ദിലീപ് വിഷയം ഇമേജിനെ ബാധിച്ചു; പരസ്പര വിശ്വാസമില്ലാത്ത സംഘടനയുടെ തലപ്പത്ത് നിന്നും സ്ഥാനം ഒഴിയാൻ മോഹൻലാൽ ?
നടൻ മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നു. പരസ്പര വിശ്വാസമില്ലാത്ത ഒരു സംഘടനയുടെ തലപ്പത്ത് എന്തിന് തുടരണം എന്നാണ് ആലോചന. ദിലീപ് വിഷയം തന്റെ ഇമേജിനെ ബാധിച്ചു എന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്. തീരുമാനം ഉടൻ ഉണ്ടായേക്കും.
മോഹൻലാലിന്റെ വിശ്വസ്തൻ ആന്റണി പെരുമ്പാവൂരുമായി മാത്രം അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. അതിനിടെ വിവരം ചോർന്നു കിട്ടിയ ചില അഭ്യുദയകാംക്ഷികൾ ലാലിനെ പിന്തിരിപ്പിക്കാൻ രംഗത്തുണ്ട്.
ദിലീപ് വിഷയം ഉയർത്തി, നാല് സിനിമാ നടിമാർ അമ്മയിൽ നിന്ന് രാജിവച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് തന്റെ മാത്രം അഭിപ്രായമല്ലെന്നാണ് മോഹൻലാൽ കരുതുന്നത്. പ്രസിഡന്റായി ചുമതലയേൽക്കുന്ന ദിവസം ഒരു നിർണായക തീരുമാനം എടുക്കാൻ തനിക്ക് മാത്രം കഴിയില്ലെന്ന കാര്യം എല്ലാവർക്കുമറിയാമെന്നും ലാൽ കരുതുന്നു. ലാൽ വിരൽ ചൂണ്ടുന്നത് ഇടവേള ബാബുവിലേക്കാണ്.
മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ വിസമ്മതിച്ചതാണ്. എന്നാൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം പ്രസിസൻറായത്. ഇന്നസെന്റ് തുടരട്ടെ എന്ന അഭിപ്രായക്കാരനായിരുന്നു മോഹൻലാൽ. അപ്പോൾ ഇന്നസെന്റ് വിസമ്മതിച്ചു. എങ്കിൽ മമ്മൂട്ടിയെ പ്രസിഡന്റാക്കാൻ മോഹൻലാൽ നിർദ്ദേശിച്ചു. ബുദ്ധിമാനായ മമ്മൂട്ടി അതിൽ നിന്നും ഒഴിഞ്ഞു നിന്നു.
താൻ പ്രസിഡന്റായാൽ ദിലീപിനെ തിരിച്ചെടുക്കേണ്ടി വരുമായിരുന്നു എന്ന് മമ്മൂട്ടിക്ക് അറിയാമായിരുന്നു. പണ്ടും മമ്മൂട്ടി തനിക്ക് കേടുപാടുള്ള തീരുമാനങ്ങൾ എടുത്തിരുന്നില്ല. അത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ തലയിൽ വച്ചു മാറുന്നതാണ് അദ്ദേഹത്തിന്റെ രീതി. ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഒരിക്കലും അദ്ദേഹം രംഗത്ത് വരില്ല.
ഭാവന, റീമ കല്ലിങ്കൽ , ഗീതുമോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരുടെ രാജി മോഹൻലാലിനെ സംബന്ധിച്ചടത്തോളം വലിയ പ്രഹരമായി. മലയാള സിനിമയിലെ മുടിചൂടാമന്നനായ തനിക്ക് നേരേ ഇത്രയും വലിയൊരു അനുസരണക്കേട് മോഹൻലാൽ പ്രതീക്ഷിച്ചില്ല. മഞ്ജു വാര്യർ തന്നെ ധിക്കരിക്കുമെന്ന് മോഹൻലാൽ കരുതുന്നില്ല. മലയാള സിനിമയിലെ നിത്യവസന്തമാണ് മോഹൻലാൽ. അമ്മയുടെ മക്കൾ രണ്ടായി പിരിഞ്ഞ് കലഹിക്കുന്നതിൽ അതിയായ വേദനയുണ്ടെന്ന് മോഹൻലാലുമായി ബന്ധപ്പെട്ടവർ പറയുന്നു.
തനിക്കുള്ള ഇമേജ് ദിലീപ് സംഭവത്തോടെ ഇടിഞ്ഞതായി ലാൽ കരുതുന്നു. ദിലീപിനെ തിരിച്ചെടുത്തത് കൊണ്ട് തനിക്ക് ഒരു ഗുണവുമില്ല. അത് പരിഹരിക്കാനുള്ള മാർഗമയാണ് തന്റെ പിൻമാറ്റത്തെ ലാൽ കാണുന്നത്. യഥാർത്ഥത്തിൽ അമ്മയിൽ ദിലീപിനെ തിരികെയെത്തിക്കണമെന്ന ആവശ്യം ലാലിന്റെതായിരുന്നില്ല. ഒരു സംഘടനയാകുമ്പോൾ കൂട്ടായി തീരുമാനിക്കണം. ഏറെ മാനേജ്മെൻറ് സൂക്ഷിക്കുന്ന താരമാണ് ലാൽ.
അദ്ദേഹം ആരെയും പിണക്കാതെ തന്റെ കാര്യം നോക്കുന്ന ഒരാളാണ്. ഒടിയൻ എന്ന മഹാസംഭവം ഉണ്ടാകാനിരിക്കെ തന്റെ ഇമേജ് തകർന്നതിൽ ഖിന്നനാണ് താരം. കൂടുതൽ രാജി ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. എന്ത് വില കൊടുത്തും മോഹൻലാലിന്റെ രാജി ഒഴിവാക്കാൻ ശ്രമം തുടങ്ങി. അങ്ങനെ വന്നാൽ അമ്മ തന്നെ ഇല്ലാതാകുമെന്ന് താരങ്ങൾ കരുതുന്നു.
https://www.facebook.com/Malayalivartha