ലൊക്കേഷനില്‍ മൊട്ടിട്ട പ്രണയം ഒളിച്ചോട്ടത്തിലേക്ക്, വീട്ടുകാരെ പറ്റിച്ച് നടിയുമായി നേരെ പോയത് വിദേശത്ത്, നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി, അവസാന നിമിഷമായിരുന്നു ആ ട്വിസ്റ്റ്, മറ്റാരും അതൊന്നും അറിഞ്ഞിരുന്നില്ല, പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു, ഒളിച്ചോടി വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ് താരദമ്പതികൾ

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാജു ശ്രീധറും ചാന്ദ്‌നിയും. ഒരു കാലത്ത് നായിക-നായകന്മാരായി ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ ഹിറ്റായിരുന്നു. അങ്ങനെയുള്ള അടുപ്പം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ രണ്ടാളും ഒളിച്ചോടി വിവാഹം കഴിച്ചതിനെ കുറിച്ച് മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സ്വാസിക അവതാരകയായി എത്തുന്ന ഷോയില്‍ ഒളിച്ചോടിയതിനെ പറ്റി രണ്ടാളും പറയുന്നത്. നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചിരുന്നു. ഷാജു ഈ യാത്രയ്ക്കുണ്ടെന്ന് ഒന്നും പറഞ്ഞിരുന്നില്ല. ചാന്ദിനിയ്ക്ക് അച്ഛനാണ് ടിക്കറ്റ് റെഡിയാക്കിയത്.
പക്ഷേ അച്ഛന്റെ വിസ അടിച്ചിരുന്നില്ല. എന്റെ ടിക്കറ്റും വിസയുമൊക്കെ നേരത്തെ തയ്യാറാക്കിയിരുന്നു. പക്ഷേ ഞാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. ആ സ്‌പോണ്‍സേഴ്‌സിന് മാത്രം അറിയാമായിരുന്നു. അവരോട് ഞാനിത് നേരത്തെ പറഞ്ഞ് പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും മറ്റാരും അറിഞ്ഞിരുന്നില്ലെന്നും ഒളിച്ചോട്ടത്തെ കുറിച്ച് ഷാജു പറഞ്ഞു.
ആദ്യം ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് കണ്ടതെങ്കിലും അന്ന് കൂളിങ് ഗ്ലാസ് ഒക്കെ വെച്ച് വലിയ ജാഡയില്‍ ഇരിക്കുകയായിരുന്നു ഷാജു. പക്ഷേ തനിക്ക് ജാഡയെന്നുമല്ല, ഞാന്‍ ഇവളെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ കൂളിങ് ഗ്ലാസ് വെച്ചതോടെ ജാഡ ആണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചതായി ഷാജു വ്യക്തമാക്കുന്നു. പൊതുവേ ആദ്യം ഷാജുവേട്ടനെ കാണുമ്പോള്‍ ജാഡ ആണെന്നേ തോന്നുകയുള്ളു.
പക്ഷേ സംസാരിച്ച് തുടങ്ങിയാല്‍ ഭയങ്കര ഫ്രണ്ട്‌ലിയാണ്.അഞ്ച് ലവ് ലെറ്ററെങ്കിലും ഷാജു തന്നിട്ടുണ്ടെന്നാണ് ചാന്ദിനി പറയുന്നത്. അന്ന് അതായിരുന്നു ട്രെന്‍ഡെന്ന് ഷാജുവും പറയുന്നു. നിങ്ങള്‍ ഒളിച്ചോടി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒക്കെ പോയി അവിടുന്ന് വിവാഹം കഴിച്ചതെന്തിനാണ്. അത്രയ്ക്കും ആളുകളെ പേടി ആയിരുന്നോ എന്നാണ് സ്വാസിക ചോദിച്ചു. 'നമ്മള്‍ കുറച്ച് കൂടി വെറൈറ്റി പിടിച്ചതാണ്.
രണ്ടാളും കൂടി ഒളിച്ചോടിയത് കുളത്തൂര്‍ക്ക് എന്ന് പറയുന്നതില്‍ ഒരു രസമില്ലല്ലോ. അന്ന് രണ്ടാളും തിളങ്ങി നില്‍ക്കുകയാണ്. പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു. അങ്ങനെയുള്ളപ്പോള്‍ തേവരയില്‍ നിന്നും പാലക്കാടേക്ക് ഒളിച്ചോടി എന്ന് പറയുന്നതിന് ഒരു സുഖവുമില്ലെന്നും ഷാജു പറഞ്ഞു.
https://www.facebook.com/Malayalivartha
























