Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ദിലീപിന്റെ സാമ്രാജ്യം കൈക്കലാക്കിയവർ... പിന്നാമ്പുറക്കഥകൾ

23 AUGUST 2024 04:19 PM IST
മലയാളി വാര്‍ത്ത

പണ്ട് മലയാള സിനിമാ ലോകത്തിന്റെ സൂപ്പർ പവർ ആയിരുന്നത് പ്രൊഡ്യൂസർമാരായിരുന്നു. അവരുടെ കയ്യിൽ ഒരു നല്ല തിരക്കഥ ലഭിച്ചാൽ സംവിധായകരെ അവർ നിയോഗിക്കും. നടി- നടന്മാരെ കഥക്കനുയോജ്യമായി തെരഞ്ഞെടുക്കും. അവിടെ സംവിധായകന് തന്നെയാണ് റോളെങ്കിലും നിയന്ത്രിക്കുന്നത് പ്രൊഡ്യൂസര്മാര് തന്നെയായിരുന്നു. പിന്നിട് മലയാള സിനിമയിൽ ഡ്രൈവർമാർ മുതൽ പ്രൊഡക്ഷൻ ബോയ് വരെ നിർമ്മാതാക്കളുടെ കുപ്പായമണിഞ്ഞെത്തി. ഇതിനു വലിയൊരു മാറ്റം കൊണ്ട് വന്നത് മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടി തന്നെയായിരുന്നു. ബിസിനസ് താത്‌പര്യങ്ങൾ ഉള്ള മമ്മൂട്ടി അഭിനയിക്കണമെങ്കിൽ ചില വ്യവസ്ഥകൾ വച്ചു.

വിദേശ റൈറ്റുകൾ തനിക്ക് വേണം എന്നതായിരുന്നു ഏറ്റവും പ്രധാന വ്യവസ്ഥ. ഇത് മമ്മൂട്ടി കൃത്യമായി മനസ്സിലാക്കി തന്നെയാണ് കളിച്ചത്... അഭിനയിക്കാൻ പണം... വിദേശ റൈറ്റുകൾ കൂടി മമ്മൂട്ടിക്ക് വന്നുചേർന്നതോടെ മമ്മൂട്ടി എന്ന നടൻ വലിയ ഒരു കോടീശ്വരനായി മാറിക്കൊണ്ടിരുന്നു. ഇതു മനസ്സിലാക്കി തന്നെയാണ് മോഹൻലാൽ ചില കളികൾ തുടങ്ങിയത്... തൻറെ ഡ്രൈവർ ആയിരുന്ന ആന്റണി പെരുമ്പാവൂരിന് മോഹൻലാൽ തൻറെ ഡേറ്റ് നൽകി. മോഹൻലാലിനെ പോലെ ഒരാൾ തീയതി നൽകിയാൽ ആ പടത്തിനു പിന്നെ ബുദ്ധിമുട്ട് ഉണ്ടാകില്ല.

ആൻറണി പെരുമ്പാവൂരിന് ഫിനാൻസ് നൽകാൻ തീയേറ്റർ മുന്നോട്ടു വന്നിരുന്ന കാലഘട്ടം.... ഒരു പടം അനൗൺസ് ചെയ്താൽ മാത്രം മതി... മോഹൻലാലിനെ പോലെ ഒരു നായകനടനെ വച്ചാൽ തീയേറ്ററിൽ നിന്ന് അഡ്വാൻസ് കിട്ടും. റിലീസ് കമ്പനി അടക്കം ഇതിനു വേണ്ടി കൈമാറും അതുകൊണ്ട് തന്നെ പ്രൊഡ്യൂസർ എന്ന ബാനർ മാത്രം മതി അവിടെ.... ഈ കളി മനസ്സിലാക്കി പഠിച്ചെടുത്ത് തന്നെയാണ് ദിലീപ് ചില ചുവടുകൾ വച്ചത്.... അതാണ് മലയാള സിനിമ ഇത്രയധികം മട്ടിമറിച്ചതും.

 

ദിലീപിന്റെ അറസ്റ്റ് ചലച്ചിത്ര മേഖലയെ ബാധിച്ചിട്ടുള്ള ഒരു മഹാ വ്യാജയുടെ ചില ചൊറിത്തടുപ്പുകൾ മാത്രമേ പുറത്ത് കൊണ്ടുവന്നിരുന്നുള്ളു. എന്നാൽ മലയാള സിനിമ ലോകത്തെ മൊത്തത്തിൽ ബാധിച്ച ആ മാറാവ്യാധി പുറത്ത് വന്നില്ല. ദിലീപിന്റെ സാമ്രാജ്യം തകർന്നതോടെ ആ സാമ്രാജ്യം കൊത്തിവലിക്കാനുള്ള ശ്രമമായി പിന്നീടങ്ങോട്ട്... ആ സാമ്രാജ്യം മുന്നിൽ കണ്ടാണ് മറ്റു ചിലർ കൊച്ചിയിലെത്തിയത് അവിടെ ഭഗത് ഫാസിൽമാരും, ദുൽഖർ സൽമാന്മാരും ഈ രംഗത്ത് പിറവിയെടുത്തു. ഇതിനോടകം തന്നെ മലയാള സിനിമ മാഫിയകൾക്കും, കോക്കസുകളും അടക്കിഭരിക്കുന്ന മറ്റൊരു ലോകമായി തന്നെ മാറിക്കഴിഞ്ഞിരുന്നു.

 

 

സിനിമയ്ക്കുള്ളിൽ അധോലോകത്തിന്റെ സൃഷ്ടാക്കളായി മാറി നമ്മുടെ പ്രമുഖ നടന്മാരിൽ പലരും. ഗ്രാൻഡ് പ്രൊഡക്ഷന്സിന്റെ ബാനറിൽ നിർമ്മാണ കമ്പനിയും റൈറ്റ് റിലീസ് എന്ന വിതരണ കമ്പനി തുടങ്ങിവച്ചു ദിലീപ്. സഹോദരനെയും ബന്ധുക്കളും സുഹൃത്തുക്കളെയും ഒക്കെ ഉൾപ്പെടുത്തിയാണ് വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്. മറ്റു ചില ബന്ധുക്കളുടെ പേരുകളിൽ കൂടി ദിലീപ് നിർമ്മാണ കമ്പനികൾക്ക് തുടക്കമിട്ടു. ഇതോടെ സിനിമ മേഖലയിൽ കുതികാൽ വെട്ടിപ്പുകൾക്കും മറ്റും തുടക്കമിട്ടു.

 

 

ഈ നിർമ്മാണക്കമ്പനികളിലൂടെ സംവിധായരെ കണ്ടെത്തുകയും, ഡേറ്റ് നൽകുകയും, സിനിമയുടെ നിർമ്മാണം വൈകിപ്പിച്ചും, മറ്റ് താരങ്ങളെ സിനിമകളിൽ നിന്ന് അകറ്റി നിർത്തുക എന്ന തന്ത്രം തന്നെയാണ് ദിലീപ് പ്രയോഗിച്ചത്. തൊട്ടു പിന്നാലെ ചാലക്കുടിയിൽ ഡി തീയറ്റേഴ്സ് എന്ന പേരിൽ ഒരു സമുച്ചയവും തുടങ്ങി ദിലീപ്. എല്ലാ മേഖലയിലും അങനെ ദിലീപ് ശക്തനായി. മാത്രമല്ല റിലീസ് കമ്പനികൾ, സിനിമ പ്രദർശനവും, ഒക്കെ ദിലീപിൻറെ നിയന്ത്രണത്തിലായി.

 

 

ലിബർട്ടി ബഷീർ തീയറ്റർ സമരം പ്രഖ്യാപിച്ചപ്പോൾ പ്രതിരോധിക്കാൻ എന്ന പേരിൽ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പേരിൽ ഒരു പുതിയ സംഘടനയ്ക്ക് ദിലീപിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. അങ്ങനെ മലയാളം സിനിമയുടെ സർവ്വ മേഖലയിലും ദിലീപ് എന്ന നായക നടൻ പിടിമുറുക്കി.

ഏത് ചിത്രം റിലീസിന് എത്തണം, ഏത് ചിത്രത്തെ തഴയണം ആര് ആരുടെ ചിത്രത്തിൽ അഭിനയിക്കണം എന്നൊക്കെ ദിലീപ് നിശ്ചയിക്കാൻ തുടങ്ങി. അവിടെയാണ് അമ്മയെന്ന സംഘടനയെ തണലാക്കിയതും. അവിടെ ചോദ്യശരങ്ങൾ ഉയർത്തിയ തിലകനെ ദിലീപിന്റെ നേതൃത്വത്തിൽ വെട്ടിനിരത്തിയത് മമ്മൂട്ടിയും, മോഹൻലാലും, ഇടവേള ബാബുവും ഒക്കെയായിരുന്നു....

 

 

ദിലീപിൻറെ പകയ്ക്കും വിരോധത്തിനും ഒക്കെ പാത്രമായാൽ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിന്നുപോലും നടികളും നടന്മാരും അപ്രത്യക്ഷമാകുന്ന കാലഘട്ടം. യുവനടന്മാരുടെ ചില സിനിമകളിൽ റിലീസ് ചെയ്യുമ്പോൾ തീയറ്ററുകളിൽ അവയെ കൂവി പൂരപ്പറമ്പുകൾ ആക്കി മാറ്റാനുള്ള സംവിധാനങ്ങൾ ദിലീപിനെ നേതൃത്വത്തിൽ അന്ന് നടന്നിരുന്നു എന്നാണ് കിംവദന്തികൾ.

സിനിമാ ലോകം കൈപ്പിടിയിൽ ഒതുക്കിയ പൃഥ്വിരാജിനെ പോലുള്ള നടന്മാർക്ക് ദിലീപിനോട് ചില ചൊറിച്ചിൽ സ്വാഭാവികമായി ഉണ്ടായി. ദിലീപിൻറെ കാലഘട്ടത്തിൽ തന്നെയാണ് കേരളത്തിലേക്ക് മലയാള സിനിമ ലോകത്തേക്ക് കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടായത്. കള്ളപ്പണം വെളുപ്പിക്കാൻ ഇതിലും നല്ലൊരു ഇടമില്ല എന്ന് മനസ്സിലാക്കി രാഷ്ട്രീയ പ്രമുഖർ പോലും രഹസ്യമായി സിനിമ നിർമ്മാണത്തിനായി പണം കൈമാറി കൊണ്ടിരുന്നു ഈ പണം പിന്നീട് രാജ്യങ്ങളിൽ വച്ച് കൈമാറുകയോ, മറ്റു വ്യവസായങ്ങളിലേക്ക് നിക്ഷേപമായി ഇറക്കുകയും ചെയ്തിരുന്നു ഈ ലോബി. ഇതോടെ പല കൈവിട്ട കളികൾക്കും സിനിമ ലോകം സാക്ഷ്യം വന്നു.

 

 

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് വീണതോടെ, ദിലീപിന്റെ സാമ്രാജ്യത്തിനായി പിന്നെ കടിപിടി. ക്രമേണ അവിടെ പൃഥ്വിരാജ് എന്ന നിർമാതാവും, മമ്മൂട്ടി കമ്പനിയും മോഹൻലാലും ബിസിനസ്സുകാരനായ ആൻറണി പെരുമ്പാവൂരും ഒക്കെ കയ്യടക്കി. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന താരങ്ങളുടെ മക്കളിലേക്ക് അധികാരവും സിനിമ ലോകവും ഒഴുകി. പിന്നീട് ഫോർമുല ചിത്രങ്ങളിൽ നിന്ന് ന്യൂജൻ ചിത്രങ്ങളിലേക്ക് മാറി മലയാള സിനിമ. പണക്കൊഴുപ്പിന്റെയും കള്ളപ്പണ ഇടപാടുകളുടെയും ലഹരി കച്ചവടത്തിന്റെയും സംരക്ഷകരായി ഗുണ്ടകളും എത്തി. അവർ സിനിമയുടെ ഭാഗമായി മാറി. അവരാണ് പിന്നീട് നടികളുടെയും നടന്മാരുടെയും മുഖ്യ സംരക്ഷകരായി തീരുന്നത്. പൾസർ സുനി ക്രിമിനൽ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ദിലീപ് ഉൾപ്പെടെയുള്ള താരങ്ങൾ കൂടെ കൂട്ടിയത്.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടന്നാണ് ഏറ്റവും ഒടുവിലായി സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയത്. 'അമ്മ' സംഘടന ഒരു ക്ലബ് പോലെ, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനുള്ള ശേഷിയില്ലെന്നും അദ്ദേഹം ആഷിക് പറയുന്നു. എതിരഭിപ്രായങ്ങള്‍ പറയാത്ത പ്രിയപ്പെട്ട അംഗങ്ങളെ മാത്രം ചേര്‍ത്ത് പിടിക്കുന്ന ഒന്ന് മാത്രമാണ് ഇപ്പോൾ 'അമ്മ' സംഘടന...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends