Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു; സാഹചര്യം കൊണ്ട് പ്രണയിച്ചു: സംയുക്ത വർമ്മ

15 SEPTEMBER 2024 02:12 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ നിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്.

എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം. ഈയടുത്ത വർഷങ്ങളിലാണ് സംയുക്ത ചില പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലൻ, സഹനടൻ, നായകൻ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുൻനിര നടനാണ് ഇന്ന് ബിജു മേനോൻ. അഭിനയം നിർത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വർമ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിൾ ഇന്റർവ്യു മഷിയിട്ട് നോക്കിയാൽ പോലും കാണാനാവില്ല.

എന്നാൽ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം ഒരു മാധ്യമത്തിന് നൽകിയിരുന്നു. 22 വർഷങ്ങൾക്കുശേഷം ആ പഴയ അഭിമുഖം തങ്ങളുടെ യുട്യൂബ് ചാനലിലൂടെ വീണ്ടും പുറത്ത് വിട്ടു. ബിജു മേനോൻ പട്ടാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തുള്ളതാണ് അഭിമുഖം. പ്രണയത്തിലായതെങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് താരദമ്പതികൾ സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിലാണ്. അതും ഒരു സീൻ മാത്രമെ ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടായിരുന്നുള്ളു.

 

 

 

പക്ഷെ ആ സിനിമ റിലീസാകുന്നത് മുമ്പ് തന്നെ ഞങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും ടോക്ക് വന്നു.അതെങ്ങനെ വന്നുവെന്ന് അറിയില്ല. പിന്നെ മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകൾ ഒരുമിച്ച് ചെയ്തു. അപ്പോഴേക്കും ഇത് വലിയ ടോക്കായി. സെറ്റിൽ അടക്കം സംസാരം വന്നു. അന്നൊന്നും ഞങ്ങളുടെ മനസിൽ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങൾ അറിയാതെ ഞങ്ങൾ പറയുന്ന തരത്തിൽ അഭിമുഖങ്ങൾ വന്നു. അത് കൂടിയായപ്പോൾ ആളുകൾ ശരിക്കും വിചാരിച്ചു ഞങ്ങൾ പ്രണയത്തിലാണെന്ന്.

അതുകൊണ്ട് തന്നെ ഞങ്ങൾ സെറ്റിൽ ഭയങ്കര കോൺഷ്യസായിരുന്നു. സംസാരിക്കാൻ പറ്റില്ല. പരസ്പരം ഒന്ന് നോക്കിയാൽ തന്നെ എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന തോന്നൽ വരും. സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു. എവിടെയൊക്കയോ എങ്ങനെയൊക്കയോ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് ബിജു മേനോൻ അവസാനിപ്പിച്ചു. ആദ്യമായി ബിജു മേനോനുമായി സംസാരിച്ച കഥ സംയുക്തയാണ് വിവരിച്ചത്.

 

 

ബിജു ചേട്ടൻ പ്രണയവർണ്ണങ്ങളിൽ അഭിനയിച്ചശേഷം കോളജ് ഫങ്ഷന് വേണ്ടി ഞാൻ ക്ഷണിച്ചപ്പോൾ വരാൻ പറ്റില്ലെന്നാണ് പറഞ്ഞത്. അന്ന് ഞാൻ കൂട്ടുകാരോടൊക്കെ പറഞ്ഞു ബിജു മേനോന് ഭയങ്കര ജാഡയാണെന്ന്. പിന്നീട് ഞങ്ങൾ വിവാഹിതരായശേഷം അവരെ ഫെയ്സ് ചെയ്യാൻ എനിക്ക് മടിയായിരുന്നു. സാഹചര്യം കൊണ്ടാണല്ലോ നമ്മൾ പ്രേമിക്കുന്നത്.

ഒരുപക്ഷെ ബിജുവിനെ സാഹചര്യം കൊണ്ടാകും ഞാൻ പ്രേമിച്ചിട്ടുണ്ടാവുക. അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്. രണ്ട് വർഷത്തോളം ഞങ്ങൾ പ്രേമിച്ചിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ബിജുവേട്ടന്റെ നെഗറ്റീവ് പോയിന്റ്സാണ് ഞാൻ കണ്ടത്. എല്ലാവരുടെയും വിചാരം ഞങ്ങൾ ഭയങ്കര പ്രേമമായിരുന്നുവെന്നാണ്.

എന്നാൽ പ്രേമിച്ചിരുന്നപ്പോൾ ഞങ്ങൾ വഴക്ക് കൂടിയതുപോലെ വേറെ പ്രേമിക്കുന്നയാരും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഫോണിൽ പോലും വഴക്ക് കൂടുന്ന ഞങ്ങൾ എങ്ങനെയാണ് പ്രേമിക്കുന്നതെന്ന് വീട്ടുകാർ പോലും വിചാരിച്ചിട്ടുണ്ട്. പക്ഷെ വിവാഹശേഷം വഴക്ക് കുറവാണെന്ന് സംയുക്ത പറഞ്ഞു. വിവാഹത്തിന് മുമ്പ് തങ്ങൾ പരസ്പരം നന്നായി മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബിജു മേനോൻ കൂട്ടിച്ചേർ‌ത്തു. പ്രേമിക്കുന്ന സമയത്ത് ഞങ്ങൾ പരസ്പരം അടുത്ത് അറിഞ്ഞിട്ടുണ്ട്. കീനായി വാച്ച് ചെയ്യാനും പറ്റിയിട്ടുണ്ട്. ഫോണിൽ സംസാരിക്കാൻ കിട്ടുന്നില്ലെന്നതായിരുന്നു സംയുക്തയുടെ പ്രധാന പരാതി. അതിന്റെ പേരിലാണ് വിവാഹത്തിന് മുമ്പ് ഏറെയും വഴക്കുകൾ ഉണ്ടായിട്ടുള്ളത്. ഭയങ്കരമായി പ്രണയിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ വീട്ടുകാർ കൂടി സംസാരിച്ചാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചുവെന്നും ബിജു മേനോൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (1 hour ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (2 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (8 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends