സൂത്രധാരന് വേണ്ടി നന്നായി ഭക്ഷണം കഴിച്ച് തടി കൂട്ടി; ഉള്ളിൽ രണ്ട് മൂന്ന് വസ്ത്രങ്ങൾ കൂടി ധരിച്ചാണ് കൂടുതൽ തടി തോന്നിപ്പിച്ചത്: എന്റെ വിചാരം ഞാൻ ഭയങ്കര സുന്ദരിയാണെന്നായിരുന്നു.. പക്ഷെ ആ ഭാവം മാറിയത് കമലദളം കണ്ടതോടെ- ബിന്ദു പണിക്കർ
വളരെ നാളുകൾക്ക് ശേഷം റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരികെ സിനിമയിൽ സജീവമാകാൻ പോവുകയാണ് നടി ബിന്ദുപണിക്കർ. ഇപ്പോഴിത തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിലെ കഥപാത്രം ഇപ്പോഴും ആളുകൾക്ക് ഇഷ്ടപ്പെടുന്നുവെന്നത് വളരെയേറെ സന്തോഷിപ്പിക്കുന്നുണ്ട്. ആ സിനിമ റിലീസ് ചെയ്തപ്പോൾ ഹിറ്റായിരുന്നില്ല.'
'ടെലിവിഷനിൽ വന്നശേഷമാണ് ആളുകൾ ഇത്രത്തോളം ഇഷ്ടപ്പെട്ടത്. ഇന്ദുമതിയാണ് ബ്രേക്ക് തന്നത്. എനിക്ക് സീരിയസ് വേഷം ചെയ്യാനാണിഷ്ടം. ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ കോമഡിയാണെന്ന് അറിഞ്ഞതോടെ ലൊക്കേഷനിലേക്ക് ചെല്ലാൻ പോലും ഞാൻ തയ്യാറായിരുന്നില്ല. എന്റെ ധാരണ കോമഡിയും നമ്മൾ സ്വയം ഉണ്ടാക്കി ചെയ്യണമെന്നായിരുന്നു.
പിന്നെ സംവിധായകൻ രാജസേനൻ സാർ വന്നാണ് പറഞ്ഞ് മനസിലാക്കി തന്ന് ആ കഥാപാത്രം ചെയ്യിപ്പിച്ചത്. പെട്ടന്ന് ചെയ്യാൻ പറ്റില്ലെന്ന് പറയുമ്പോൾ ആ സെറ്റിലുള്ളവർക്ക് ഉണ്ടാകാൻ പോകുന്ന ഭവിഷത്ത് പോലും എനിക്ക് അറിയില്ലായിരുന്നു. കോമഡി മാത്രമല്ല എനിക്ക് സൂത്രധാരനിലെ പോലുള്ള കഥാപാത്രങ്ങളും ചെയ്യാൻ സാധിച്ചിട്ടുണ്ട്.'
'എന്നോട് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടായിരിക്കും ലോഹതിദാസ് സാർ സൂത്രധാരനിലെ കഥാപാത്രം എന്നെ ഏൽപ്പിച്ചതെന്ന്. നന്നായി ഭക്ഷണം കഴിച്ച് ആ സിനിമയ്ക്ക് വേണ്ടി കുറച്ച് വെയിറ്റ് കൂട്ടിയിരുന്നു. മാത്രമല്ല ഉള്ളിലും രണ്ട് മൂന്ന് വസ്ത്രങ്ങൾ കൂടി ധരിച്ചാണ് തടി കൂടുതൽ ആ കഥാപാത്രത്തിന് തോന്നിപ്പിച്ചത്.
എന്നെ ഇന്നത്തെ ബിന്ദു പണിക്കർ ആക്കിയത് ലോഹി സാർ നൽകിയ വേഷങ്ങളായിരുന്നു. ഇരുപതാം വയസിലാണ് സിനിമയിൽ വന്നത്. എന്റെ ഫ്രണ്ട് വഴിയാണ് കമലദളത്തിൽ എത്തിയത്. നായികയാകണമെന്ന് തോന്നിയിട്ടില്ല. എന്റെ വിചാരം ഞാൻ ഭയങ്കര സുന്ദരിയാണെന്നായിരുന്നു. സിനിമ കണ്ടപ്പോൾ ഒക്കെ പോയി. പിന്നെ സ്വയം സുന്ദരിയാണെന്ന് പറഞ്ഞ് സമാധാനിച്ചു. നായികയായാൽ കുറച്ച് പടം മാത്രം ചെയ്ത് ഒതുങ്ങിപ്പോവുമായിരുന്നുവെന്ന് ബിന്ദു പണിക്കർ പറയുന്നു.
https://www.facebook.com/Malayalivartha