Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

സിനിമയിലേക്ക് തിരികെ എത്താൻ ആഗ്രഹിച്ച മകനെ കണ്ടത് കൊല്ലപ്പെട്ട നിലയിൽ.. വിവാഹ പ്രായമെത്തിയ മകളെ കൈപിടിച്ച് ഏൽപ്പിക്കാൻ പോലും വകയില്ലാതെ ഒരു കാലത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച പി.കെ.ആര്‍. പിള്ള മലയാളികളുടെ നൊമ്പരമാകുന്നു... കൂടെ നിന്ന് വഞ്ചിച്ച ഉറ്റു സുഹൃത്തുക്കൾ ബിസിനസ്സ് സാമ്രാജ്യം കയ്യടക്കിയപ്പോൾ മരുന്നിനു പോലും വകയില്ലാത്തെ കടക്കെണിയില്‍ അകപ്പെട്ട ആ നിർമ്മാതാവിനെഅന്വേഷിച്ചു വരാന്‍ ഇന്നൊരു സൂപ്പർ താരങ്ങളുമില്ല സിനിമാക്കാരുമില്ല

08 FEBRUARY 2019 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകരമായ പ്രതികരണം

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്

മോഹൻലാൽ, പ്രിയദർശൻ തുടങ്ങി നിരവധി പ്രതിഭകളുടെ വളർച്ചയിൽ നിർണായക പങ്കുണ്ടായിരുന്നു പിള്ളക്കും ഷിർദിസായി ക്രിയേഷൻസിനും. പ്രതാപകാലത്തിന്റെ ശേഷിപ്പായി ഇന്ന് വീട് മാത്രമാണ് സ്വന്തമായുള്ളത്. ഇത് വിറ്റാൽ പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരും. നിത്യച്ചെലവിന് തന്നെ ബുദ്ധിമുട്ടുന്ന കുടുംബം പഴയ സിനിമയുടെ സാറ്റലൈറ്റ് അവകാശമെങ്കിലും കിട്ടുമോ എന്നറിയാൻ പലയിടങ്ങൾ കയറിയിറങ്ങുകയാണ്. മലയാളികളുടെ മനം കവർന്ന ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് പി.കെ.ആര്‍. പിള്ള സമ്മാനിച്ചത്. എന്നാൽ ആ സിനിമകളുടെ നിര്‍മാതാവ് ഇന്ന് മരുന്നിനുപോലും വകയില്ലാതെ രോഗക്കിടക്കയിലാണ്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ പിള്ളയുടെ ബിസിനസ് സംരംഭങ്ങൾ മുംബയിലായിരുന്നു.

പ്രതാപകാലത്ത് മുംബയ് മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇന്ദിരാഗാന്ധിയുടെ അടുത്ത സൗഹൃദം സ്ഥാപിച്ചു. 35 വർഷം മുമ്പ് ചെന്നൈയിൽ എത്തിയ കാലത്താണ് ആദ്യസിനിമ നിർമിച്ചത്- വെപ്രാളം. അതിൽ ഇരട്ടറോളിൽ അഭിനയിച്ചു. എൺപതുകളുടെ തുടക്കം മുതൽ 20 വർഷത്തിനിടെ 22 സിനിമകൾ. ബിസിനസ് തകർന്നപ്പോൾ എല്ലാം മതിയാക്കി പത്തു വർഷം മുൻപ് തൃശൂർ പട്ടിക്കാട് കമ്പനിപ്പടിയിൽ താമസമായി. ഇളയ മകന്‍ സിദ്ധു സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു വരവ് സാധ്യമാകുമെന്നും വിശ്വസിച്ചു. എന്നാല്‍, കഴിഞ്ഞവര്‍ഷം സിദ്ധു ദുരൂഹമായി മരിച്ചതോടെ അദ്ദേഹം മാനസികമായി തകര്‍ന്നു. മറവിയുടെ ലോകത്താണെങ്കിലും മകന്‍ വരുന്നതും നോക്കി ഇന്നും ജനലിലൂടെ കാത്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ അടിവേരുകള്‍ നഷ്ടപ്പെട്ട് പത്തുവര്‍ഷം മുമ്പാണ് കൂത്താട്ടുകുളത്തുനിന്നും തൃശൂര്‍-പീച്ചി കമ്പനിപ്പടിയിലെ വീട്ടിലേക്ക് പി.കെ.ആര്‍. പിള്ളയും കുടുംബവും എത്തിയത്.

അക്കാലത്ത് ആറുകോടിയിലധികം രൂപ മതിപ്പുള്ള വീടും സ്ഥലവും കേവലം 70 ലക്ഷത്തിനു വില്‍ക്കേണ്ടി വന്നു. തൃശൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും മാത്രമാണ് ബാക്കിയുള്ള സമ്പാദ്യം. 85 വയസ്സുള്ള പിള്ളയുടെ ആദ്യഭാര്യ മരിച്ചു. മൂന്നു വർഷം മുമ്പ് മോൻ സിദ്ധു കൂടി മരിച്ചതോടെയാണ് ഓർമ്മ നഷ്ടമായത്. നിർമ്മിച്ച ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു.

കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി. 22 സിനിമകൾ നിർമിക്കുകയും രണ്ടു സിനിമയിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹത്തിന് പെൻഷനു പോലും അർഹതയില്ലേ എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. അന്നു മുതല്‍ ഇത്രകാലമായിട്ടും സിനിമാ രംഗത്തുനിന്നും ഒരാള്‍പോലും അന്വേഷിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഫോണില്‍ പോലും ആരും വിശേഷങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ ദാരുണാവസ്ഥ പുറത്തു വന്നതോടെ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്നും ജോണ്‍സന്‍ മഞ്ഞളി ഉള്‍പ്പെടെ പലരും വിളിച്ചു വിശേഷങ്ങള്‍ തിരക്കി.

നിര്‍മാതാവ് സുരേഷ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ നേരിലും അല്ലാതെയും സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘടനയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചു കിട്ടുമെന്നാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബം പ്രതീക്ഷിക്കുന്നത്. ഷിര്‍ദിസായി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് ഇദ്ദേഹം. അദ്ദേഹത്തിന്റ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരില്‍ പലരും സ്വന്തമാക്കിയതോടെയാണ് പ്രതിസന്ധിയിലായത്.

തീയറ്ററുകള്‍ നിറഞ്ഞോടിയ ഈ ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം ആരുടെ കൈവശമാണെന്നറിയാതെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ കയറിയിറങ്ങുകയാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബം. ചാനലുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് 85 വയസിന്റെ അവശതകള്‍ക്കിടയില്‍ അദ്ദേഹത്തിന് ഓര്‍മയില്ല. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടിയെത്തിയത്. ഇതോടെയാണ് മലയാള ചലച്ചിത്ര ലോകത്തെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവിന്റെ ഇപ്പോഴത്തെ സ്ഥിതി പുറംലോകമറിഞ്ഞത്.

നിര്‍മാതാവ് സജി നന്ത്യാട്ടിലാണ് ഇദ്ദേഹത്തിന്റെ സ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. 22 സിനിമകളാണ് പി.കെ.ആര്‍. പിള്ള നിര്‍മിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളായിരുന്നു മിക്കതും. ചിത്രങ്ങളുടെ അവകാശം കൈവശപ്പെടുത്തിയവര്‍ കോടികളുടെ സാറ്റെലെറ്റ് തുക സമ്പാദിക്കുമ്പോഴാണ് ആ ചിത്രങ്ങളുടെ നിര്‍മാതാവ് ചികിത്സയ്ക്കു പോലും ബുദ്ധിമുട്ടുന്നത്. സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് അഗ്രഹിച്ചിരുന്നതായി ഭാര്യ രമ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (2 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (2 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (3 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (3 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (4 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (9 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (9 hours ago)

V D SATHEESHAN കനഗോലു സർവേ  (9 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (9 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (9 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (9 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (9 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (9 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (9 hours ago)

Malayali Vartha Recommends