Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍

12 MARCH 2025 11:57 PM IST
മലയാളി വാര്‍ത്ത

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിന്റെ റിലീസിംഗ് സമയത്ത് പ്രതിഫലവുമായി ബന്ധപ്പെട്ട് നടന്‍ ബാല ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാല ആരോപിച്ചത്.

എന്നാല്‍ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചതെന്നും എങ്കിലും പിന്നീട് ബാലയ്ക്ക് രണ്ടരലക്ഷം രൂപ നല്‍കിയിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍. യു ട്യൂബ് വീഡിയോയിലൂടെയാണ് എലിസബത്തിന്റെ പ്രതികരണം.

' സിനിമയിലേക്ക് അഭിനയിക്കാന്‍ താത്പര്യമണ്ടോയെന്ന് ചോദിച്ച് വിളിച്ചപ്പോള്‍ പുള്ളി ടൈഫോയിഡ് പിടിച്ച് കിടക്കുകയാണെന്ന് എലിസബത്ത് പറയുന്നു. ഏകദേശം 20 ദിവസത്തോളം ആശുപത്രിയിലായിരുന്നു. പിന്നീടാണ് സിനിമ ചര്‍ച്ചകളൊക്കെ നടന്നത്. ഇവര്‍ തമ്മില്‍ പ്രതിഫലത്തിന്റെ കാര്യം എന്താണ് പറഞ്ഞതെന്ന് അറിയില്ല, പക്ഷെ എന്നോട് പറഞ്ഞത് പുള്ളിക്ക് ഒരുലക്ഷം ആണ് ഒരു ദിവസത്തെ പ്രതിഫലം എന്നാണ്.

30 ദിവസമാണ് ആദ്യം പറഞ്ഞത് അനുസരിച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. സ്വാഭാവികമായും 30 ലക്ഷം കിട്ടേണ്ടതല്ലേ, തമിഴ് സിനിമയില്‍ എനിക്ക് രണ്ട് ലക്ഷമാണ് പ്രതിഫലം എന്നൊക്കെ പറഞ്ഞിരുന്നു. ഞാനും ആ സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നു. ഹോം നഴ്‌സ് പോലെയാണ് കൊണ്ടുപോയതെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്ന് എലിസബത്ത് വ്യക്തമാക്കി.

ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നെ വന്ന് എന്നോട് പറഞ്ഞത് സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, ടൈറ്റാണ്, മെല്ലെ പ്രതിഫലം തരാം എന്നാണ് പറഞ്ഞതെന്നാണ്. ഇതിനിടയില്‍ പുള്ളിക്കും എനിക്കുമൊക്കെ വയ്യാതായി. എനിക്ക് ന്യമോണിയ പിടിപ്പെട്ടു. പക്ഷെ പുള്ളി ചികിത്സിച്ചില്ല, ഒടുവില്‍ എന്റെ വീട്ടുകാര്‍ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എന്നെ ജോലിക്ക് വിടാത്തതും പഠിക്കാന്‍ വിടാത്തതും വീട്ടുകാര്‍ക്ക് അതൃപ്തിയായിരുന്നു. ഇത് സമ്മതിക്കുകയാണെങ്കില്‍ തിരിച്ചപോയിക്കോയെന്ന് പറഞ്ഞു.

 

അങ്ങനെ ആറ് മാസത്തോളം ഞങ്ങള്‍ സെപറേറ്റഡ് ആയിരുന്നു. അതിന്റെ ഇടയില്‍ എന്താണ് നടന്നതെന്ന് അറിയില്ല. പിന്നെ വീണ്ടും ഞാന്‍ തിരിച്ചപോയി. ആ സമയത്താണ് പടം റിലീസ് ചെയ്യുന്നത്. റിലീസ് ആകുന്നത് വരെ പ്രതിഫലം കൊടുത്തില്ലെന്നത് പരാതി പറയുന്നില്ല. റിലീസായതിന് തൊട്ട് പിന്നാലെയാണ് മാധ്യമങ്ങളെ വിളിച്ച് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറയുന്നത്.

ഇയാള്‍ പണം കിട്ടാതെ കരയുവായിരുന്നു. എന്നിട്ട് ഞാന്‍ നേരിട്ട് വിളിച്ചിരുന്നു. ഇവിടെ കിടന്ന് കരയുകയാണ് വിഷമം ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ കൊടുക്കാമല്ലോയെന്ന്. എന്തായാലും റിലീസിന് ശേഷം ആരോപണം ഉന്നയിച്ച് നടത്തിയ ആദ്യ അഭിമുഖത്തില്‍ എന്നെ പിടിച്ചിരുത്തി. ഞാന്‍ ആറ് മാസം മുന്‍പേ പോകുന്നത് വരെ പ്രതിഫലം കൊടുക്കാതിരുന്നതിനാല്‍ ഞാനും ഇയാളുടെ വാദം ആവര്‍ത്തിച്ചു. ഇയാളെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. പക്ഷെ മറ്റേയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ വന്നതായി വ്യക്തമാണ്. ഇത് ചോദിച്ചപ്പോള്‍ എഡിറ്റ് ചെയ്തതായിരിക്കും എന്റെ അക്കൗണ്ടിലേക്ക് കാശ് വന്നാല്‍ എനിക്ക് അറിയില്ലേയെന്നായിരുന്നു മറുപടി. സംശയം തോന്നിയപ്പോള്‍ നീ അതൊന്നും തിരക്കേണ്ടെന്ന് പറഞ്ഞു, എന്റെ ക്രെഡിബിളിറ്റിയെ അല്ലേ ബാധിക്കുകയെന്ന് ചോദിച്ചെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞു. ഒടുവില്‍ ബാങ്കിലേക്ക് വിളിച്ച് ഞാന്‍ കണ്‍ഫേം ചെയ്തപ്പോള്‍ പണം വന്നുവെന്ന് പറഞ്ഞു. ഇതിനിടെ പുള്ളി വന്ന് എന്നെ തല്ലി ഫോണ്‍ തട്ടിപറിച്ചു. ഞാന്‍ ഇതോടെ വലിയ കരച്ചിലായി. തുടര്‍ന്ന് എന്നോട് വന്ന് പറഞ്ഞു, ആ രണ്ട് ലക്ഷം എനിക്ക് വന്നതല്ല മേക്കപ്പ് മാനൊക്കെ ഉള്ള പണമാണെന്ന് പറഞ്ഞു. അതും ഞാന്‍ വിശ്വസിച്ചു.

 

ചെകുത്താന്‍ സംഭവത്തിന് ശേഷം ഇയാളുടെ ഗുണ്ടകളില്‍ ഒരാള്‍ ഈ രണ്ട് ലക്ഷം വന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ച് തന്നു. ലൈന്‍ പ്രൊഡ്യൂസര്‍ ആളിനെ കൂട്ടിക്കൊണ്ട് വന്ന് അയാളെ അടിച്ച് വീഡിയോ എടുത്തതാണ്. കേസിന് പോകാതിരിക്കാനാണ് വീഡിയോ എടുത്തത് എന്ന്. ഞാന്‍ ശരിക്കും ഭയന്നു, പക്ഷെ അയാള്‍ പറഞ്ഞത് കാശുള്ളവന്റെ കൂടെയായിരിക്കും നിയമം എന്നും അതിനാല്‍ പേടിക്കേണ്ടെന്നുമാണ്', എലിസബത്ത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (2 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (2 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (2 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (3 hours ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (3 hours ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (3 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends