ജീവിതത്തില്‍ ഞാൻ റൊമാന്റിക്കായിരുന്നു, വിവാഹിതനായ ശേഷം അടങ്ങിയൊതുങ്ങി കഴിയുകയാണ്:- എനിക്ക് ചുംബിക്കാൻ ഒരു നായികയെ വേണമെന്ന് സംവിധായകനോട് കേണപേക്ഷിക്കേണ്ട അവസ്ഥ വരെ വന്നു: വിവാഹിതനായതിന് ശേഷമുള്ള മാനസികാവസ്ഥ വെളിപ്പെടുത്തി ബാബു ആന്റണി...
ആക്ഷന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ചെങ്കിലും പ്രണയരംഗങ്ങളിലൊന്നും ബാബു ആന്റണിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. നായകനായും കിടിലന്‍ വില്ലന്‍ വേഷത്തിലും തകര്‍ത്തഭിനയിച്ച ബാബു ആന്റണി സിനിമയില്‍ നിന്നും ചെറിയ ചെറിയ ഇടവേളകള്‍ എടുക്കാറുണ്ടെങ്കിലും ഇന്നും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ശക്തമായ വേഷത്തില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്ന് പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ കഴിയാതെ പോയതാണെന്ന് വെളിപ്പെടുത്താതിരിക്കുകയാണ് താരം. പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതിലും വലിയ വിഷമമുണ്ടെന്നും ബാബു ആന്റണി വെളിപ്പെടുത്തുന്നു.
ബാബുആന്റണിയുടെ വാക്കുകൾ ഇങ്ങനെ...
'അതൊരു ബിഗ് മിസ്സാണ്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് അഭിനയിച്ച ഇടുക്കി ഗോള്‍ഡില്‍ എനിക്ക് ഒരു ചുംബനരംഗം അഭിനയിക്കണമായിരുന്നു. എന്നാല്‍ നായികയ്ക്കു പകരം തേനീച്ചക്കൂട് ചുംബിക്കാനായിരുന്നു യോഗം. തേനീച്ചക്ക് ഉമ്മ കൊടുക്കുന്നതെന്തിനാണെന്നു ഞാന്‍ സംവിധായകന്‍ ആഷിക്കിനോട് ചോദിച്ചു. ഒരു നായികയെ തരൂ എന്നും അപേക്ഷിച്ചു. ഞാനുള്‍പ്പെടെ ആ രംഗം കണ്ട് എല്ലാവരും ചിരിക്കുകയും ചെയ്തു.എന്നാല്‍ ഇന്നോർക്കുമ്പോൾ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായിപ്പോയെന്ന് തിരിച്ചറിയുന്നു.'
ജീവിതത്തില്‍ താന്‍ റൊമാന്റിക്കായിരുന്നുവെന്നും വിവാഹിതനായശേഷം അടങ്ങിയൊതുങ്ങി കഴിയുകയാണെന്നും താരം മനസ്സ് തുറന്നു. ഇനി അന്‍പതു കഴിഞ്ഞവരുടെ പ്രണയകഥ സിനിമയാകുമ്പോൾ മാത്രമേ തന്റെ ഈ ആഗ്രഹം പ്രാവര്‍ത്തികമാകുകയുള്ളൂ എന്നും താരം പറഞ്ഞു.
'ഷൂട്ടെല്ലാം കഴിഞ്ഞ് ബെംഗളൂരുവിലെ വീട്ടില്‍ ചെല്ലുമ്പോൾ കുറേയെഴുത്തുകളെന്നെ കാത്തിരിക്കുന്നുണ്ടാകും. എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുമുണ്ട്. വിവാഹാഭ്യര്‍ഥനയുമായും അന്ന് ഒരുപാടു പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്കു വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്ന്. അവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാനാഗ്രഹിച്ചിരുന്നില്ല.' താരം പങ്കുവച്ചു.
അന്നും ഇന്നും എക്കാലവും ബാബു ആന്റണി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ്. കരാട്ടെ, കളരി, തായ്‌കൊണ്ട തുടങ്ങി ഏഴോളം ആയോധന കലകള്‍ അഭ്യാസിച്ച താരം ഷോട്ടോക്കാന്‍ കരാട്ടെയില്‍ 5വേ ഡാന്‍ ബ്ലാക് ബെല്‍റ്റ് ആണ്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി മലയാള സിനിമയിലേക്ക് എത്തുന്നത്.
ആദ്യം വില്ലന്‍ വേഷങ്ങളായിരുന്നെങ്കില്‍ പിന്നീട് നായകനായും ഒത്തിരി സിനിമകളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നിങ്ങനെ ഒരുപാട് ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 32 വര്‍ഷത്തോളം സിനിമയില്‍ പ്രവര്‍ത്തിച്ച താരം കാലങ്ങള്‍ മാറുന്നതിനനുസരിച്ച് വ്യത്യസ്ത വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ബാബു ആന്റണി അവതരിപ്പിച്ച തങ്ങള്‍ എന്ന കഥാപാത്രത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്.
എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുണ്ടെന്നും താരം പറയുന്നു. വിവാഹാഭ്യര്‍ത്ഥനയുമായും അന്ന് ഒരുപാട് പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന്. അവരെ വെറുതേ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കല്‍ പോലും പ്രണയം അഭിനയിക്കാന്‍ കഴിയാഞ്ഞതിലും പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതിലും വലിയ വിഷമമുണ്ട്. അതൊരു ബിഗ് മിസാണ്.
സിനിമയില്‍ ഗാനരംഗങ്ങളിലും ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അന്നത്തെ ചിന്താഗതികള്‍ കാരണം ബോധപൂര്‍വം ഒഴിവാക്കുക തന്നെയായിരുന്നു. എന്നാല്‍ ഇന്നോര്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായി പോയെന്ന് തിരിച്ചറിയുന്നെന്നും ബാബു ആന്റണി പറയുന്നു.
https://www.facebook.com/Malayalivartha