Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സ്റ്റാർ മാജിക്കിലെ സുധി എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. എന്നാൽ മരിച്ച് പോയ സുധിയുടെ ഭാര്യ എന്ന് കേൾക്കുമ്പോൾ വിഷമം തോന്നും; രേണു

14 OCTOBER 2024 04:30 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേദനയിൽ നിന്നും അദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഇന്നും മുക്തരായിട്ടില്ല. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്.‌

സുധിയുടെ മരണ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാൽ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. പലപപ്പോഴും വ്യാപകമായ സൈബർ ആക്രമണങ്ങളിലേയ്ക്കും ഇത് പോകാറുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. സുധിയെ സ്നേഹിക്കുന്നവരാണ് വീട്ടീലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം തന്നതെന്നും അദ്ദേഹം മരിച്ച് കഴിഞ്ഞിട്ടും എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് അറിയുന്നത് സന്തോഷമാണെന്നും രേണു പറഞ്ഞിരുന്നു.

ഇത് സുധിച്ചേട്ടന്റെ വീടാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട് ഇവിടെ. മക്കൾക്ക് വേണ്ടി പണികഴിപ്പിച്ച വീടാണിത്. അതിൽ സന്തോഷമായി ജീവിക്കുന്നു. വീട് കണ്ടപ്പോൾ ഞെട്ടിപ്പോയി. സുധിച്ചേട്ടന്റെ സ്വപ്നം സഫലമാകുകയാണ്. സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് മുന്നിൽ വെച്ച ഈ പെർഫ്യൂം ചിന്നൂട്ടി നമ്മുക്ക് തന്നെ ഏറ്റവും വലിയ സമ്മാനമാണ്. ഞാനൊരു ആഗ്രഹം അങ്ങോട്ട് പറഞ്ഞ് അവൾ സാധിച്ച് തന്നതാണ്.

ഞങ്ങൾ ഈ വീട്ടിലേക്ക് വന്നപ്പോൾ ഇവിടെ എല്ലാം സെറ്റായിരുന്നു. കാച്ചാനുള്ള പാല് മാത്രം എടുത്താണ് വന്നത്. ആരാണ് എന്ന് പോലും അറിയില്ല, സുധിച്ചേട്ടനെ സ്നേഹിക്കുന്ന പലരും പലതും തന്നു. മരിച്ച് മൺമറഞ്ഞ് പോയെങ്കിലും എല്ലാവരും സുധിച്ചേടനെ സ്നേഹിക്കുന്നുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.

ആരെങ്കിലും ശവടക്കിനൊക്കെ പോകുന്നുവെന്ന് പറയുമ്പോഴാണ് സുധിച്ചേട്ടൻ മരിച്ചുവെന്ന് എനിക്ക് തോന്നുന്നത്. അല്ലാതെ മരിച്ചെന്ന തോന്നലില്ല. എപ്പോഴും അദ്ദേഹത്തോട് ഞാൻ സംസാരിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ സുധി എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. എന്നാൽ മരിച്ച് പോയ സുധിയുടെ ഭാര്യ എന്ന് കേൾക്കുമ്പോൾ വിഷമം തോന്നും. അടുത്ത് വീടുകളൊന്നും ഇല്ലെങ്കിലും വീടിന് ചുറ്റും കാമറകൾ ഉണ്ട്. സുരക്ഷിതമാണ് എന്നും രേണു വ്യക്തമാക്കിയിരുന്നു.

അതേസമയം പതിവ് പോലെ തന്നെ രേണുവിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ആ മക്കളെ കാണുമ്പോൾ ഉള്ള വേദന ഒഴിച്ചാൽ ഇവരോട് ഒരു സഹതാപവും തോന്നുന്നില്ല, കാരണം ഇത്രയൊക്കെ സഹായങ്ങളും, സൗകര്യവും ഉണ്ടായിട്ടും ആരെങ്കിലും ഒരാൾ ഒരു നെഗറ്റീവ് പറഞ്ഞു എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്നിട്ട് സഹതാപം പിടിച്ചു പറ്റാൻ വേണ്ടി കരച്ചിലും പിഴിച്ചിലും ആയിട്ട് നിൽക്കുന്നു.

'താമസിക്കാതെ കേൾക്കാം രണ്ടാമത് വിവാഹം ചെയ്തു എന്ന്, അതും നാട്ടുകാരുടെ തലയിൽ കെട്ടി വെയ്ക്കും, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, എന്നാൽ രേണുവിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം നെഗറ്റീവ് കമന്റുകൾ കാര്യമാക്കേണ്ടെന്നും ധൈര്യമായി തന്നെ ജീവിക്കൂവെന്നുമാണ് പലരും പറയുന്നത്.

തനിയ്ക്കെതിരെ വരുന്ന മോശം കമന്റുകളെ കുറിച്ച് രേണും പറഞ്ഞിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും എന്നെ കുറ്റം പറയുകയാണ്. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു.

ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം എന്നും രേണു പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (3 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (3 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (4 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (4 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (5 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (5 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (5 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (7 hours ago)

Malayali Vartha Recommends