Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

തന്റെ സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തി... സിനിമ വ്യവസായത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്കായിരുന്നു പിന്നീടുണ്ടായ വളർച്ച.. ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ? ആദ്യമായി ആ വെളിപ്പെടുത്തലുമായി രാജസേനൻ

18 MAY 2022 02:02 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 12ദിവസം മാത്രമാണ് മുൻപിൽ ഉള്ളത്. അതുകൊണ്ട് തന്നെ ദിലീപിനെ സംബന്ധിച്ചും അന്വേഷണ സംഘത്തെ സംബന്ധിച്ചും നിർണായക ദിവസങ്ങൾ തന്നെയാണ് വരാൻ പോകുന്നത്. കേസിപ്പോൾ അഞ്ച് വര്‍ഷം പിന്നിട്ട് വിചാരണ പൂര്‍ത്തിയാകാനിരിക്കെ പ്രമുഖ താരങ്ങള്‍ വരെ വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോടതി തീരുമാനം വരട്ടെ എന്നാണ് പലരുടെയും നിലപാട്. എന്നാലിപ്പോഴിതാ സംവിധായകന്‍ രാജസേനന്‍ ആദ്യമായി ആ വെളിപ്പെടുത്തൽ നടത്തുകയാണ്. തന്റെ സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് ദിലീപ്. സിനിമാ വ്യവസായത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്ക് പിന്നീട് ദിലീപ് മാറുകയും ചെയ്തിരുന്നു. ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന ചോദ്യമാണ് സംവിധായകന്‍ രാജസേനന്‍ ചോദിക്കുന്നത്. പല നിയന്ത്രണങ്ങളും ദിലീപിന്റെ കൈവശം എത്തിയതാണ്. ഒരു സാമ്രാജ്യം തന്നെ പണിതുവന്ന വ്യക്തിയാണ് അദ്ദേഹം. അത്രയും ബുദ്ധിയുള്ള ഒരാള്‍ക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന സംശയമാണ് രാജസേനന്‍ ഉന്നയിക്കുന്നത്. കുറ്റം ചെയ്തവര്‍ രക്ഷപ്പെടുന്നതും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും നാം കണ്ടിട്ടുണ്ടെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അവസരം ചോദിച്ചെത്തുന്നവരെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ നിര്‍മാതാവിനോ സംവിധായകനോ അവകാശമില്ലെന്ന് രാജസേനന്‍ പറഞ്ഞു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ട് എന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അവസരങ്ങള്‍ ചോദിച്ചെത്തുമ്പോള്‍ ചൂഷണം ചെയ്യുന്ന രീതിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പരസ്പരം ഇഷ്ടത്തോടെ മുന്നോട്ട് പോകുകയും പിന്നീട് ഒരു ഘട്ടത്തില്‍ മാറിനിന്ന് അയാള്‍ ദ്രോഹിച്ചു, എന്റെ ഭാവി കളഞ്ഞു എന്നൊക്കെ പറയുന്നതില്‍ അര്‍ഥമില്ലെന്ന് രാജസേനന്‍ പറഞ്ഞു. മലയാള സിനിമയില്‍ ദിലീപ്, വിജയ് ബാബു കേസുകളുടെ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് രാജസേനന്‍ പ്രതികരിച്ചത്.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ ആരോപണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് കേസില്‍ മിക്ക സാക്ഷികളും. 20 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരില്‍ പലരെയും വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ ഈ തീരുമാനം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെതിരെ വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ രണ്ടു കേസുകളിലാണ് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ അറസ്റ്റ് കൂടി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ അറസ്റ്റാണ് തെളിവ് നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രേഖപ്പെടുത്തിയത്. ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

വിജയ് ബാബു കേസിന് മറ്റൊരു പശ്ചാത്തലമാണുള്ളത്. വിജയ് ബാബു പീഡിപ്പിച്ചുവെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് യുവ നടി ഫേസ്ബുക്കില്‍ കുറിപ്പിടുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കേസെടുത്ത പിന്നാലെ വിജയ് ബാബു യുഎഇയിലേക്ക് പോയി. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബുധനാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. ഹാജരാകണം എന്ന് പോലീസ് ആവശ്യപ്പെട്ട വേളയില്‍ ബിസിനസ് ടൂറിലാണെന്നും ഈ മാസം 19ന് നാട്ടിലെത്തുമെന്നുമാണ് വിജയ് ബാബു അറിയിച്ചത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി 18ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് 19ന് നാട്ടില്‍ എത്തുമെന്ന് വിജയ് ബാബു അറിയിച്ചത് എന്നാണ് പോലീസ് മനസിലാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (1 hour ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (2 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (2 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (3 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (3 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (3 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (3 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (8 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (8 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (8 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (8 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (9 hours ago)

Malayali Vartha Recommends