അമ്മയുടെ ശക്തി ചോരുന്നു; നിൽക്കക്കള്ളിയില്ലാതെ മോഹൻലാൽ കേരളത്തിൽ മടങ്ങിയെത്തുന്നതിന് മുമ്പ് അമ്മയുടെ ഉന്നതതല യോഗം വിളിച്ച് ചേർത്ത് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ഇടവള ബാബുവിന്റെ ശ്രമം
നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ മരവിപ്പിക്കാൻ സാധ്യത. മോഹൻലാൽ കേരളത്തിൽ മടങ്ങിയെത്തുന്നതിന് മുമ്പ് അമ്മയുടെ ഉന്നതതല യോഗം വിളിച്ച് ചേർത്ത് ഇടവള ബാബു തീരുമാനം പ്രഖ്യാപിക്കുമെന്നറിയുന്നു. ദിലീപ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അമ്മ ഇത്തരമൊരു തീരുമാനമെടുക്കുക. ജൂലൈ രണ്ടാം വാരം മാത്രമേ മോഹൻലാൽ കേരളത്തിൽ മടങ്ങിയെത്തുകയുള്ളു.
അമ്മയുടെ ശക്തി ചോർന്ന പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റാൻ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ അറിവോടെ അമ്മ ഭാരവാഹികൾ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. തീരുമാനം ഇങ്ങനെയായില്ലെങ്കിൽ സംഘടനയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
അമ്മയുടെ എക്സിക്യൂട്ടീവ് വിളിക്കണമെന്നാണ് വിമതരുടെ ആവശ്യം. കൂടുതൽ താരങ്ങൾ അമ്മക്കെതിരെ രംഗത്തെത്തുമോ എന്ന പേടിയിലാണ് എക്സിക്യൂട്ടീവ്. ഇടവേള ബാബുവിന് നേരേയാണ് തെറിയഭിഷേകം. തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന തരത്തിലാണ് മോഹൻലാലിന്റെ നിലപാട്. ഇത് കൂടുതൽ ചർച്ചക്ക് കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല. മോഹൻലാൽ വിവാദങ്ങളിൽ നിന്നെല്ലാം കഴിഞ്ഞു നിൽക്കുകയാണ്. അതേ സമയം കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന എല്ലാ ചർച്ചകളും മോഹൻലാൽ പിന്തുടരുന്നുണ്ട്. തന്റെ കൊച്ചിയിലെ വീട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ചത് മോഹൻലാലിനെ നോവിച്ചതായാണ് വിവരം.
എങ്ങനെയെങ്കിലും വിഷയത്തിൽ നിന്നും തലയൂരാനാണ് മോഹൻലാലിന്റെ ശ്രമം. തനിക്ക് കേടുള്ള ഒരു തീരുമാനമെടുക്കാൻ അദ്ദേഹം തയ്യാറല്ല. എന്നാൽ ദിലീപിനെയും ദിലീപുമായി ബന്ധപ്പെട്ടവരെയും അദ്ദേഹം പിണക്കില്ല. അത് തന്റെ രീതിയല്ലെന്നാണ് മോഹൻലാലിന്റെ നിലപാട്. അതേ സമയം അമ്മയുടെ കാര്യത്തിൽ അതുമായി ബന്ധമില്ലാത്തവർ ഇടപെടുന്നതിൽ സിനിമാകാർക്കിടയിൽ അത്യപ്തി പുകയുന്നു. സർക്കാരും മന്ത്രിമാരും വരെ തങ്ങൾക്കെതിരെ രംഗത്തെത്തിയതാണ് താരങ്ങളെ പ്രകോപിപ്പിക്കുന്നത്.
അതിനിടെ അമ്മയിലേക്കുള്ള ക്ഷണം ദിലീപ് തന്നെ നിരാകരിച്ച കത്ത് ഒരു ഒത്തുകളിയാണെന്ന് ആരോപണമുണ്ട്. ദിലീപുമായി ബന്ധപ്പെട്ടവർ തന്നെയാണ് ഇത്തരമൊരു ഒത്തുകളിക്ക് തയ്യാറായതെന്നാണ് വിവരം. കേസിൽ താൻ നിരപരാധിയാണെന്ന് തെളിയുമെന്ന് ദിലീപ് വിശ്വസിക്കുന്നു. അപ്പോൾ കൂടുതൽ ശക്തിയോടെ തിരികെയെത്താം എന്നാണ് നടന്റെ മനസിലിരുപ്പ്.
അമ്മയിൽ കൂടുതൽ കലാപമുണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. യോഗത്തിൽ ഉണ്ടായിരുന്നവർ പോലും അപ്പോൾ മൗനം പാലിച്ച ശേഷം പുറത്തിറങ്ങി അമ്മക്കെതിരെ പറഞ്ഞതിൽ ഭാരവാഹികൾ അസ്വസ്ഥരാണ്. പി. ബാലചന്ദ്രനെതിരെ സംഘടനയിൽ അമർഷം പുകയുന്നു.
തനിക്കെതിരെ രംഗത്തെത്തിയവരെയെല്ലാം നോട്ടമിട്ടാണ് ദിലീപ് മുന്നോട്ട് നീങ്ങുന്നത്. ദിലീപിൽ നിന്നും ഒരു തിരിച്ചടി ഇവർ പ്രതീക്ഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha