പ്രസവ സമയം ദിലീപേട്ടന്‍ ലേബര്‍ റൂമിലായിരുന്നു, മകളെ കൈയ്യില്‍ കിട്ടിയതോടെ മഹാലക്ഷ്മി എന്ന് വിളിച്ച് സംസാരിച്ചു, മകളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വീട്ടില്‍ ഉണ്ടാകാന്‍ കഴിഞ്ഞു, അഭിമുഖത്തിൽ മനസ് തുറന്ന് കാവ്യയും ദിലീപും

അഞ്ച് വര്‍ഷങ്ങൾക്ക് ശേഷമാണ് ദിലീപും കുടുംബവും വനിത മാഗസിനില്‍ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയത്. വലിയ ഒരു വിവാദത്തിനും ഇത് തിരികൊളുത്തിയിരുന്നു. അഭിമുഖത്തില്‍ അധികവും ദിലീപും കാവ്യയും സംസാരിക്കുന്നത് കുടുംബ വിശേഷങ്ങളാണ്. കുടുംബവും താനും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ദിലീപ് തുറന്ന പറയുന്നുണ്ട്.
മകളുടെ നീണ്ട ഇടതൂര്‍ന്ന മുടിയില്‍ തഴുകി സംസാരിച്ചുകൊണ്ടാണ് ഇത് മകള്‍ക്ക് വേണ്ടി മുരുകന് നല്‍കിയ വഴിപാടാണ് എന്ന് ദിലീപ് പറയുന്നത്. മകള്‍ക്ക് വേണ്ടി മുരുകന് നേർച്ച മുടിയാണിത്. മുടി മുറിച്ചു നല്‍കിയാല്‍ ചുമന്ന മുടി വരും എന്നാണ് പറഞ്ഞിരിക്കുന്നതെന്നു ദിലീപ് പറഞ്ഞു.
പ്രസവ സമയം ദിലീപേട്ടന്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു വെന്ന് കാവ്യ പറഞ്ഞു. ദിലീപേട്ടന്‍ മകളെ കൈയ്യില്‍ കിട്ടിയതോടെ മഹാലക്ഷ്മി എന്ന് വിളിച്ച കാര്യവും കാവ്യ പറഞ്ഞു. ഈ സമയം മൂത്തമകള്‍ മീനാക്ഷിയുമായി ഇളയമകള്‍ക്കുള്ള സാമ്യതയെകുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. തന്റെയും ദിലീപിന്റെയും പേരന്റിംഗ് രീതി രണ്ടും രണ്ടാണ് എന്നും കാവ്യ പറഞ്ഞു.
ഇവരില്‍ ആരാണ് ചെറുതെന്ന് തനിക് ഇപ്പോഴും സംശയം ആണെന്നും ദിലീപ് പറയുന്നു. മാത്രമല്ല ഡബ്ബിങ്ങുമായി ബന്ധപ്പെട്ടുകൊണ്ട് താന്‍ പുറത്തുപോയപ്പോള്‍ ഉണ്ടായ രസകരമായ കാര്യത്തെക്കുറിച്ചുകൂടി ദിലീപ് സംസാരിക്കുന്നുണ്ട്. മാത്രമല്ല, മകളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വീട്ടില്‍ ഉണ്ടാകാന്‍ കഴിഞ്ഞതിനെക്കുറിച്ചും ദിലീപ് പറഞ്ഞു.
എത്ര ദേഷ്യം വന്നാലും മകളെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ദിലീപേട്ടന് വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാല്‍ താന്‍ പുറത്തുകാണിക്കും. ദിലീപേട്ടന്‍ വേണ്ട എന്ന് പറയുന്ന കാര്യങ്ങള്‍ മകള്‍ ചെയ്യാറില്ല. എന്നാല്‍ താന്‍ എത്ര നിര്‍ബന്ധിച്ചു പുറകെ നടന്നാലും അത് മകള്‍ അനുസരിക്കാറില്ല എന്നും കാവ്യ പറയുന്നു.
https://www.facebook.com/Malayalivartha
























