Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ച് കൊച്ചിയിലെത്തി: പ്രണയം മറയാക്കി 16–ാം വയസ്സിൽ എന്റെ ശരീരം അയാളും സുഹൃത്തുക്കളും മാറി, മാറി പല വമ്പന്മാർക്കും കാഴ്ചവെച്ച് ലക്ഷങ്ങൾ ഉണ്ടാക്കി: അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചു; ഇനി മനുഷ്യമൃഗമായി ജീവിക്കാൻ ആവില്ല:- എനിക്ക് നഷ്ടപ്പെട്ടത് തിരിച്ച് തരാൻ അവർക്ക് ആവില്ലല്ലോ? വിവാഹം കഴിച്ച് ഒരു കുടുംബമായി, സ്വസ്ഥമായി ജീവിക്കാൻ പോലും അവർ വിടില്ല! എന്നെ അവർ ഇങ്ങനെ ആക്കിയതാണ്! പൊട്ടിക്കരഞ്ഞ് നടി അശ്വതി ബാബുവിന്റെ വെളിപ്പെടുത്തൽ

28 AUGUST 2022 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി ഒരു വടക്കൻ തേരോട്ടം: വീഡിയോ സോംഗ് എത്തി...

ആശകൾ ആയിരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി; ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം

നേരായ് വീരായ് വീരം പോര്; ഫോക് , റോക്ക് ജോണറിൽ ധീരം പ്രൊമോസോംഗ് എത്തി; പ്രേക്ഷക മനസുകൾ കീഴടക്കി ഗാനം

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

എറണാകുളം സൗത്തിലെ ഒരു സ്വകാര്യ ട്രാവൽസ് ഓഫിസിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ നടി അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അശ്വതിക്കൊപ്പം എത്തിയായിരുന്നു ഈ അതിക്രമം. ട്രാവൽസ് ഉടമയുടെ പരാതിയിൽ പൊലീസ് എത്തി ഇവരെ അനുനയിപ്പിച്ചു വിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തനിക്കു കൂടി അവകാശപ്പെട്ടതാണ് ട്രാവൽസും അതിന്റെ വാഹനങ്ങളുമെന്നും തനിക്ക് ഒന്നരക്കോടിയോളം രൂപ കിട്ടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇപ്പോഴിതാ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് 16–ാം വയസ് മുതൽ താൻ നേരിട്ട കൊടിയ പീഡനങ്ങളും, തന്നെ വിറ്റ് മറ്റുള്ളവർ വമ്പൻ മുതലാളിമാർ ആയ കഥയും തുറന്ന് പറഞ്ഞ് നടി അശ്വതി ബാബു രംഗത്തെത്തി. ഒരു മാധ്യമത്തിന് മുമ്പിൽ പൊട്ടിക്കരഞ്ഞാണ് ദുരന്ത ജീവിതം വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയതാണ് താൻ. വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് അശ്വതി പറയുന്നു. ചെറിയ പ്രായത്തിൽ കൊച്ചിയിലെത്തുമ്പോൾ ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു.

പക്ഷെ, സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം അയാൾ മാറി മാറി കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി, ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചു. രക്ഷപെടാൻ ശ്രമിച്ചു സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറയുന്നു.

എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർത്തു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്കു പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം.

പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് നടക്കുന്നത്. ഇവർക്കെതിരെ പരാതി കൊടുത്താൽ ഒളിവിൽ പോകും. ഉന്നതരെക്കൊണ്ടു വിളിച്ചു പറയിക്കും. ലോറി ഡ്രൈവറായിരുന്ന ഇയാൾ ഇത്രയേറെ സമ്പാദ്യങ്ങൾ ഉണ്ടാക്കിയത് തന്നെ ഉപയോഗിച്ചാണ്.

ഞാൻ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ഒരു അമേരിക്കക്കാരൻ നൽകിയ പണം ഇയാൾക്കു നൽകി. ഭർത്താവായി ജീവിക്കുന്ന ആൾക്കു പാർട്നർഷിപ് എന്ന നിലയിലാണ് ആ പണം നൽകിയത്. അതിനു തെളിവുണ്ട്. ഭർത്താവായുള്ള ആളുടെ പേരിൽ കിടക്കുമ്പോൾ അയാൾ എന്നെ നോക്കിക്കൊള്ളും എന്നാണ് വിശ്വസിച്ചത്. എന്നാൽ അയാൾ ഒഴിവാക്കി. പൈസ വേണം, നമ്മളെ വേണ്ട. എറണാകുളം സൗത്തിലുള്ള ആ സ്ഥാപനം അമേരിക്കയിലുള്ള ആളുടെ പണം കൊണ്ട് ഞാൻ അവന് ജീവിക്കാൻ ഉണ്ടാക്കി കൊടുത്തതാണ്. എന്റെ പേരിലല്ല അത്. ഒന്നരക്കോടി വരുന്ന സാധനങ്ങളുണ്ട്. അതു തന്ന് എന്നെ അവർക്ക് ഒഴിവാക്കാം. അത് അവർ തരുന്നില്ല.

ആലുവ സ്റ്റേഷനിൽ തനിക്കെതിരെ അയാൾ പരാതി നൽകിയപ്പോൾ സിഐക്കു കാര്യങ്ങൾ ബോധ്യപ്പെട്ടതാണ്. എന്നെ ഉപദ്രവിക്കാതെ വിടാൻ മാത്രമേ പറഞ്ഞിട്ടുള്ളു. പലരും തന്നെ രക്ഷപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇവർ വിടുന്നില്ല. ഭർത്താവായി കണ്ടയാളാണ്. അതുകൊണ്ടു തന്നെ വിളിക്കുമ്പോൾ മാനസികമായി ടോർച്ചറിങ് ഉണ്ട്. ഇനി ഒരു പെൺകുട്ടിക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് പൊലീസിൽ പരാതി നൽകിയത്. ഇവരുടെ സ്വാധീനവും പണവും കൊണ്ട് തനിക്കു നീതി ലഭിച്ചിട്ടില്ല- അശ്വതി പറയുന്നു.


ഇപ്പോൾ ഒരു സിനിമയുമില്ല. അശ്വതി നല്ല രീതിയിൽ ജീവിക്കാൻ ഒരുപാടു ശ്രമിക്കുന്നുണ്ട്. ഇവർ ആരും സമ്മതിക്കുന്നില്ല. നീതി തേടി വരുമ്പോൾ ആട്ടും തുപ്പും മാത്രമാണ് ലഭിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ല. അശ്വതിക്കു കരയാനും സത്യം പറയാനും ഒന്നുമുള്ള കഴിവില്ല. 16 വയസു മുതൽ ആരു കുറ്റപ്പെടുത്തിയാലും കുറ്റങ്ങൾ ഏൽക്കുന്ന ഒരാൾ മാത്രമാണു ഞാൻ. ഒരാളുടെ അടുത്ത ഇത് തെറ്റാണ് എന്നു പറയാൻ അറിയില്ലായിരുന്നു. ഇന്ന് എനിക്ക് അറിയാം. ഇതുവരെ ആർക്കെങ്കിലും ലഹരി കൊടുത്തെന്നു തെളിയിക്കാമെങ്കിൽ ക്രൂശിച്ചോ. പെൺവാണിഭ കേസ് ഉണ്ടാകാൻ കാരണം താൻ എപ്പോഴും അത്തരക്കാരുടെ കൂടെ ആയിരുന്നു എന്നതാണ്.


16ാം വയസിൽ ഇവിടെ വന്നതാണ്. ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. ഇത്തരം ആളുകളുമായാണ് നടക്കുന്നത്. അതുകൊണ്ട് അശ്വതി പെൺവാണിഭത്തിലുണ്ട്. ഡ്രഗ്സ് അടിച്ചതുകൊണ്ട് ഡ്രഗ്സ് കച്ചവടം നടത്തുന്നവൾ എന്ന പേരായി. ഒരു സിനിമയിൽ അഭിനയിച്ചുപോയി. ഒരാൾ സഹായിച്ചതാണ് ഒരു സിനിമ. ആ വഴി പല പ്രശ്നങ്ങളുണ്ടാക്കി ഇവർ ഇല്ലാതാക്കി. പറ്റിക്കപ്പെട്ട് ഇങ്ങനെയായതാണ്. അവസാനം വാഹന അപകടമുണ്ടായ സംഭവത്തിൽ മദ്യപിച്ചു വണ്ടിയോടിച്ചത് അവനായിരുന്നു. ആ സമയം വണ്ടിയിൽ ഉണ്ടായിരുന്നതു കൊണ്ട് എല്ലാവരും അശ്വതിയെ പറഞ്ഞു. അശ്വതിയെ എല്ലാവർക്കും അറിയാമെന്നതു കൊണ്ടും ഒരു കേസുള്ളതുകൊണ്ടും എല്ലാവരും പറഞ്ഞു.

അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിക്കുകയാണ്. തന്നെക്കുറിച്ചു പറയുന്നവർ പറഞ്ഞു സന്തോഷിക്കട്ടെ എന്നേ ഉള്ളൂ. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ എന്നറിയാം.

താൻ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിച്ചു. പക്ഷെ ഇവർ ജീവിക്കാൻ വിടില്ല. എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തിൽ മോശപ്പെട്ട രീതിയിൽ ജീവിക്കണമെന്ന ആഗ്രഹിച്ച വ്യക്തിയല്ല താൻ. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവർ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാൻ സാക്ഷിയാണ്. വീട്ടുകാരോട് തനിക്കു ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്. ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്കു പേടിക്കാതെ പറയാം. അശ്വതി പറയുന്നു .

പക്ഷെ എനിക്കു പോയത് ഇവർക്കു തിരിച്ചു തരാൻ പറ്റുമോ? ആലോചിക്കുമ്പോൾ ഇതൊക്കെ എനിക്കു വേണ്ടതായിരുന്നോ? എനിക്ക് വീട്ടിൽ ആഹാരമില്ലായിരുന്നോ? അവർ എന്നെ നോക്കിയിട്ടില്ലായിരുന്നോ? എന്റെ വീട്ടുകാർ പറഞ്ഞു വിട്ടതാണോ എന്നെ? ഒരു സ്നേഹത്തിനു വേണ്ടി ചെയ്തതാണ് ഇങ്ങനെയായതെന്ന് പൊട്ടിക്കരഞ്ഞ് അശ്വതി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും  (33 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും  (51 minutes ago)

ശ്രീലങ്കയെ വനിതാ ലോകകപ്പിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്  (1 hour ago)

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (11 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (11 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (12 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (12 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (12 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1620 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (12 hours ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി  (12 hours ago)

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (13 hours ago)

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (13 hours ago)

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ  (13 hours ago)

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു  (13 hours ago)

Malayali Vartha Recommends