത്.
അതിനെ കുറിച്ചായിരുന്നു നടൻ അന്ന് തുറന്ന് എഴുതിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..'' ഇത്തവണയും ഞാൻ വൈകി. ഒരിക്കൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു മുല്ലയായി അഭിനയിക്കുന്ന കുട്ടി ഈ ലോകത്തോട് വിട പറഞ്ഞെന്ന്. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും വല്ലാത്ത അവസ്ഥയിൽ ആയി. പക്ഷെ അന്നെനിക്ക് അവർ ആരെന്നോ എന്തെന്നോ അത്രക്കും അറിയില്ലായിരുന്നു.
അത് കൊണ്ട് അത്രക്കും സങ്കടമോ ഒന്നും തോന്നിയില്ല. പക്ഷെ പിന്നീട് പലരിൽ നിന്നും ഞാൻ അവരെ കുറിച്ചറിഞ്ഞു. പതിയെ ഞാനും അവരുടെ കുറച്ചു വീഡിയോസ് കണ്ടു. അപ്പൊ മനസ്സിലായി ഇത്രയധികം ജനങ്ങൾ ഈ കേരളത്തിൽ പോലും അവരെ സ്നേഹിക്കുന്നതിന്റെ കാരണം എന്താണെന്ന്. പലപ്പോളും അവരുടെത് അഭിനയമാണെന്ന് തോന്നിയില്ല. ലളിതമായ ചില ചേഷ്ട്ടകൾ കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു അവർ. എപ്പോളൊക്കെയോ എന്റെ മനസ്സിലും.
ആ അഭിനയതിലകം ഇവിടെ ഈ മണ്ണിലും, മനസ്സുകളിലും ഇനിയും ആയിരം വർഷങ്ങൾ കഴിഞ്ഞാലും ജീവിച്ചു കൊണ്ടിരിക്കും. ചില സ്വപ്‌നങ്ങൾ ഉറക്കം എണീറ്റാലും നമുക്കൊപ്പം കാണില്ലേ. അത് പോലെ, ഒരു സ്വപ്നം ആയി. ആ സ്നേഹത്തിന്റെ നിറകുടം, ആ അഭിനയത്തിന്റെ രാജ ഈ മണ്ണിൽ നിന്നും ഒരായിരം പിറന്നാൾ പൂക്കൾ ഹൃദയത്താലത്തിൽ സമർപ്പിക്കുന്നു... എന്നായിരുന്നു, അന്ന് ബിജേഷ് കുറിച്ചത്.
https://www.facebook.com/Malayalivartha