Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

രജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയായതോടെ ആ പ്രണയം തകർന്നെന്ന് തരികിട സാബു; തന്റെ ആദ്യ ചുംബനം ഒമ്പതാം ക്ലാസിൽ മൊട്ടിട്ട കാമുകനുമൊത്തായിരുന്നെന്നും, ഒടുവിൽ കാമുകൻ തേച്ചിട്ട് പോയതിന്റെ കാരണവും ബിഗ് ബോസിൽ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

27 JUNE 2018 11:51 AM IST
മലയാളി വാര്‍ത്ത

ജിമ്മിക്കി കമ്മലിന് ചുവടുവച്ചുകൊണ്ടായിരുന്നു ബിഗ് ബോസിന്റെ രണ്ടാം ദിനം തുടങ്ങിയത്.  വിരലിന് പരുക്കേറ്റ അരിസ്റ്റോ സുരേഷിന് വേണ്ട പരിചരണം പേളി മാണിയും രഞ്ജിനി ഹരിദാസും ചേര്‍ന്ന് നല്‍കി. അതിനു ശേഷം ബിഗ് ബോസ് ഹൗസ് വൃത്തിയാക്കാനായാണ് മത്സരാര്‍ത്ഥികള്‍ ഇറങ്ങിയത്.

ക്യാപ്റ്റനായ ശ്വേത മേനോന്റെ നേതൃത്വത്തിലാണ് മത്സരാര്‍ത്ഥികള്‍ പണി ആരംഭിച്ചത്. ആദ്യം അടിച്ചുവാരി വൃത്തിയാക്കലാണ് നടന്നത്. പിന്നീട് അടുക്കളയിലേക്ക് നീങ്ങിയ മത്സരാര്‍ത്ഥികള്‍ പാട്ടും കൂത്തുമായി അടുക്കളയിലെത്തി. ഇതിനിടെയാണ് ശ്വേതയ്ക്ക് ബിഗ് ബോസിന്റെ വിളി വന്നത്. ഫയലില്‍ വെച്ചിരിക്കുന്ന കത്ത് വായിക്കാന്‍ ശ്വേതയ്ക്ക് നിര്‍ദേശം കിട്ടിയെങ്കിലും മലയാളം അറിയാത്തത് കാരണം ഇതിന് സാധിച്ചില്ല. തനിക്ക് കണ്ണ് പിടിക്കുന്നില്ലെന്നും മലയാളം വായിക്കാനറിയില്ലെന്നും ശ്വേത അറിയിച്ചു.

ബിഗ് ബോസ് ഹൗസില്‍ മലയാളം മാത്രമേ സംസാരിക്കാവു എന്ന നിയമം നിലനില്‍ക്കെ മലയാളം വായിക്കാനറിയില്ലെന്ന ശ്വേതയുടെ തുറന്നുപറച്ചില്‍ ശ്രദ്ധേയമാണ്. തുടര്‍ന്ന് സാബുവാണ് കത്ത് വായിച്ചത്. ഓരോ മത്സരാര്‍ത്ഥികളേയും നാല് ഗ്രൂപ്പുകളായി തിരിച്ച്‌ ജോലികള്‍ നല്‍കാനായിരുന്നു നിര്‍ദേശം.

മറ്റുളളവര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് ശ്വേതയാണ് നിരീക്ഷിക്കുന്നത്. കുളിമുറി വൃത്തിയാക്കാനായി അതിഥി റായ്, ദിയ സന, ബഷീര്‍, ശ്രീനിഷ് അരവിന്ദ് എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ജോലികള്‍ക്ക് ശേഷം ഓരോ പാട്ടുകള്‍ നല്‍കി ഇതിന് നൃത്തം ചെയ്യാനായിരുന്നു ഓരോ മത്സരാര്‍ത്ഥികള്‍ക്കും നിര്‍ദേശം ലഭിച്ചത്.

അപ്രതീക്ഷിതമായി അവരവരുടെ ഗാനം പ്ലേ ചെയ്യപ്പെടുമ്പോൾ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി നൃത്തം ചെയ്യണം. അര്‍ച്ചനയ്ക്കായിരുന്നു ആദ്യ ഊഴം. പിന്നാലെ ഒരു മധുരക്കിനാവിന്‍ എന്ന ഗാനത്തിന് അനൂപ് ചന്ദ്രനും നൃത്തം ചെയ്തു.

പിന്നീട് തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച്‌ തുറന്നു സംസാരിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച്‌ സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് പ്രണയം തകര്‍ന്നതെന്ന് സാബു പറഞ്ഞു.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തനിക്ക് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. താന്‍ ആദ്യം സമീപിച്ചപ്പോള്‍ തന്നെ അവഗണിച്ച കുട്ടി പിന്നീട് താന്‍ കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാല്‍ അന്ന് താന്‍ പെണ്‍കുട്ടിയെ അവഗണിച്ചു.

പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയേും ഭര്‍ത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.

തന്റെ ആദ്യ പ്രണയത്തെ കുറിച്ച്‌ രഞ്ജിനി ഹരിദാസും പറഞ്ഞു. ഏറെ കാലത്തെ പ്രണയത്തിന് ശേഷം തന്നെ വിട്ട് അമേരിക്കയില്‍ പോയ കാമുകന്‍ മറ്റൊരാളെ വിവാഹം ചെയ്തതായി രഞ്ജിനി പറഞ്ഞു. ഒമ്പതാം ക്ലാസിലാണ് പ്രണയം തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളായിരുന്നു.

സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയപ്പോഴാണ് തമ്മില്‍ കൂടുതല്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതിന് ശേഷം കാമുകന്‍ തന്നെ കാണാന്‍ വീട്ടിലും, വീട്ടിലേക്കുളള വഴിയിലും ഒക്കെ വരും. തന്റെ ആദ്യ ചുംബനം അദ്ദേഹത്തോടൊത്ത് ആയിരുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി.

പിന്നീട് അമേരിക്കയില്‍ എത്തിയപ്പോള്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി അയാള്‍ യുഎസ് സ്വദേശിനിയെ വിവാഹം ചെയ്തതായും രഞ്ജിനി പറഞ്ഞു. ഇത് തന്നെ വിഷമിപ്പിച്ചതായും രഞ്ജിനി പറഞ്ഞു. ഇത് പറഞ്ഞ് കരഞ്ഞ രഞ്ജിനിയെ പേളി മാണിയാണ് ആശ്വസിപ്പിച്ചത്.

ചിത്രഗീതം കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി താന്‍ മാറാറുണ്ടെന്ന് ശ്വേത പറഞ്ഞു. ആദ്യത്തെ പടം കരാര്‍ എഴുതിയപ്പോള്‍ താന്‍ മമ്മുക്കയെ പ്രണയിച്ചതായി ശ്വേത പറഞ്ഞു. മമ്മുക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും താന്‍ സ്‌നേഹിക്കാന്‍ മറന്നതായി ശ്വേത വികാരാധീനയായി പറഞ്ഞു.

പിന്നീട് താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായതെന്ന് ശ്വേത പറഞ്ഞു. കണ്ണുനിറഞ്ഞ് കൊണ്ടാണ് ശ്വേത ഇത് സംസാരിച്ചത്. പിന്നീട് തന്റെ ആദ്യ പ്രണയം തന്റെ കുഞ്ഞിനോട് ആയിരുന്നുവെന്ന് ശ്വേത പറഞ്ഞു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നുള്ള നാരായണകുട്ടി, ശാരദ മേനോന്‍ ദമ്ബതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. മമ്മൂട്ടിയോടൊപ്പം അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുളള അരങ്ങേറ്റം. ഇതില്‍ അഭിനയിക്കുമ്ബോഴാണ് മമ്മൂട്ടിയോട് പ്രണയം തോന്നിയതെന്നാണ് ശ്വേതയുടെ തുറന്നുപറച്ചില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (2 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (2 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (3 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (4 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (4 hours ago)

Malayali Vartha Recommends