എന്റെ അങ്കിള്‍മാരും അമ്മയുമാണ് എന്നെ കൊണ്ടുപോയി ചീത്തയാക്കുന്നത്...എന്റെ ചെറുപ്രായത്തിൽ ഞങ്ങളെ ഉപേക്ഷിച്ച് പോയി... എന്നിട്ടും തിരിച്ച് വിളിച്ചത് ആ ഒരൊറ്റ കാരണത്താൽ... പക്ഷേ അത് അബദ്ധമായി... ഒരിക്കലും പറയാന്‍ പാടില്ലാത്ത ആ കാര്യങ്ങൾ; ചീത്തയാകണം എന്നുള്ളവർക്ക് അതല്ലാതെ തന്നെ എന്തുവഴി വേണമെങ്കിലും തെരഞ്ഞെടുക്കാം; തുറന്നടിച്ച് മുക്ത
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. ''കറുപ്പാണെ കൈയ്യാലെ എന്നെ പുടിച്ച്'' എന്ന തമിഴ് ഗാനം മുതൽ കൂടത്തായി ജോളി വരെ മുക്ത മനോഹരമാക്കിയിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെ സിനിമയിലേക്കെത്തിയ മുക്തയുടെ ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
മുക്തയുടെ സിനിമാജീവിതം ഏറെ വിവാദമായിട്ടുണ്ട്. മുക്തയുടെ പഴയ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മുക്തയുടെ അച്ഛനെ കുറിച്ചാണ് അതിൽ നടി പറഞ്ഞിരിക്കുന്നത്. ഒരിക്കലും ഒരു അച്ഛന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അയാള്‍ പറഞ്ഞതെന്നാണ് മുക്ത പറയുന്നത് .
സ്വന്തം മകളെ ഒട്ടും വിശ്വാസം ഇല്ലാത്ത തരത്തിലുള്ള വാക്കുകളായിരുന്നു അത് . എന്റെ അങ്കിള്‍മാരും അമ്മയും ആണ് എന്നെ കൊണ്ടുപോയി ചീത്തയാക്കുന്നത് എന്ന് അപ്പ പറഞ്ഞു . ഈ ഫിലിം ഫീല്‍ഡില്‍ വന്നിട്ട് വേണോ ഒരു പെണ്‍കുട്ടിക്ക് ചീത്തയാകനെന്നും മുക്ത ചോദിക്കുന്നുണ്ട് .
ചീത്ത ആകണം എന്നുള്ളവർക്ക് അതല്ലാതെ തന്നെ എന്തുവഴി വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. എന്റെ അമ്മ എന്റെ കൂടെ എല്ലാസമയവും ഉണ്ട്. എന്റെ അമ്മയെ കുറിച്ചോ എന്റെ അങ്കിള്‍മാരെ കുറിച്ചോ ഒരു വാക്ക് പോലും മോശമായി പറയാന്‍ അപ്പയ്ക്ക് അര്‍ഹത ഇല്ലെന്നും ആ വീഡിയോയിൽ മുട്ട തുറന്നടിക്കുന്നു .
ഞാന്‍ യുകെജിയിലോ ഒന്നാം ക്ലാസിലോ എങ്ങാനും പഠിക്കുമമ്പോാള്‍ ഞങ്ങളെ ഇട്ടേച്ചു പോയി. എട്ടാംക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാനീ ഫിലിം ഫീല്‍ഡില്‍ വന്നതിനുശേഷം വിളിച്ചു വരുത്തിയതാണ്. ഞാന്‍ അപ്പയോട് അന്നേ പറഞ്ഞു.
ഞാനീ ഫിലിം ഫീല്‍ഡില്‍ എന്തെങ്കിലും ഒക്കെ ആയി തീരുകയാണെങ്കില്‍ നമ്മുടെ കടങ്ങളൊക്കെ വീട്ടാം എന്ന്. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ഞാന്‍ അപ്പയെ വിളിച്ചുവരുത്തിയത്. പക്ഷേ വിളിച്ചുവരുത്തിയത് ഇപ്പോള്‍ അബദ്ധമായി എന്നാണ് എനിക്ക് തോന്നുന്നതെന്നും മുക്ത പറഞ്ഞു.
ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമാ അഭിനയം തുടങ്ങിയത്. സംവിധായകന്‍ ലാല്‍ജോസിനോട് വയസിനെ കുറിച്ച് നുണ പറഞ്ഞാണ് മുക്തയ്ക്ക് അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയത്.
https://www.facebook.com/Malayalivartha