സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ കോടതി നിരസിച്ചു, വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു.... നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രാജി സന്നദ്ധത അറിയിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍...

സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ കോടതി നിരസിച്ചു, കോടതി പ്രതികൂല നിലപാടെടുക്കുന്നു.... നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രാജി സന്നദ്ധത അറിയിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍...
ഹൈക്കോടതിയിലെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസിലെത്തിയാണ് അഡ്വ. വി.എന്‍. അനില്‍കുമാര്‍ രാജി സന്നദ്ധത അറിയിച്ചത്.
കേസിലെ മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശനും നേരത്തെ രാജിവച്ചിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്. 2020 നവംബറിലാണ് സുരേശന്‍ രാജിവച്ചത്. 2021 ജനുവരിയിലാണ് സര്‍ക്കാര്‍ അനില്‍കുമാറിനെ നിയമിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ കോടതി നിരസിച്ചിരുന്നു.
നടന്‍ ദിലീപിനെതിരേ സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവച്ച് കേസില്‍ തുടരന്വേഷണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ബുധനാഴ്ച ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി സന്നദ്ധതയെന്നാണ് കരുതുന്നത്. കേസിന്റെ വിചാരണ നടക്കുന്നത് എറണാകുളം സ്‌പെഷ്യല്‍ അഡീ. സെഷന്‍സ് കോടതിയിലാണ്. ബുധനാഴ്ചയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്.
ഒന്നാംപ്രതി പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടതായും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പറഞ്ഞു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും അതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതുകണക്കിലെടുത്ത് തുടരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വ്യക്തമാക്കി പോലീസും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേസില്‍ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് വെളിപ്പെടുത്തലിലുള്ളതെന്നും ദൃശ്യങ്ങള്‍ ദിലീപിന് കിട്ടിയെന്ന വിവരമെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഇരുന്നൂറിലേറെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഫെബ്രുവരി 16-നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























