ഇന്നസെന്റിനോട് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ നിർദ്ദേശിച്ച് സി പി എം; സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ സംഘടനയിലെ ഒരു വിഭാഗം
ഇന്നസെന്റിനോട് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സി പി എം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അമ്മ പ്രസിഡന്റ് സ്ഥാനം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത്. ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ സംഘടനയിലെ ഒരു വിഭാഗം ആലോചിക്കുന്നു.
അമ്മ എന്ന താരസംഘടനയുടെ നേത്യത്വവും പാർട്ടി പ്രാതിനിധ്യവും ഒരുമിച്ച് പോകില്ലെന്ന് ഇന്നതെന്ന് മനസിലാക്കി. നേരത്തെ ദിലീപ് വിഷയം ഉണ്ടായപ്പോൾ ഇന്നസെന്റ് ദിലീപിനൊപ്പം നിന്നു. ദിലീപിനെതിരെ സിപിഎം അതിശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ഇന്നസെന്റ് സമവായത്തിന്റെ ഭാഷയാണ് സംസാരിച്ചത്. പാർട്ടി അപ്പോൾ തന്നെ ഇന്നസെന്റിനെ താക്കീതു ചെയ്തിരുന്നു. മുകേഷിനെയും ഗണേശനെയും താക്കീത് ചെയ്തപ്പോൾ ഇന്നസെന്റിനും കർശന താക്കീത് നൽകിയിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് അനുസരിക്കാൻ കഴിയില്ലായിരുന്നു.
നടൻ പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്നസെന്റിനെതിരെ നീങ്ങുകയാണ്. ഇന്നസെന്റിന് സിനിമക്കെതിരെ നീങ്ങാൻ താത്പര്യമില്ല. വിവാദങ്ങൾക്ക് ഇട നൽകാതെ പ്രവർത്തിക്കാനാണ് അദ്ദേഹത്തിനിഷ്ടം. എന്നാൽ അമ്മയുടെ പ്രസിഡന്റായിരുന്നു കൊണ്ട് തനിക്ക് വിവാദ രഹിതമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഇന്നസെന്റ് മനസിലാക്കി. ദിലീപ് വിഷയം വന്നപ്പോൾ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചതാണ്. എന്നാൽ മമ്മൂട്ടി അന്ന് വിലക്കി. മോഹൻലാലും എതിർത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് പക്വതയുള്ള ഒരാൾ വേണമെന്നാണ് അവർ പറഞ്ഞത്. ഇടവേള ബാബുവിനാണ് ഇനി നറുക്ക് വീഴാൻ സാധ്യതയുള്ള തെങ്കിലും അത് എത്രത്തോളം ശരിയാകുമെന്ന് സിനിമാ പ്രവർത്തകർ പോലും സംശയിക്കുന്നു.
അമ്മ പ്രസിഡണ്ട് സ്ഥാനം ഇന്നസെന്റ് ഒഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് 2019ലെ പാർലെമെന്റ് തെരഞ്ഞടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകണമെന്നില്ല. തെരഞ്ഞടുപ്പിനോട് അടുക്കുമ്പോൾ നേതാക്കൾ വിവാദങ്ങളിൽ നിന്നും മാറി നിൽക്കണമെന്നാണ് സി പി എം നിലപാട്. അസുഖം പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിലും ഇന്നസെന്റ് വീണ്ടും തെരഞ്ഞടുപ്പിൽ മത്സരിക്കും. മണ്ഡലത്തിൽ തെറ്റില്ലാത്ത പേരുണ്ട് ഇന്നസെന്റിന്. അതുകൊണ്ട് തന്നെ അദ്ദേഹം വിജയിക്കാനും സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയെ എന്തിനു പിണക്കുന്നു എന്നാണ് ഇന്നസെന്റ് ചിന്തിക്കുന്നത്.
അതിനിടെ ഇന്നസെന്റ് വീണ്ടും മത്സരിച്ചാൽ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ അമ്മയിലെ യുവതുർക്കികൾ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ നിർത്തുന്ന സ്ഥാനാർത്ഥി ജയിച്ചില്ലെങ്കിലും ഒരു മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് അവർ ചിന്തിക്കുന്നു. അത് വഴി സംഘടന രണ്ട് ചേരിയിലാണെന്ന വികാരം ധ്വനിപ്പിക്കാം. ഏതായാലും വലിയ പ്രതിസന്ധിയിലേക്കാണ് അമ്മ നീങ്ങുന്നത്.
https://www.facebook.com/Malayalivartha