പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണ് ഇപ്പോൾ... 24ാം വയസ്സിലാണ് അര്‍ബുദം ബാധിച്ചത്... തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരവസ്ഥയെ കുറിച്ച് മനസ് തുറന്ന് താരം
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരവസ്ഥയെ കുറിച്ച് മനസ് തുറക്കുകയാണ് താരം. തനിക്ക് അര്‍ബുദം ബാധിക്കുന്നത് 24ാം വയസ്സിലാണെന്ന് നടി മംമ്ത മോഹന്‍ദാസ്. പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്നു നടി കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അര്‍ബുദത്തെ അതിജീവിച്ച റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ.എന്‍ ശ്രീദേവി അമ്മയ്ക്കും മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത. നിരവധി സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചത്, 11 വര്‍ഷം മുന്‍പ്, അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിനു മുന്‍പു ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടു മല്ലിട്ടു ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏതു തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ് മംമ്ത വ്യക്തമാക്കി. ആര്‍സിസി പോലുള്ള പ്രമുഖ സ്ഥാപനത്തില്‍ കുട്ടികളെ ചികിത്സിക്കുന്നതില്‍ വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ടെന്നു പ്രമുഖ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ.കുസുമകുമാരി പറഞ്ഞു. ഒപ്പം അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിനു ജീവിച്ചിരിക്കുന്ന താന്‍ തന്നെയാണ് ഉദാഹരണമെന്നു ഡോ.ശ്രീദേവി അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha