കുടുംബവിളക്കിലെ മൊട്ട പൊലീസ് മാമനോട് ഡയറക്ടർ പറഞ്ഞത് കേട്ടോ... നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ അഭിനയിക്കാൻ വേണ്ട!! ചങ്കുപൊട്ടി പത്മകുമാർ, ആശ്വാസമേകി ആനന്ദ് നാരായണൻ

കുടുംബവിളക്കു സീരിയലിൽ അനിരുദ്ധായെത്തുന്ന ആനന്ദ് നാരായണ്‍ യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പരമ്പരയിലെ താരങ്ങള്‍ക്കൊപ്പമായാണ് ആനന്ദ് എത്താറുള്ളത്. കുടുംബവിളക്കിലെ മൊട്ടപോലീസായ പത്മകുമാറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
കുട്ടിക്കാലം മുതലേ അഭിനയമോഹം മനസ്സിലുണ്ടായിരുന്നു. കുടുംബത്തിലെ ചിലരൊക്കെ അഭിനയ രംഗത്ത് സജീവമായിരുന്നു. അങ്ങനെയാണ് ആ മോഹം മനസിലേക്ക് കയറിയതെന്ന് പത്മകുമാര്‍ പറയുന്നു.
അഭിനയവഴിയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രണ്ടുമൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ടെന്നായിരുന്നു ഒരു സംവിധായകന്‍ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
കാണാന്‍ കൊള്ളില്ല, ശബ്ദം പോര തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. കോളേജില്‍ പഠിക്കുന്ന സമയത്തും പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കലാകാരന്‍മാരെല്ലാം അവഗണന നേരിട്ട് വളര്‍ന്ന് വന്നവരായിരിക്കും. അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തന്നേയും ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്.
പ്രതീഷിനെ അടിക്കുന്ന രംഗത്തിലൂടെയാണ് കുടുംബവിളക്കിലേക്ക് പത്മകുമാര്‍ എത്തുന്നത്. റഫായിട്ടുള്ള ഒരു പോലീസുകാരനായാണ് തന്നെ അവതരിപ്പിച്ചത്. കുറച്ച് സീനുകളില്‍ അഭിനയിക്കാനായാണ് വന്നത്. പിന്നീട് അത് നീളുകയായിരുന്നു.
ഇടക്കാലത്ത് യുഎസില്‍ പോയിരുന്നു. ലോക്ഡൗണ്‍ സമയത്താണ് വീണ്ടും അഭിനയത്തില്‍ സജീവമായത്. കുടുംബവിളക്കില്‍ വരുമ്പോള്‍ കണ്ടിന്യൂയിറ്റിയെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. മനപ്രയാസമുള്ള അനുഭവങ്ങള്‍ കടന്നാണ് ഇപ്പോഴത്തെ നിലയിലേക്കെത്തിയത്.
ശരിക്കും പോലീസാണോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. പോലീസല്ല എന്ന് പറഞ്ഞ് മടുത്തു. ആരും വിശ്വസിക്കുന്നില്ല, ഞാന്‍ പോലീസിലാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.
മൊട്ടപോലീസിന്റെ വിശേഷങ്ങള്‍ അറിയാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കിട്ടത്. ഗംഭീര ശബ്ദമാണ് അദ്ദേഹത്തിന്റേത്. അഭിനയവും മികച്ചതാണെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
https://www.facebook.com/Malayalivartha
























