ദിലീപുമായുള്ള ബന്ധം പിരിഞ്ഞ ശേഷം 'ഹൌ ഓൾഡ് ആർ യു' എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി മഞ്ജു;എന്നാൽ ആ സിനിമയിൽ നായകനായി ഡേറ്റ് കൊടുത്തു; ശേഷം സംഭവിച്ചത് മറ്റൊന്ന്; ആ സിനിമയിൽ നിന്നും പിന്മാറാൻ തനിക്ക് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു; മഞ്ജുവിനേക്കാള്‍ തനിക്ക് കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നത് അവരോടാണ്; സമ്മർദത്തിന്റെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് .ദിലീപുമായുള്ള ബന്ധം പിരിഞ്ഞ ശേഷം താരം ഹൌ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ആ സിനിമയിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു മഞ്ജുവിന്റെ ഭർത്താവായി അഭിനയിച്ചത്. ആ കാലത്ത് മഞ്ജുവുമായി അഭിനയിക്കരുതെന്ന സമ്മർദമുണ്ടായിരുന്നുവെന്ന നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ഈ ചിത്രത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാതിരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നതെന്ന് കുഞ്ചാക്കോ പറയുന്നു. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ്.
പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമായിരുന്നു ഞാന്‍ ഡേറ്റ് കൊടുത്തത്.ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല ആ ചിത്രം . ആദ്യം പ്ലാന്‍ ചെയ്തിരുന്നത് ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോ എ ന്ന ചിന്ത വന്നു. ആ സമയത്തായിരുന്നു രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വന്നത്.
അതുകൊണ്ടു മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇതുമായി മുന്നോട്ട് പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. ഡേറ്റ് കൊടുക്കുകയും ചെയ്തു . അതിന് ശേഷം തനിക്ക് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുഞ്ചാക്കോ പറയുന്നു . പക്ഷേ ‘ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ലായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനുമാണ്, അവരോട് സംസാരിക്കുക’ എന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നും കുഞ്ചാക്കോ പറഞ്ഞത്.
നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ലായിരുന്നു . സിനിമയില്‍ നിന്നും ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെന്നും കുഞ്ചാക്കോ പറയുന്നു.മഞ്ജു വാര്യരുടെ രണ്ടാമത്തെ വരവില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ.
എന്നാല്‍ അത് ശരിക്കും രണ്ടാമത്തെ സിനിമ ആവേണ്ടതാണെന്നും കുഞ്ചാക്കോ വ്യക്തമാക്കി . അതിന് മുന്നേ രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതുമെന്നും കുഞ്ചാക്കോ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha