ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു പോക്കിരി രാജ... അതിന്റെ രണ്ടാം ഭാഗമായ മധുരരാജയിലും അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചു; നിർഭാഗ്യവശാൽ സംഭവിച്ചത് മറ്റൊന്ന്
'ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല' -പൃഥ്വി പറഞ്ഞു. 2010ല്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ സഹോദരന്‍ ആയി അഭിനയിച്ചത് പൃഥ്വി ആയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം മധുരരാജ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടി നായകനാകുന്ന 'മധുരരാജ' എന്ന ചിത്രത്തില്‍ തന്നെ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയാണ് താരം രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിനിമയിലേക്ക് ക്ഷണിച്ചില്ലെന്നും പൃഥ്വി പറഞ്ഞു. വര്‍ഷങ്ങള്‍ മുമ്ബ് തിയറ്ററുകളെ ഇളക്കിമറിച്ച് പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്ബോള്‍ ഇത്തവണ്ണ പുതിയ ചില കഥാപാത്രങ്ങള്‍ കൂടെയുണ്ട്. പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു. അനുശ്രീ, ഷംന കാസിം, മഹിമ നമ്ബ്യാര്‍ തുടങ്ങിയവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്.
ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്‍, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു. പോക്കിരി രാജയില്‍ നിന്നു വ്യത്യസ്തമായി ടെക്‌നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മാണം.
https://www.facebook.com/Malayalivartha