Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

സത്യൻ പോലും നായികയാക്കാൻ ആഗ്രഹിച്ചു ; ചെമ്മീനിലെ നായിക വേഷം മഞ്ജുവിന്റെ മുത്തശ്ശി അന്ന് വേണ്ടെന്ന് വെച്ചത് !

11 JULY 2019 02:48 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാരിയറിന്റെ പ്രായം ചെന്ന ആരാധികയെ ആരും മറക്കാനിടയില്ല. പറഞ്ഞു വരുന്നത് രണ്ട് വർഷം മുന്നേ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ആ മുത്തിശ്ശിയെ കുറിച്ചാണ് . റാബിയ മുത്തശ്ശി . രണ്ട് വര്ഷം മുൻപ് കോഴിക്കോട്ട് ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മഞ്ജുവിനെ ഈ മുത്തശ്ശി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. നിറകണ്ണുമായിട്ടായിരുന്നു എൺപത്തിരണ്ടുകാരിയായ മുത്തശ്ശി അന്ന്മഞ്ജുവിന്റെ അടുത്തേക്ക് ചെന്നത്. അതോടെ അവർ വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് , പിന്നീട് ആദി സംവിധാനം ചെയ്ത 'പന്ത്' സിനിമയില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയായി അഭിനയിച്ചു. 'ഗപ്പി'യുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ 'അമ്പിളി' സിനിമയിലും വേഷമിട്ടു.

എന്നാൽ , റാബിയ മുത്തശ്ശിയെ കുറിച്ച് പറയാൻ കുറച്ചു കാര്യങ്ങൾകൂടിയുണ്ട് . മറ്റാരും അറിയാത്ത കാര്യങ്ങൾ . മലയാള സിനിമയിൽ പ്രണയ സിനിമകൾക്ക് വേറിട്ട മുഖം സമ്മാനിച്ച ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയെ അവതരിപ്പിച്ചത് ഷീലാമ്മയാണ്. എന്നാൽ ആ കഥാപാത്രം ആദ്യം തേടിയെത്തിയത് റാബിയ മുത്തശ്ശിയെയാണ് .

ചെമ്മീനിലെ കറുത്തമ്മയാകാനുള്ള ക്ഷണം വന്നപ്പോള്‍ അന്ന് മുത്തശ്ശി നിരസിച്ചു, സിനിമാഭിനയം ശരിയാവില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത് . പാട്ടുകാരിയായും നാടകനടിയായും ശ്രദ്ധേയയായ സമയത്താണ് അന്ന് റാബിയ മുത്തശ്ശിയെ തേടി കറുത്തമ്മയുടെ വേഷമെത്തിയത്.


ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നാടകത്തില്‍ കുഞ്ഞിപ്പാത്തുമ്മയായി നിറഞ്ഞത് 'രമണി'യെന്ന സുന്ദരിയായിരുന്നു. കെ.പി. ഉമ്മറായിരുന്നു നായകന്‍. നാടകം ആസ്വദിച്ചവരില്‍ മലയാള സിനിമയിലെ രണ്ട് പ്രശസ്തരുമുണ്ടായിരുന്നു, രാമു കാര്യാട്ടും സത്യനും. മനസ്സറിഞ്ഞ് അഭിനന്ദിച്ചതോടൊപ്പം കുഞ്ഞിപ്പാത്തുവിനോട് അവര്‍ മറ്റൊരു കാര്യം കൂടി ചോദിച്ചു, ''ചെമ്മീന്‍ സിനിമയിലേക്ക് ഒരു നായികയെ തേടുന്നുണ്ട്, ഞങ്ങളുടെ കറുത്തമ്മയായിക്കൂടെയെന്ന്''. പക്ഷേ അവര്‍ക്കതിന് സമ്മതമായിരുന്നില്ല, ''സിനിമയൊന്നും ശരിയാവൂല്ല, തൊട്ടഭിനയിക്കാനൊന്നും പറ്റൂല്ല. അതുകൊണ്ടാ രമണിയെന്ന പേരില്‍ അഭിനയിക്കുന്നത്'' എന്ന മറുപടിയായിരുന്നു റാബിയ അവര്‍ക്ക് നല്‍കിയത്. പിന്നീട് നിലമ്പൂര്‍ ആയിഷയ്‌ക്കൊപ്പമൊക്കെ പ്രവര്‍ത്തിച്ച അവര്‍ ഒരു നാടകം കൂടി ചെയ്ത് അഭിനയം മതിയാക്കി.

എന്നാല്‍ പ്രായം എണ്‍പതിലെത്തിയപ്പോള്‍ വിടര്‍ന്ന ചിരിയോടെ അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തി. ഒരുകാലത്ത് വേണ്ടെന്നു വെച്ച ഇഷ്ടത്തെ അങ്ങനെ അവസാനം കൂടെക്കൂട്ടി മുത്തശ്ശി . സിനിമയെ എന്നും ഇഷ്ടപ്പെട്ടിരുന്നു അവര്‍.


ആകാശവാണിയാണ് അവരുടെ സ്വരത്തിനെ വളര്‍ത്തിയത്. ബി.ഇ.എം സ്‌കൂളില്‍ പഠിക്കുമ്പോള്‍ 12ാം വയസ്സില്‍ ബാലലോകത്തിലൂടെ ആകാശവാണിയിലെത്തി. പി.വി.കൃഷ്ണമൂര്‍ത്തി അസി.സ്റ്റേഷന്‍ ഡയരക്ടറായിരുന്നപ്പോള്‍ 17 വയസ്സ് പിന്നിട്ട ബീഗം റാബിയ സ്റ്റാഫായി. 'നിങ്ങള്‍ കേരളത്തിലെ ലതാ മങ്കേഷ്‌കര്‍ ആവുമെന്ന്' അദ്ദേഹം ആശംസിച്ചത് അവര്‍ക്ക് വലിയ അംഗീകാരമായിരുന്നു.

കണ്ണൂര്‍ റോഡ് കെ.ടി.സിക്ക് സമീപമുള്ള വീട്ടിലെ ചെറിയ മുറിയില്‍ റേഡിയോ ഇല്ലാതെ റാബിയയെ കാണാനേ കഴിയില്ലായിരുന്നു. പാട്ടുപെട്ടിയില്‍നിന്നുള്ള പാട്ടിനൊപ്പം അവരുടെ ചുണ്ടിലും കണ്ണിലും ചിരിപൂക്കും, മനസ്സുനിറഞ്ഞ് സംഗീതം ഒഴുകിക്കൊണ്ടേയിരിക്കും.

നാടകത്തിനും മറ്റും പാട്ടെഴുതിയിരുന്ന ഭര്‍ത്താവ് ഷേക്ക് മുഹമ്മദ്‌ റാബിയ മുത്തശ്ശിയെ എന്നും പ്രോത്സാഹിപ്പിച്ചു. ഇടയ്ക്ക് ബാബുരാജ് സിനിമയില്‍ പാടാന്‍ വിളിച്ചെങ്കിലും അതും വേണ്ടെന്നുവെച്ചു. ആകാശവാണിയിലെ സ്ഥിരംജോലി മതിയാക്കിയെങ്കിലും നാടന്‍പാട്ടുകളും നാടകത്തിന് ശബ്ദം നല്‍കലുമെല്ലാമായി സജീവമായിരുന്നു റാബിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഓഹരി വിപണിയിൽ നേട്ടം....  (13 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (50 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (3 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

Malayali Vartha Recommends