" ഇക്കാലമത്രയും അച്ഛന്‍ എന്നെ മോനേന്നു വിളിച്ചിട്ടില്ല, ഉമ്മ വെച്ചിട്ടില്ല, കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോൾ അവരുടെ അച്ഛന്‍മാര്‍ മോനെ എന്ന് വിളിക്കുന്നതും ഉമ്മ വെയ്ക്കുന്നതും ഞാന്‍ നോക്കി നിന്നിട്ടുണ്ട് " ; കരഞ്ഞു കലങ്ങിയ കണ്ണുമായി ഓർമ്മകൾ പങ്കുവച്ച് സുരാജ് വെഞ്ഞാറമൂട്

ഒരു കലാകാരനെന്ന നിലയിൽ ദേശീയ അവാര്‍ഡിനോളം മികച്ച അംഗീകാരം മറ്റൊന്നിനില്ല. എന്നാൽ ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടുമായുള്ള ഒരഭിമുഖത്തിൽ താരം തനിക്ക് ലഭിച്ച അവാര്‍ഡിനെക്കാള്‍ മൂല്യമുള്ള ഒരു അംഗീകാരം പങ്കുവച്ചു.
മറ്റൊന്നുമല്ല ഒരു ചുംബനം. വെറും ചുംബനമല്ല താൻ ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ ഒരു സ്നേഹ ചുംബനം. അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കിടെ ദേശീയ അവാര്‍ഡ് ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് സുരാജ് ഇക്കാര്യങ്ങൾ തുറന്നറിയിച്ചത്.
സുരാജിന്റെ വാക്കുകളിലൂടെ...
ദേശീയ പുരസ്‌കാരം വാങ്ങി വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ നാട്ടുകാര്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ രണ്ട് വരിയായി വഴിവക്കത്ത് നില്‍ക്കുന്നു. എന്നെ കാണാനേ...എന്റെ കണ്ണ് നിറഞ്ഞു. വീട്ടിലെത്തിയപ്പോ അയല്‍പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു. എന്നെ കെട്ടിപ്പിടിക്കുന്നു ഉമ്മവെയ്ക്കുന്നു. താന്‍ തിരിഞ്ഞു. അച്ഛനെവിടെ?
ഈ കാലംവരെ അച്ഛന്‍ എന്നെ മോനേന്നു വിളിച്ചിട്ടില്ല. ഉമ്മ വെച്ചിട്ടില്ല. എന്റെ കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോൾ അവരുടെ അച്ഛന്‍മാര്‍ മോനെ എന്ന് വിളിക്കുന്നതും ഉമ്മ വെയ്ക്കുന്നതും ഞാന്‍ നോക്കി നിന്നിട്ടുണ്ട്. അച്ഛന്‍ മറ്റുള്ളവരോട് ഇവൻ എന്റെ മോനാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ എന്നെ മോനെന്ന് വിളിച്ചിട്ടില്ല. എടാ, കുട്ടാ എന്നൊക്കെയാണ് വിളിക്കാറ്. ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവകാരനല്ല. എനിക്കറിയാം.
പക്ഷേ അപ്രതീക്ഷിതമായി അച്ഛന്‍ മോനെ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് എനിക്കൊരുമ്മ തന്നു. എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. എനിക്ക് തോന്നി. ഒരു പുരസ്‌കാരത്തിനും ഇത്ര മധുരമില്ല. അച്ഛന്‍ എന്റെ ഹീറോയാണ്. അതിനപ്പുറം എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയാണ്. അമ്മയെയും. മാതാ പിതാ ഗുരു ദൈവം. അത് കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനമുള്ളൂ.
https://www.facebook.com/Malayalivartha