സംവിധായകൻ അരുൺ ഗോപി വിവാഹിതനായി, ആശംസകൾ നേർന്ന് സിനിമ മേഖലയിലെ താരങ്ങൾ... അരുൺ ഗോപിയെ ഞെട്ടിച്ച് ദിലീപിന്റെ മാസ് എൻട്രി

സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. മെർലിൻ ജോണിന്റെയും നിര്യാതനായ ജോൺ മൂഞ്ഞേലിൽ ദമ്പതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ ജോണാണ് വധു. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചറാണ് സൗമ്യ. ഇരുവരുടെയും നീണ്ടനാൾ പ്രണയമാണ് സഫലമായത്. വൈറ്റില പള്ളിയിൽ നടന്ന ലളിതമായ ചടങ്ങിൽ നടൻ ദിലീപ്, കലാഭവൻ ഷാജോൺ, ടോമിച്ചൻ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയവരും, സുഹൃത്തുക്കളും, ബന്ധുക്കളുമാണ് പങ്കെടുത്തത്.
ഇരുവരുടെയും പ്രണയ വിവാഹമാണിത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് വൈറ്റില പള്ളിയിലായിരുന്നു അരുൺഗോപി സൗമ്യയുടെ കഴുത്തിൽ മിന്നുചാർത്തിയത്. വൈകുന്നേരം ആറരയ്ക്ക് കുണ്ടന്നൂർ ക്രൗൺ പ്ലാസയിൽ വിവാഹസൽക്കാരം നടത്തും.സിനിമാ മേഖലയിലുള്ളവർക്ക് പതിനൊന്നാം തീയതി വർക്കല റിസോർട്ടിൽ വിരുന്നൊരുക്കും. മതം മാറാതെ പ്രത്യേക ഉടമ്പടിപ്രകാരമാണ് വിവാഹം നടന്നത്.
അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്തത് ദിലീപ് ചിത്രമായ രാമലീലയായിരുന്നു. റിലീസ് അടുത്ത് നിന്ന സമയത്ത് വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ കുടുങ്ങി പോയ ചിത്രം ഏറെ പ്രതിസന്ധികക്കൊടുവിലായിരുന്നു റിലീസ് ചെയ്തത്. ചിത്രം പ്രതീക്ഷിച്ചതിലും വൻ ഹിറ്റാവുകയായിരുന്നു. ശേഷം അരുണിന് വിജയ തുടക്കമാവുകയായിരുന്നു. രാമലീലയ്ക്ക ശേഷം പുറത്തിറങ്ങിയ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ട് തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ്. സിനിമാ ട്വിസ്റ്റുപോലെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിനിൽക്കുകയാണ്.
സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നായകനാകാനുള്ള നിയോഗവും അരുണ്‍ഗോപിയെ തേടിയെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ രതീഷ് രഘുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രത്തിലാണ് അരുണ്‍ഗോപി നായകനാകുന്നത്. നായകനായി അഭിനയിക്കാനുള്ള സാഹചര്യം തന്നെ തേടിയെത്തിയപ്പോൾ അരുണ്‍ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു... രതീഷ് രഘുനന്ദന്‍ തന്നോടു സബ്ജക്ട് പറയുമ്പോള്‍തന്നെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം വല്ലാതെ ആകര്‍ഷിച്ചിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലാണ് ഈ കഥാപാത്രത്തെ താന്‍തന്നെ അവതരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്.
ഏതൊരു നടനും ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രമാണിത്. നായകന്റെ ശരീര സൗന്ദര്യമോ ഇമേജോ ഈ കഥാപാത്രത്തിന് ആവശ്യമില്ല. അതിലുപരി ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്ന ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. തിരക്കഥയിലെ സംഭവങ്ങളാണ് സിനിമയെ ആകര്‍ഷകമാകുന്നത്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഇന്റലിജന്റ് ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും അരുണ്‍ഗോപി പ്രതികരിച്ചിരുന്നു. രാധാമണിയുടെയും നിര്യാതനായ ഗോപിനാഥൻ നായരുടെയും മകനാണ് അരുൺഗോപി.
https://www.facebook.com/Malayalivartha


























