Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

സത്യൻ പോലും നായികയാക്കാൻ ആഗ്രഹിച്ചു ; ചെമ്മീനിലെ നായിക വേഷം മഞ്ജുവിന്റെ മുത്തശ്ശി അന്ന് വേണ്ടെന്ന് വെച്ചത് !

11 JULY 2019 02:48 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാരിയറിന്റെ പ്രായം ചെന്ന ആരാധികയെ ആരും മറക്കാനിടയില്ല. പറഞ്ഞു വരുന്നത് രണ്ട് വർഷം മുന്നേ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ആ മുത്തിശ്ശിയെ കുറിച്ചാണ് . റാബിയ മുത്തശ്ശി . രണ്ട് വര്ഷം മുൻപ് കോഴിക്കോട്ട് ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മഞ്ജുവിനെ ഈ മുത്തശ്ശി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. നിറകണ്ണുമായിട്ടായിരുന്നു എൺപത്തിരണ്ടുകാരിയായ മുത്തശ്ശി അന്ന്മഞ്ജുവിന്റെ അടുത്തേക്ക് ചെന്നത്. അതോടെ അവർ വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് , പിന്നീട് ആദി സംവിധാനം ചെയ്ത 'പന്ത്' സിനിമയില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയായി അഭിനയിച്ചു. 'ഗപ്പി'യുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ 'അമ്പിളി' സിനിമയിലും വേഷമിട്ടു.

എന്നാൽ , റാബിയ മുത്തശ്ശിയെ കുറിച്ച് പറയാൻ കുറച്ചു കാര്യങ്ങൾകൂടിയുണ്ട് . മറ്റാരും അറിയാത്ത കാര്യങ്ങൾ . മലയാള സിനിമയിൽ പ്രണയ സിനിമകൾക്ക് വേറിട്ട മുഖം സമ്മാനിച്ച ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയെ അവതരിപ്പിച്ചത് ഷീലാമ്മയാണ്. എന്നാൽ ആ കഥാപാത്രം ആദ്യം തേടിയെത്തിയത് റാബിയ മുത്തശ്ശിയെയാണ് .

ചെമ്മീനിലെ കറുത്തമ്മയാകാനുള്ള ക്ഷണം വന്നപ്പോള്‍ അന്ന് മുത്തശ്ശി നിരസിച്ചു, സിനിമാഭിനയം ശരിയാവില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത് . പാട്ടുകാരിയായും നാടകനടിയായും ശ്രദ്ധേയയായ സമയത്താണ് അന്ന് റാബിയ മുത്തശ്ശിയെ തേടി കറുത്തമ്മയുടെ വേഷമെത്തിയത്.


ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നാടകത്തില്‍ കുഞ്ഞിപ്പാത്തുമ്മയായി നിറഞ്ഞത് 'രമണി'യെന്ന സുന്ദരിയായിരുന്നു. കെ.പി. ഉമ്മറായിരുന്നു നായകന്‍. നാടകം ആസ്വദിച്ചവരില്‍ മലയാള സിനിമയിലെ രണ്ട് പ്രശസ്തരുമുണ്ടായിരുന്നു, രാമു കാര്യാട്ടും സത്യനും. മനസ്സറിഞ്ഞ് അഭിനന്ദിച്ചതോടൊപ്പം കുഞ്ഞിപ്പാത്തുവിനോട് അവര്‍ മറ്റൊരു കാര്യം കൂടി ചോദിച്ചു, ''ചെമ്മീന്‍ സിനിമയിലേക്ക് ഒരു നായികയെ തേടുന്നുണ്ട്, ഞങ്ങളുടെ കറുത്തമ്മയായിക്കൂടെയെന്ന്''. പക്ഷേ അവര്‍ക്കതിന് സമ്മതമായിരുന്നില്ല, ''സിനിമയൊന്നും ശരിയാവൂല്ല, തൊട്ടഭിനയിക്കാനൊന്നും പറ്റൂല്ല. അതുകൊണ്ടാ രമണിയെന്ന പേരില്‍ അഭിനയിക്കുന്നത്'' എന്ന മറുപടിയായിരുന്നു റാബിയ അവര്‍ക്ക് നല്‍കിയത്. പിന്നീട് നിലമ്പൂര്‍ ആയിഷയ്‌ക്കൊപ്പമൊക്കെ പ്രവര്‍ത്തിച്ച അവര്‍ ഒരു നാടകം കൂടി ചെയ്ത് അഭിനയം മതിയാക്കി.

എന്നാല്‍ പ്രായം എണ്‍പതിലെത്തിയപ്പോള്‍ വിടര്‍ന്ന ചിരിയോടെ അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തി. ഒരുകാലത്ത് വേണ്ടെന്നു വെച്ച ഇഷ്ടത്തെ അങ്ങനെ അവസാനം കൂടെക്കൂട്ടി മുത്തശ്ശി . സിനിമയെ എന്നും ഇഷ്ടപ്പെട്ടിരുന്നു അവര്‍.


ആകാശവാണിയാണ് അവരുടെ സ്വരത്തിനെ വളര്‍ത്തിയത്. ബി.ഇ.എം സ്‌കൂളില്‍ പഠിക്കുമ്പോള്‍ 12ാം വയസ്സില്‍ ബാലലോകത്തിലൂടെ ആകാശവാണിയിലെത്തി. പി.വി.കൃഷ്ണമൂര്‍ത്തി അസി.സ്റ്റേഷന്‍ ഡയരക്ടറായിരുന്നപ്പോള്‍ 17 വയസ്സ് പിന്നിട്ട ബീഗം റാബിയ സ്റ്റാഫായി. 'നിങ്ങള്‍ കേരളത്തിലെ ലതാ മങ്കേഷ്‌കര്‍ ആവുമെന്ന്' അദ്ദേഹം ആശംസിച്ചത് അവര്‍ക്ക് വലിയ അംഗീകാരമായിരുന്നു.

കണ്ണൂര്‍ റോഡ് കെ.ടി.സിക്ക് സമീപമുള്ള വീട്ടിലെ ചെറിയ മുറിയില്‍ റേഡിയോ ഇല്ലാതെ റാബിയയെ കാണാനേ കഴിയില്ലായിരുന്നു. പാട്ടുപെട്ടിയില്‍നിന്നുള്ള പാട്ടിനൊപ്പം അവരുടെ ചുണ്ടിലും കണ്ണിലും ചിരിപൂക്കും, മനസ്സുനിറഞ്ഞ് സംഗീതം ഒഴുകിക്കൊണ്ടേയിരിക്കും.

നാടകത്തിനും മറ്റും പാട്ടെഴുതിയിരുന്ന ഭര്‍ത്താവ് ഷേക്ക് മുഹമ്മദ്‌ റാബിയ മുത്തശ്ശിയെ എന്നും പ്രോത്സാഹിപ്പിച്ചു. ഇടയ്ക്ക് ബാബുരാജ് സിനിമയില്‍ പാടാന്‍ വിളിച്ചെങ്കിലും അതും വേണ്ടെന്നുവെച്ചു. ആകാശവാണിയിലെ സ്ഥിരംജോലി മതിയാക്കിയെങ്കിലും നാടന്‍പാട്ടുകളും നാടകത്തിന് ശബ്ദം നല്‍കലുമെല്ലാമായി സജീവമായിരുന്നു റാബിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (1 hour ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (6 hours ago)

Malayali Vartha Recommends