കണ്ണീരോടെയല്ല പുഞ്ചിരിയോടെയാകണം ഋഷി കപൂറിനെ ഓർക്കേണ്ടത്; റൊമാന്റിക് ഹീറോയിൽ നിന്ന് അദ്ദേഹം പക്വത പ്രാപിച്ച വേഷങ്ങളിലേക്കും പ്രകടനങ്ങളിലേക്കും വളർന്നത് അവനിലെ അഭിനേതാവിന്റെ കഴിവ് കാണിക്കുന്നു; വെളിപ്പെടുത്തലുകളുമായി മമ്മുട്ടി
റൊമാന്റിക് ഭാവങ്ങളിൽ ബോളിവുഡിന്റെ വെള്ളിത്തിരയെ ത്രസിപ്പിച്ച നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂർ ഇന്ന് രാവിലെ 8.45 നാണ് ആന്തരിച്ചത് . ചില വെളിപ്പെടുത്തലുകളുമായി ഇപ്പോൾ മമ്മുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
70 കളിലെ ഏറ്റവും വലിയ റൊമാന്റിക് ഐക്കൺ ആണ് ഋഷി കപൂർ . ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്, അദ്ദേഹത്തെ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചു, അദ്ദേഹത്തിന്റെ തലമുറ വരെ അദ്ദേഹം എല്ലാ കപൂറുകളിലും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. റൊമാന്റിക് ഹീറോയിൽ നിന്ന് അദ്ദേഹം പക്വത പ്രാപിച്ച വേഷങ്ങളിലേക്കും പ്രകടനങ്ങളിലേക്കും വളർന്നത് അവനിലെ അഭിനേതാവിന്റെ കഴിവ് കാണിക്കുന്നു. വിനാശകരമായ നഷ്ടം. മുഴുവൻ കപൂർ കുടുംബവുമായും എന്റെ അനുശോചനവും പ്രാർത്ഥനയും. അറിയിക്കുന്നു എന്നും മമ്മുട്ടി വ്യക്തമാക്കി
അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്നോട്ട് വന്നിരുന്നു.. ഇന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. സിനിമാലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ സ്‌നേഹിച്ച മികച്ച നടന്‍. ഒരു പരിപാടിയുടെ ഭാഗമായി ഒന്നിച്ച് വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷമുണ്ട്. അന്ന് ഞങ്ങള്‍ പങ്കുവെച്ച സംഭാഷണവും സൗഹാര്‍ദ്ദവും ഞാന്‍ ഓര്‍ക്കുന്നു- ഇപ്രകാരമാണ് മമ്മൂട്ടി കുറിച്ചത്.
കണ്ണീരോടെയല്ല പുഞ്ചിരിയോടെയാകണം ഋഷി കപൂറിനെ ഓർക്കേണ്ടതെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ അംഗത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ ചലച്ചിത്രലോകവും അദ്ദേഹത്തിന്റെ ആരാധകരും വേദന നിറഞ്ഞ കുറിപ്പുകളോടെയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലോക്‌ഡൗൺ നിയമങ്ങൾ പാലിച്ചു മാത്രമാകണം അദ്ദേഹത്തിന് വിടനൽകേണ്ടതെന്നും കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂർ, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്യാർ ഹുവാ ഇക്റാർ ഹുവാ...’ എന്ന ഗാനത്തിൽ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത ‘മേരാ നാം ജോക്കർ’ എന്നീ ചിത്രത്തിൽ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു പിന്നീടുള്ള വരവ്. 1970 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരവും നേടി.
1973 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ട് ചെയ്ത ചിത്രമായും ‘ബോബി’ മാറി. ഈ ചിത്രത്തിലൂടെ മികച്ച നടനുളള ഫിലിം ഫെയർ പുരസ്കാരവും ഋഷിയെ തേടിയെത്തി. അക്കാലത്തെ സോവിയറ്റ് യൂണിയനിൽ ഏറെ ഹിറ്റായി മാറിയ ‘ബോബി’ വിദേശ ചലച്ചിത്ര രംഗത്തും ഏറെ പ്രശസ്തമായി. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏക്കാലത്തെയും 20 വലിയ ഹിറ്റ് സിനിമകളിലൊന്നാണ് ‘ബോബി’.
തന്നെ നായകനായി അവതരിപ്പിക്കാൻ പിതാവ് ഒരുക്കിയ ചിത്രമെന്നാണ് ‘ബോബി’ അറിയപ്പെട്ടതെങ്കിലും ‘മേരാ നാം ജോക്കറി’ന്റെ നിർമാണത്തിലുണ്ടായ കടംവീട്ടാനാണ് ‘ബോബി’യെന്ന ടീനേജ് ലൗ സ്റ്റോറി പിതാവ് നിർമിച്ചതെന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ഋഷി പറഞ്ഞു. അക്കാലത്തെ ജനപ്രിയ താരം രാജേഷ് ഖന്നയെ നായകനാക്കാനായിരുന്നു ശ്രമം. എന്നാൽ സാമ്പത്തിക ബാധ്യത കാരണം ഖന്നയെ നായകനാക്കാനായില്ല. പകരക്കാരനെന്ന നിലയിൽ തേടിയെത്തിയ നായകസ്ഥാനം ഋഷിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ബോളിവുഡ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി
ബോബി, റാഫൂ ചക്കർ, കർസ്, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, ലൈല മജ്നൂ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദനി, സർഗം, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ റൊമാന്റിക് യുഗം സൃഷ്ടിച്ച അദ്ദേഹം ഈ ചിത്രങ്ങളിലെ വ്യത്യസ്തമായ റൊമാന്റിക് ഗാനമൂഹൂർത്തങ്ങളിലൂടെയും ആരാധകശ്രദ്ധ നേടി. 1973 നും 1981 നുമിടയിൽ 15 ചിത്രങ്ങളിൽ തന്റെ നായികയായ നീതു സിങ്ങിനെ ഋഷി1980 ൽ ജീവിതസഖിയാക്കി.
https://www.facebook.com/Malayalivartha