മരണം കൊണ്ട് നമ്മളെ ഈ രോഗം വെല്ലുവിളിക്കുമ്ബോഴും, അതല്ലാതെ സ്വാഭാവികമായി വിട വാങ്ങുന്നവരെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ പോകുന്നത് എത്ര വിഷമകരമാണ്... വിട വാങ്ങലുകള്‍ ഇങ്ങനെയാകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ്! വിഷമം പങ്കുവെച്ച് ശ്രീകുമാർ മേനോൻ
രണ്ട് പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ നിന്നും വിടവാങ്ങിയിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ഋഷി കപൂറും മരിച്ചത്. അമിതാഭ് ബച്ചനാണ് തന്റെ പ്രിയ സുഹൃത്ത് മരിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ ശ്രീകുമാർ മേനോന്റെ പോസ്റ്റും എത്തിയിരിക്കുകയാണ്.
ശ്രീകുമാറിന്റെ പോസ്റ്റിലൂടെ...
കോവിഡ് ലോക്ക് ഡൌണ്‍ പീരിയഡ് അവശേഷിപ്പിക്കുന്ന മുറിവുകള്‍ കൂടുതല്‍ തീവ്രമാവുകയാണ്. മരണം കൊണ്ട് നമ്മളെ ഈ രോഗം വെല്ലുവിളിക്കുമ്ബോഴും, അതല്ലാതെ സ്വാഭാവികമായി വിട വാങ്ങുന്നവരെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ പോകുന്നത് എത്ര വിഷമകരമാണ്. റിഷി കപൂറും ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്ന സത്യത്തെ ഉള്‍ക്കൊള്ളുന്നു. കപൂര്‍ജിയെ പോലെ ഒരാള്‍ അര്‍ഹിക്കുന്ന രീതിയിലുള്ള ഒരു വിട വാങ്ങല്‍ നല്‍കാന്‍ കഴിയുന്നില്ലലോ എന്ന വിഷമം ചെറുതല്ല.
'I am destroyed ' എന്നാണ് അമിതാബ് ബച്ചന്‍ ഈ മരണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. ആ സൗഹൃദത്തെ എനിക്കറിയാം. ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥയിലാണ് അമിതാബ് ജി അത് കുറിച്ചത് എന്നും മനസിലാക്കുന്നു. നമ്മുടെ സങ്കല്‍പ്പത്തിലെ ഒരു എവര്‍ ഹീറോ സങ്കല്പം സെറ്റ് ചെയ്തത് റിഷി കപൂര്‍ ആണെന്ന് പറയാം. അമിതാഭും കപൂറും കൂടെയുള്ള കോമ്ബിനേഷന്‍ ഒരു കാലത്തെ യുവതലമുറയില്‍ സൃഷ്ടിച്ചത് സിനിമയോടുള്ള ക്രേസ് ആയിരുന്നു
ആ തലമുറയിലുള്ള ഒരാള്‍ എന്ന നിലയില്‍ ആ കോമ്ബിനേഷന്‍ വീണ്ടും ഉണ്ടാകണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കണം അമിതാഭ് ജിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ റിഷി കപൂര്‍ജിയെ നേരില്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആ അതിമോഹം ഉണ്ടായത്.
ഇവരെ ഒന്നിച്ചു വീണ്ടും സ്ക്രീനില്‍ കാണണം എന്ന അതിമോഹം. അതിനായി ബക്കറ്റ് ലിസ്റ്റ് എന്ന സിനിമയുടെ റീമേക്ക് ഞങ്ങള്‍ ഒന്നിച്ചു ആലോചിച്ചിരുന്നു. പക്ഷെ എനിക്ക് എത്താവുന്നതിലും ദൂരെയുള്ള ആകാശത്തിലേക്ക് അദ്ദേഹം മറഞ്ഞു. വിട വാങ്ങലുകള്‍ ഇങ്ങനെയാകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ്.
https://www.facebook.com/Malayalivartha