മത്സരാര്‍ത്ഥികളെല്ലാം ഉറങ്ങുമ്പോഴും തരികിട സാബുവും, അരിസ്‌റ്റോ സുരേഷും ഉറങ്ങിയിരുന്നില്ല; ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമില്ലാത്ത പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് ക്യാപ്റ്റൻ ശ്വേത...
‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ പതിനാറ് മത്സരാർത്ഥികളാണ് താമസിക്കുന്നത്. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാണ്. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്.
പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.
അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനൽകാതെ... ടോയ്ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും ചെയ്യും.
സ്ഥിരമായി വീട്ടില്‍ ക്യാമറ ഉള്ളതിനാല്‍ പലരും അക്കാര്യം മറന്ന് പോവും. ഇതോടെ പലതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇതാണ് ബിഗ് ബോസ്സിന്റെ ഹൈലൈറ്റും. പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. പരിപാടിയുടെ നിബന്ധനകളെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞത്.
പരിപാടിയിലെ മത്സരാർത്ഥിയായ അരിസ്റ്റോ സുരേഷിനെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസം ശുഭകരമായിരുന്നില്ല. ശാരീരികമായി വയ്യാതായതോടെ മെഡിക്കല്‍ സഹായം തേടിയതിന് ശേഷമാണ് അദ്ദേഹം തിരികെ ഫോമിലെത്തിയത്. ഇടത് കാലിലെ പരിക്ക് കാരണം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അരിസ്റ്റോ സുരേഷിനെ വാരിയെടുത്ത് മെഡിക്കല്‍ സംഘത്തിന് മുന്നിലെത്തിച്ചത് തരികിട സാബുവാണ്. ഇടത് കാലിലെ പെരുവിരലില്‍ നേരത്തെയുണ്ടായിരുന്ന മുറിവ് പഴുത്തതാണ് അദ്ദേഹത്തിന് വിനയായി മാറിയത്. തരികിട സാബുവിന്റെ അപ്രതീക്ഷിത എന്‍ട്രിയുമായി ബന്ധപ്പെട്ട രൂക്ഷവിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങേറുന്നുണ്ട്.
മറ്റ് മത്സരാര്‍ത്ഥികളെല്ലാം ഉറങ്ങുമ്പോഴും തരികിട സാബുവും അരിസ്‌റ്റോ സുരേഷും ഉറങ്ങിയിരുന്നില്ല. കിടക്കയ്ക്കരികില്‍ അസ്വസ്ഥതയോടെ നില്‍ക്കുന്ന അദ്ദേഹത്തിനരികില്‍ നില്‍ക്കുന്ന സാബുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
പരിപാടിയില്‍ ഓരോ ആഴ്ചയിലും ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന പതിവുണ്ട്. ശ്വേത മേനോനെയാണ് ഇത്തവണ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. എല്ലാവരോടും കൂടി അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് ശ്വേതയെ ക്യാപ്റ്റനായി നിയമിച്ചത്. പരിപാടിയില്‍ നിന്നും പുറത്ത് പോവേണ്ട ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ അരിസ്‌റ്റോ സുരേഷിന്റെ പേരായിരുന്നു താരം നിര്‍ദേശിച്ചത്. തുടരാന്‍ താല്‍പര്യമില്ലാത്ത തരത്തിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും ശ്വേത പറയുന്നു.
അഭിനയവും അവതരണവുമൊക്കെയായി ആകെ സജീവമായ പേളി മാണിക്ക് മമ്മിയെ കാണാതെ കഴിയുമോയെന്ന ആശങ്ക തുടക്കം മുതലേയുണ്ടായിരുന്നു. അടുക്കളയിലെത്തിയതോടെ താരം വികാരധീനയാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായതിനാല്‍ ഫോണില്ലാതെ തുടരാന്‍ പറ്റുമോയെന്ന കാര്യവും പേളിയെ അലട്ടുന്നുണ്ട്.
കാലിലെ കെട്ടുമായി നടക്കാന്‍ ബുദ്ധിമുട്ടുന്ന അരിസ്‌റ്റോ സുരേഷായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. എന്നാല്‍ രഞ്ജിനി ഹരിദാസിന്റെ പേരും ക്യാപ്റ്റനായ ശ്വേതയുടെ പേരും ഈ വിഭാഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.
https://www.facebook.com/Malayalivartha