Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു; പലപ്പോഴും ചാന്‍സ് തേടി ഇറങ്ങുമ്പോള്‍ വണ്ടിക്കൂലിക്കുള്ള പണം പോക്കറ്റില്‍ വെച്ചുതന്നിരുന്നത് ജെസ്സിയാണ്; സൂപ്പർഹിറ്റുകൾക്ക് പിന്നിലെ തന്റെ പ്രിയതമയെക്കുറിച്ച് വിജയ് സേതുപതി

10 NOVEMBER 2018 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് 'മക്കൾ സെൽവൻ' എന്നറിയപ്പെടുന്ന വിജയ് സേതുപതി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദങ്ങളിൽ ഇടംപിടിച്ച കലാകാരൻ. തമിഴ്‍ സൂപ്പർഹിറ്റ് നിരയിലേക്ക് പെട്ടെന്നായിരുന്നു വിജയ് സേതുപതിയെന്ന തെന്നിന്ത്യന്‍ ചലച്ചിത്ര താരത്തിന്റെ വളർച്ച.

സഹനടനായി അഭിനയത്തിന് തുടക്കമിട്ട വിജയ് 2010 ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്‍മാര്‍ക്കു പരുവക്കാട്ട്‌റു എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2012 ല്‍ സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വിജയ് നായകനായി തിളങ്ങി. പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരെ, വിക്രം വേദ എന്നിവ വിജയയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം ഹിറ്റുകള്‍ വാരികൂട്ടിയത് വിജയ് സേതുപതിയുടെ കരിയർ മാറ്റിക്കുറിച്ചു. ഏറ്റവുമൊടുവിൽ പ്രേം കുമാർ സംവിധാനത്തിൽ പുറത്തിറങ്ങിയ '96' വിജയ് എന്ന അനുഗ്രഹീത കലാകാരന്റെ മികവുകൾ എടുത്തുകാട്ടുകയാണ് ചെയ്യുന്നത്.

കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിലൂടെ താന്‍ സിനിമയിലെത്തിയതിനെക്കുറിച്ചും തന്റെ പ്രിയതമയെക്കുറിച്ചും വിജയ് സേതുപതി പറയുന്നു. സിനിമ എന്റെ സ്വപ്നമായിരുന്നെങ്കിലും അതിലേക്കുള്ള ദൂരം ഞാന്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. എന്നാല്‍, ഭാര്യയുടെ പ്രോത്സാഹനമാണ് സിനിമയിലെത്തിച്ചതെന്നും വിജയ് സേതുപതി പറയുന്നു.

അവള്‍ യെസ് മൂളിയില്ലായിരുന്നെങ്കില്‍ ഒരിക്കലും സിനിമയിലെത്തില്ലായിരുന്നു. തീവ്ര പ്രണയത്തിന്റെ കഥ പറഞ്ഞ 96ലെ നായകന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്നും തന്റെ ഭാര്യ ജെസ്സിയുടെ സ്വന്തം വിജയ് ആണ്. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുമ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

നാട്ടിലെ ജോലികളെക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ ഇരുപതാം വയസ്സില്‍ ഗള്‍ഫിലേക്ക് പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയെ കുറിച്ച് പറയുന്നത്. യാഹൂ ചാറ്റ് വഴി ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് വിവാഹം. നിശ്ചയത്തിന്റെ അന്നാണ് ഞങ്ങള്‍ നേരില്‍ കാണുന്നത്. പിന്നെ ഗള്‍ഫിലേക്ക് പോയില്ല. പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയത്.

ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു. മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും. അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ ശരിയാണ്. സിനിമ കാണുമെന്നല്ലാതെ എങ്ങനെ അവസരം കിട്ടുമെന്നൊന്നും എനിക്കോ അവള്‍ക്കോ ഐഡിയ ഇല്ല. പക്ഷേ പിന്നീട് ജെസിക്ക് എന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായി. അവള്‍ക്ക് ജോലിയുണ്ടായിരുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മോഹം മാറ്റിവെയ്ക്കേണ്ടെന്നും ധൈര്യമായി സ്വപ്നം കാണാനും അവള്‍ പറഞ്ഞു.

പലപ്പോഴും ചാന്‍സ് തേടി ഇറങ്ങുമ്പോള്‍ വണ്ടിക്കൂലിക്കുള്ള പണം പോക്കറ്റില്‍ വെച്ചുതന്നിരുന്നത് ജെസ്സിയാണ്. മോനുണ്ടായിക്കഴിഞ്ഞ സമയത്താണ് സിനിമയില്‍ വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത്. എന്നും സപ്പോര്‍ട്ട് തന്ന് കൂടെ നിന്നത് ജെസിയാണ്. 96 ഏറ്റവുമിഷ്ടപ്പെട്ടതും ജെസിക്കാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (11 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (18 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (24 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (35 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (45 minutes ago)

വഖഫ് ബോർഡിന് വീഴ്ച  (58 minutes ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (1 hour ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (2 hours ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (10 hours ago)

Malayali Vartha Recommends