സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരായ കുട്ടികളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’... കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 324 സ്‌കൂളുകളിൽ പുതിയ പദ്ധതികളുമായി ദുല്‍ഖര്‍

ദുൽഖർ സൽമാൻ ചിത്രമായ സീതാരാമത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി പുറത്ത് ഇറങ്ങിയ ചിത്രം ആഗസ്റ്റ് 5 നാണ് തിയറ്ററുകളിൽ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും ആയിരുന്നു നായികമാര്‍. രണ്ട് ദിവസങ്ങൾക്ക് മുൻപ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരായ കുട്ടികള്‍കളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’ എന്ന കലാരൂപമാണ് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് രൂപവത്കരിക്കുന്നത്.
കേരളത്തിലുള്ള എല്ലാ സ്‌കൂളുകളിലും ഇത് എത്തിക്കാനാണ് പദ്ധതി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഫിംഗര്‍ ഡാന്‍സ് സഹായകരമാണ്. കൊറിയോഗ്രാഫറായ ഇംത്യാസ് അബൂബക്കറാണ് കുട്ടികള്‍ക്കായി ഫിംഗര്‍ ഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വേഫെറര്‍ ഫിലിംസ് രൂപവത്കരിച്ച കമ്യൂണിറ്റി ഫോര്‍ ഹാപ്പിനെസിന്റെ ഭാഗമായാണ് ഈ പദ്ധതി. ഫിംഗര്‍ ഡാന്‍സ് കേരളത്തില്‍ അധികം പ്രചാരമില്ലാത്ത കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്. കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്കാണ് ഫിംഗര്‍ ഡാന്‍സ് എത്തിക്കുക.
https://www.facebook.com/Malayalivartha

























